29.3 C
Kottayam
Monday, June 8, 2026

പ്ലസ് ടു പഠിക്കുന്ന കുട്ടിയ്ക്ക് അന്‍പത്തിയഞ്ചുകാരനുമായി പ്രണയം, വേഷത്തിലൂടെ നഷ്ടമായത് ജോലിയും മാനവും തുറന്ന് പറഞ്ഞ് നടി

Must read

കൊച്ചി:മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് കൃപ. ബാലതാരമായിട്ടായിരുന്നു കൃപ സിനിമയിലെത്തിയത്. മലയാള സിനിമയിലെ മുതിര്‍ന്ന നടിയായ രമയുടെ മകള്‍ കൂടിയാണ് കൃപ എന്ന രമ്യ. ചിന്താവിഷ്ടയായ ശ്യാമളയില്‍ ശ്രീനിവാസന്റെ മകളായിട്ടായിരുന്നു കൃപയെത്തിയത്. പിന്നീട് മലയാള സിനിമയില്‍ നിരവധി വേഷങ്ങള്‍ താരത്തെ തേടിയെത്തി. അവതാരകയായിട്ടും മോഡലിങ്ങ് രംഗത്തുമൊക്കെ താരം ചുവടുവെച്ചിട്ടുണ്ട്.

സിനിമാരംഗത്ത് നിന്നും തനിക്കുണ്ടായ ഒരു ദുരനുഭവം തുറന്ന് പറയുകയാണ് താരം. ഫ്ളവേഴ്സ് ചാനലിന്റെ ഒരു കോടിയിലാണ് കൃപ തന്റെ കരിയറിലെ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. തന്റെ പത്തൊമ്പതാം വയസില്‍ അഭിനയിച്ച സിനിമയെക്കുറിച്ചാണ് കൃപ മനസ് തുറന്നത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇല്ലാതിരുന്ന രംഗങ്ങള്‍ ചേര്‍ത്ത്, വര്‍ഷങ്ങള്‍ക്ക് ശേഷം ആ റിലീസ് ചെയ്തതിനെക്കുറിച്ചും അതേ തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളുമാണ് താരം പങ്കുവച്ചിരിക്കുന്നത്.

‘ഞാനും അച്ഛനും കൂടിയാണ് ആ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചത്. സാധാരണ ഞാന്‍ തീരെ ഫാഷനബിള്‍ അല്ലാത്ത വസ്ത്രങ്ങളാണ് ധരിക്കാറ്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം ദാവണിയും മറ്റുമായിരിക്കും വേഷം. പക്ഷേ ഈ ചിത്രത്തില്‍ അതില്‍ നിന്നും വ്യത്യസ്മായി ഒരു കഥാപാത്രം ലഭിച്ചു. പ്ലസ് ടു പഠിക്കുന്ന കുട്ടി അന്‍പത്തിയഞ്ചുകാരനുമായി പ്രണയത്തിലാകുന്നതും, ആ കുട്ടി ചതിക്കപ്പെടുന്നതും പെണ്‍കുട്ടിയുടെ ജീവിതം ട്രാജഡിയാകുന്നതുമെല്ലാമായിരുന്നു ചിത്രത്തിന്റെ പ്രമേയം’ എന്നാണ് കൃപ പറയുന്നത്.

- Advertisement -

ചില സീനില്‍ കുറച്ച് എക്‌സ്‌പോസ് ചെയ്യപ്പെടുമെന്ന് പറഞ്ഞപ്പോള്‍ സീനുകള്‍ പറ്റില്ലെന്ന് തങ്ങള്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ പുറത്ത് വന്നപ്പോള്‍ അങ്ങനെയൊന്നുമായിരുന്നില്ലെന്നും കൃപ പറയുന്നു. ‘ഷൂട്ടിംഗ് കഴിഞ്ഞ് ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പടം പുറത്തിറങ്ങുന്നത്. വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. അന്ന് ഞാന്‍ അഭിനയിക്കാത്ത പല രംഗങ്ങളും അതില്‍ കൂട്ടിച്ചേര്‍ത്ത് മോശം രീതിയിലാണ് അത് ചെയ്തതെന്നും കൃപ പറയുന്നു.

- Advertisement -

ഈ സിനിമയുടെ റിലീസ് തന്റെ ജീവിതത്തെ ബാധിച്ചുവെന്നും താരം പറയുന്നു. തനിക്ക് കോളജില്‍ അധ്യാപികയായി ജോലി ഓഫര്‍ ലഭിച്ചിരുന്നുവെന്നും ആ സിനിമ ഇറങ്ങിയതോടെ ജോലി പോയെന്നും താരം പറഞ്ഞു. ഒരു ഘട്ടത്തില്‍ തന്റെ അമ്മ പോലും തന്നെ കുറ്റപ്പെടുത്തിയെന്നും കൃപ പറയുന്നുണ്ട്. എന്നാല്‍ ഈ വിഷമ ഘട്ടത്തിലെല്ലാം തനിക്ക് താങ്ങായി കൂടെ നിന്നത് ഭര്‍ത്താവാണെന്നും താരം വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

Popular this week