28.1 C
Kottayam
Sunday, June 7, 2026

മോസ്‌കോയെ സ്തംഭനത്തിലാക്കി യുക്രെയിന്‍ ഡോണാക്രമണം, റഷ്യന്‍ തലസ്ഥാനത്ത് എത്തിയത് 20ലേറെ ഡ്രോണുകള്‍; വിമാനത്താവളം അടച്ച് പുടിന്‍

Must read

മോസ്‌കോ: റഷ്യയുടെ തലസ്ഥാനമായ മോസ്‌ക്കോയിലേക്ക് ശക്തമായ ഡ്രോണാക്രമണം നടത്തി യുക്രൈന്‍. ഇന്ന് രാവിലെയാണ് ഇരുപതിലധികം ഡ്രോണുകള്‍ മോസ്‌ക്കോയിലേക്ക് പാഞ്ഞെത്തിയത്. തുടര്‍ന്ന് മോസ്‌ക്കോയിലെ രണ്ട് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇവയില്‍ പന്ത്രണ്ടോളം ഡ്രോണുകളെ മോസ്‌ക്കോയുടെ സമീപ ജില്ലകളില്‍ വെച്ച് തന്നെ തകര്‍ക്കാന്‍ റഷ്യന്‍ പ്രതിരോധ സംവിധാനത്തിന് കഴിഞ്ഞു.

തകര്‍ന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ വിവിധ മേഖലകളിലായി ചിതറി കിടക്കുകയാണ്. ആളപായമോ ആര്‍ക്കെങ്കിലും ഡ്രോണാക്രമണത്തില്‍ പരിക്കേറ്റതായോ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല. ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായി അഗ്‌നിരക്ഷാ സേനയെ മേഖലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്. . ഡെമോ ഡെഡേമോ, സുക്കോവോ എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനമാണ് ഡ്രോണ്‍ ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തി വെച്ചത്. രാവിലെ അഞ്ചരയോടെയാണ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചത്.

ഈ നിയന്ത്രണം എത്ര മണി വരെ തുടരുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ ഇനിയും അറിയിപ്പ് നല്‍കിയിട്ടില്ല. കഴിഞ്ഞ സെപ്തംബറിലും യുക്രൈന്‍ മോസ്‌ക്കോയിലേക്ക് ശക്തമായ തോതില്‍ ഡ്രോണാക്രമണം നടത്തിയിരുന്നു. റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം 20 ഓളം ഡ്രോണുകള്‍ അന്ന് തകര്‍ത്തിരുന്നു. ഈ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി വീടുകള്‍ക്ക് ഗുരുതരമായ രീതിയില്‍ കേടുപാടുകളും സംഭവിച്ചിരുന്നു. ആ സമയത്ത് അമ്പതോളം വിമാന സര്‍വ്വീസുകളാണ് അന്ന് മോസ്‌ക്കോയില്‍ നിന്ന് വഴിമാറ്റി വിട്ടത്.

റഷ്യയില്‍ വീണ്ടും ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തുന്ന സാഹചര്യത്തില്‍ ബൈഡന്‍ സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചിരുന്ന സൈനിക സഹായം ഇനി ഉണ്ടാകാന്‍ സാധ്യതയില്ല എന്ന തിരിച്ചറിവ് തന്നെ ആയിരിക്കാം അമേരിക്കയില്‍ ഫലപ്രഖ്യാപനം വന്നതിന്റെ തൊട്ടു പിന്നാലെ യുക്രൈന്‍ ഇത്തരമൊരു ആക്രമണത്തിന് മുതിരുന്നത്. നേരത്തേ റഷ്യയിലേക്ക് ശക്തമായ ആക്രമണം നടത്തിയ യുക്രൈന്‍ അതിര്‍ത്തി മേഖലയിലെ പല ഗ്രാമങ്ങളും പിടിച്ചെടുക്കുകയും അവിടെ സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

- Advertisement -

റഷ്യയും യുക്രൈനും തമ്മില്‍ ആരംഭിച്ച യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ഇപ്പോഴും എവിടെയും എത്താതെ തുടരുകയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മധ്യസ്ഥരായി വരുന്നതിനെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

Popular this week