25.7 C
Kottayam
Monday, June 8, 2026

രജനീകാന്തിന് കേരളത്തിലെ കള്ള് വേണം; ആവശ്യത്തിന് കുടിച്ച ശേഷം കുറ്റം സഹായിയുടെ തലയിലിട്ടു

Must read

കൊച്ചി:ഓണ്‍ സ്‌ക്രീനില്‍ രജനീകാന്തിനോളം ആരാധകരെ ആവേശം കൊള്ളിച്ച മറ്റൊരു നടനില്ല. പ്രായഭേദമന്യേ ആരാധകര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി കാത്തിരിക്കുന്നു. സ്റ്റൈലിലും താരപരിവേഷത്തിലും രജനീകാന്തിനെ വെല്ലാനോ അദ്ദേഹത്തിന് പകരക്കാരനാകാനോ ഇനിയൊരാള്‍ക്ക് സാധിക്കില്ലെന്നുറപ്പാണ്. ഇപ്പോഴും ആരാധകരെ ആവേശം കൊള്ളിക്കാന്‍ ആ പേര് തന്നെ ധാരാളം. അതേസമയം ഓഫ് സ്‌ക്രീനില്‍ തന്റെ ലാളിത്യം കൊണ്ട് എപ്പോഴും കയ്യടി നേടാറുള്ള താരമാണ് രജനീകാന്ത്.

ഇപ്പോഴിതാ രജനീകാന്തിന് കള്ള് വാങ്ങിക്കൊടുത്ത കഥ പങ്കുവെക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ എ കബീര്‍. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. കുസേലന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയപ്പോഴുണ്ടായ സംഭവമാണ് കബീര്‍ പങ്കുവെക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Rajinikanth

രജനി സാര്‍ വളരെ നല്ല മനുഷ്യനാണ്. അദ്ദേഹം അവിടെ നിന്നും വരുമ്പോള്‍ തന്നെ ആരോ പറഞ്ഞു കൊടുത്തിരുന്നു എന്റെ വീട്ടില്‍ നല്ല ഫുഡ് ഉണ്ടാകുമെന്ന്. എന്റെ അമ്മ നന്നായി പാചകം ചെയ്തു. നേരത്തെ കമല്‍ സാര്‍ വന്നപ്പോള്‍ ഞാന്‍ ഫുഡ് കൊടുത്തിരുന്നു. രജനി സാര്‍ വരുമ്പോള്‍ കൂടെ സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍ സാറും കൂടെയുണ്ട്. എന്നെ പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. കായലിന്റെ നടുക്കുള്ള ഹോട്ടലിലാണ് താമസം.

- Advertisement -

ആദ്യ ദിവസം തന്നെ നാളെ വീട്ടിലെ ഭക്ഷണം എനിക്ക് കൊണ്ട് തരണമെന്ന് പറഞ്ഞു. അന്ന് ഉമ്മ കായലിലെ മീനുകള്‍ പാചകം ചെയ്തു തന്നു. അദ്ദേഹത്തിന് അത് ഭയങ്കര ഇഷ്ടമായി. നാല് ദിവസം ഇവിടെയുണ്ടായിരുന്നു. നാല് ദിവസവും എന്റെ വീട്ടിലെ ഭക്ഷണമായിരുന്നു. അഞ്ചാം ദിവസം പോകാന്‍ ഇറങ്ങുമ്പോള്‍ സമയം താമസിച്ചു. വൈകിട്ട് പോയാല്‍ മതിയോ എന്ന് ഞാന്‍ ചോദിച്ചു. മതിയെന്ന് അദ്ദേഹം പറഞ്ഞു.

- Advertisement -

അന്ന് ചാറ്റല്‍ മഴയുണ്ട്. അന്ന് ചെത്തി കടപ്പുറത്ത് നായികയുടെ പാട്ട് സീന്‍ എടുക്കുന്നുണ്ട്. പോകുന്ന വഴി കറുത്ത ബോര്‍ഡില്‍ വെളുത്ത അക്ഷരം കണ്ടിട്ട് അദ്ദേഹം ഇതെന്താണ് കബീര്‍ സാര്‍ എന്ന് ചോദിച്ചു. അദ്ദേഹത്തിന് അറിയാം, പക്ഷെ ചുമ്മാ ചോദിക്കുകയാണ്. ഞാന്‍ കള്ള് കടയാണെന്ന് പറഞ്ഞു. ഒന്നും അറിയാത്തത് പോലെ അതെന്താണെന്നൊക്കെ ചോദിച്ചു. പുള്ളിയ്ക്ക് എല്ലാം അറിയാം. കടപ്പുറത്ത് എത്തി വണ്ടിയില്‍ നിന്നും ഇറങ്ങാന്‍ നേരം കള്ള് കിട്ടുമോ എന്ന് ചോദിച്ചു.

നല്ല കള്ള് കുറച്ച് വേണമെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഒരു ലിറ്റര്‍ കള്ള് വാങ്ങിപ്പിച്ചു. സാര്‍ അത് കുടിച്ചു. ഒരു ക്ലാസ് കൂടെയുണ്ടായിരുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണനും കൊടുത്തു. ഷൂട്ടിന്റെ ബ്രേക്കിനിടെ പി വാസു സാര്‍ വന്നപ്പോള്‍ രജനി സാര്‍, ഷൂട്ടിനിടെ സരക്ക് സാപ്പിട്രത് തപ്പ് താനേ എന്ന് ചോദിച്ചു. അതേ ആരാണ് ചെയ്തതെന്ന് വാസു സാര്‍ ചോദിച്ചു. കൃഷ്ണനാണെന്ന് അദ്ദേഹം പറഞ്ഞു. ഡേയ് കൃഷ്ണാ നീ സരക്ക് സാപ്പിട്ടാ? എന്ന് ചോദിച്ച് വാസു സാര്‍ കൃഷ്ണന് നേരെ ചാടി ചെന്നു.

Rajinikanth

അയ്യോ സാര്‍ ഞാന്‍ കഴിച്ചില്ല, തലെവര്‍ ചുമ്മാ പറയുകയാണെന്നൊക്കെ കൃഷ്ണന്‍ പറഞ്ഞു. അത് കഴിഞ്ഞ് പി വാസു സാര്‍ എന്റെയടുത്ത് വന്ന് ഒരു കുപ്പി കള്ള് വാങ്ങിവച്ചോ ഷൂട്ട് കഴിഞ്ഞിട്ട് എനിക്ക് കുടിക്കാനാണെന്ന് പറഞ്ഞു. അങ്ങനെ രസകരമായൊരു കള്ള് കച്ചവടം തന്നെ നടന്നിട്ടുണ്ട്. യാതൊരു താരപരിവേഷവും അദ്ദേഹത്തിനില്ല. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും വരുന്നവര്‍ക്ക് യാതൊരു താരപരിവേഷവുമില്ല.

- Advertisement -

രജനി സാര്‍ ഭയങ്കര ഫ്രീയാണ്. തോളില്‍ കൈയ്യിട്ട് നില്‍ക്കും. പോകാന്‍ നേരം എന്നെ കെട്ടിപ്പിടിച്ച ശേഷം ചെവിയില്‍ പറഞ്ഞു, കബീര്‍ സാര്‍ അമ്മയോട് പറയണം ഞാന്‍ അന്വേഷിച്ചെന്ന്. ചെന്നൈയില്‍ വരുമ്പോള്‍ എന്റെ വീട്ടില്‍ വരണമെന്നും പറഞ്ഞു. ഞാന്‍ ഇന്നുവരേയും പോയിട്ടില്ല. നേരില്‍ ഒരു സാധാരണ മനുഷ്യനാണ്. പക്ഷെ മേക്കപ്പ് ചെയ്ത് വരുമ്പോള്‍ ആളാകെ മാറും. പൂച്ച പുലിയായത് പോലെയാകുമെന്നുമാണ് കബീര്‍ പറയുന്നത്.

അതേസമയം ജയിലർ ആണ് രജനീകാന്തിന്റെ പുതിയ സിനിമ. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പർ താരം മോഹന്‍ലാലും കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. രമ്യാ കൃഷ്ണന്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്;ഇറാനിൽ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം, ടെഹ്റാനിലും ഇസ്ഫഹാനിലും ശക്തമായ സ്ഫോടനങ്ങൾ

ടെഹ്റാൻ/ജെറുസലേം: വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളവുമായി ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ്‌ മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക...

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മനില: തെക്കൻ ഫിലിപ്പീൻസിലെ മിൻഡാനാവോ തീരത്ത് തിങ്കളാഴ്ച അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് ഫിലിപ്പീൻസിലും ഇൻഡൊനേഷ്യയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂചലനത്തിന്റെ തീവ്രത സംബന്ധിച്ച് വിവിധ ഏജൻസികൾ വ്യത്യസ്ത കണക്കുകളാണ് നൽകുന്നത്. ജർമ്മൻ...

വെടിനിർത്തലിന് പിന്നാലെ ബെയ്റൂട്ടിൽ ശക്തമായ സ്ഫോടനങ്ങൾ; ഹിസ്ബുള്ള താവളങ്ങളിൽ ഇസ്രയേൽ ആക്രമണം

ബെയ്റൂത്ത്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശത്തുള്ള ഹിസ്ബുള്ള ആസ്ഥാനത്ത് വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം. താൽക്കാലിക വെടിനിർത്തൽ കരാർ പ്രാബല്യത്തിൽവന്ന് ദിവസങ്ങൾക്കകമാണ് ഇസ്രയേലിന്റെ ആക്രമണം. ഇസ്രയേലിന് നേരെ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിന്...

Popular this week