27.6 C
Kottayam
Sunday, June 7, 2026

സെക്രട്ടറിയേറ്റിൽ അനുമതിയില്ലാതെ വനിതാ വ്‌ളോഗറുടെ വീഡിയോ ചിത്രീകരണം; പിന്നാലെ വിവാദം

Must read

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റിൽ വനിതാ വ്‌ളോഗർ വീഡിയോ ചിത്രീകരിച്ചത് വിവാദമാവുന്നു. മതിയായ അനുമതി വാങ്ങാതെയാണ് ചിത്രീകരണം നടന്നതെന്നാണ് വിമർശനം. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പോലും കർശന നിയന്ത്രണമുള്ള മേഖലയിലാണ് വ്‌ളോഗ് ചിത്രീകരണം നടന്നത്. സ്പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വനിതാ വ്‌ളോഗർ ചിത്രീകരിച്ചത്.

ഇതുമായി ബന്ധപ്പെട്ട അനുമതിയൊന്നും എടുത്തിട്ടില്ലെന്നാണ് ആഭ്യന്തരവകുപ്പ് നൽകുന്ന വിശദീകരണം. സെക്രട്ടറിയേറ്റിലെ ചിത്രീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. നിരന്തരം പോലീസുകാർ കയറി ഇറങ്ങുന്ന ഇടമായിട്ടും, അതീവ സുരക്ഷാ മേഖലയായിട്ടും കൂടി എങ്ങനെ അവർക്ക് ചിത്രീകരണം നടത്താനുള്ള അവസരം ലഭിച്ചുവെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

ഈ ബുധനാഴ്‌ച ഉച്ചയോടെയായിരുന്നു സ്‌പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങുകൾ നടന്നത്. അതിനിടയിലായിരുന്നു യുവതിയുടെ വ്‌ളോഗ് ചിത്രീകരണവും. സ്പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങ് ചിത്രീകരിച്ച് ഇവർ പുറത്തിവിടുകയും ചെയ്‌തിട്ടുണ്ട്‌.വ്ളോഗർ നൽകിയ മൈക്ക് ഉപയോഗിച്ചാണ് ചടങ്ങില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരില്‍ കൂടുതൽ പേരും സംസാരിച്ചത്.

കഴിഞ്ഞ ഒരു വർഷമായി സെക്രട്ടറിയേറ്റിൽ ചിത്രീകരണത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതീവ സുരക്ഷാ മേഖല ആയതിനാലായിരുന്നു നിയന്ത്രണം. നിശ്ചിത തുക ഫീസായി വാങ്ങി സെക്രട്ടേറിയറ്റിൽ മുൻപ് സിനിമാ ഷൂട്ടിങ് ഉൾപ്പെടെ അനുവദിച്ചിരുന്നു. എന്നാൽ ഇടക്കാലത്ത് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു ഇത് നിർത്തലാക്കിയത്.

- Advertisement -

മാധ്യമങ്ങൾക്ക് ഇപ്പോഴും വിലക്ക് തുടരുന്നതിനിടെ ആണ് വ്‌ളോഗർക്ക് ചിത്രീകരണത്തിന് അനുമതി നൽകിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പിആർഡിയുടെ നേതൃത്വത്തിൽ നടത്താമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം. നേരത്തെ സിനിമാ-സീരിയൽ ചിത്രീകരണങ്ങൾക്ക് നൽകിയ അപേക്ഷകൾ എല്ലാം സർക്കാർ തള്ളിയിരുന്നു.

- Advertisement -

അതിനിടെ സെക്രട്ടറിയേറ്റിലെ ഇടത് സംഘടനകൾ തമ്മിലുള്ള ചേരിപ്പോരാണ് വനിതാ വ്‌ളോഗറുടെ വീഡിയോ ചിത്രീകരണത്തിന് പിന്നിലെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. അതിന്റെ ഭാഗമായാണ് സ്‌പെഷ്യൽ സെക്രട്ടറിയുടെ സ്ഥലംമാറ്റമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. പാർട്ടി ഫ്രാക്ഷൻ ഗ്രൂപ്പ് അംഗം കൂടിയായിരുന്നു ഈ സ്‌പെഷ്യൽ സെക്രട്ടറി.

സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യ പ്രകാരമാണ് ഈ സ്ഥലംമാറ്റമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ മുൻ അഡീഷണൽ സെക്രട്ടറിക്കെതിരെ തൊഴിൽ പീഡനത്തിന് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ചിലർ സമ്മർദം ചെലുത്തി സ്ഥലംമാറ്റിയെന്നാണ് മറ്റൊരു കൂട്ടർ വാദിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week