28.1 C
Kottayam
Sunday, June 7, 2026

പ്രസവം നിര്‍ത്തിയ രമാദേവിക്ക് ട്യൂബല്‍ പ്രഗ്നന്‍സി, പരപുരഷബന്ധത്താലെന്ന് വിശ്വസിച്ച് ജനാര്‍ദ്ദനന്‍; കൊലപാതകത്തിന് നയിച്ച കാരണങ്ങള്‍

Must read

പത്തനംതിട്ട: പുല്ലാട് രമാദേവിയുടെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി ഭത്താവ് ജനാർദ്ദനൻ നായരെ വടക്കേകവലയിൽ വടക്കേ ചട്ടക്കുളത്തു വീട് നിന്നിരുന്ന സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. 17 വർഷം മുൻപ് നടന്ന കൊലപാതകത്തിൽ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട രമാദേവിയുടെ ഭർത്താവ് ജനാർദ്ദനൻ നായരെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. 2006 മെയ് മാസം 26 ന് ആണ് രമാദേവിയെ പുല്ലാട് വടക്കേക്കവലയിലെ വീട്ടിൽ കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രമാദേവിയുടെ ഭർത്താവ് ജനാർദ്ദനൻ നായർ ഈ സമയം ചെങ്ങന്നൂരിൽ പോസ്റ്റ് മാസ്റ്ററായി ജോലി ചെയ്ത് വരികയായിരുന്നു. കൊലപാതകം നടന്നതിന് അടുത്ത ദിവസങ്ങളിൽ പ്രദേശത്തുനിന്ന് സ്ഥലംവിട്ട ചുടല മുത്തു എന്ന തമിഴ്നാട് സ്വദേശിയെ ചുറ്റിപ്പറ്റിയാണ് ആദ്യകാലങ്ങളിൽ അന്വേഷണം നടന്നത്. എന്നാൽ, ചുടല മുത്തുവിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.

കഴിഞ്ഞവർഷം ഇയാൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെ തെങ്കാശിയിൽ നിന്ന് കണ്ടെത്തിയത് കേസിൽ വഴിത്തിരിവാകുകയായിരുന്നു. രമാദേവിയും ജനാർദ്ദനൻ നായരും തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടായിരുന്നെന്ന് ഈ സ്ത്രീ ക്രെംബ്രാഞ്ചിന് മൊഴി നൽകി.

മരണസമയത്ത് രമാദേവിയുടെ കൈയ്യിൽ നിന്ന് ലഭിച്ച മുടിയിഴകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുകയും അവ ജനാർദ്ദനൻ നായരുടേതാണെന്ന് തിരിച്ചറിയുകയുമായിരുന്നു. അറസ്റ്റുചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ സംശയം കാരണം താൻ ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് ജനാർദ്ദനൻ നായർ സമ്മതിച്ചതായാണ് വിവരം.

- Advertisement -

എന്നാൽ, ഇത് ബന്ധുക്കൾ നിഷേധിക്കുകയാണ്. പ്രസവം നിർത്തിയ രമാദേവിക്ക് ട്യൂബൽ പ്രഗ്നൻസി ഉണ്ടായത് പരപുരുഷ ബന്ധം കാരണമാണെന്ന് വിശ്വസിച്ച ജനാർദ്ദനൻ നായർ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

- Advertisement -

കഴിഞ്ഞ ദിവസം പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ അന്വേഷണ സംഘം വെള്ളിയാഴ്ച രാവിലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം സംഭവങ്ങളെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് തെളിവെടുപ്പില്‍ വിശദീകരിച്ചു. സംഭവം നടന്ന വടക്കേ ചട്ടക്കുളത്തു വീടും സ്ഥലവും നേരത്തെ വിൽപ്പന നടത്തിയിരുന്നു. വീട് പൊളിച്ചുനീക്കിയ പ്രദേശം കാടുകയറിയ നിലയിലാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week