28.2 C
Kottayam
Friday, June 5, 2026

ഹരിയാനയിൽ കലാപം വ്യാപിയ്ക്കുന്നു: കടകൾ തല്ലിത്തകർത്തു, തീവെപ്പും സംഘർഷവും തുടരുന്നു

Must read

ഗുരുഗ്രാം: സംഘർഷം തുടരുന്ന ഹരിയാനയിലെ നൂഹിൽ വ്യാപക ആക്രമണം. മുദ്രാവാക്യം വിളിച്ചെത്തിയ അക്രമികൾ ഭക്ഷണശാലകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും തീവച്ചു. തിങ്കളാഴ്ച വൈകിട്ടോടെ ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ അഞ്ചുപേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

രിച്ചവരിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് സാധാരണക്കാരും ഉൾപ്പെടുന്നുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇരുനൂറോളം വരുന്ന ജനക്കൂട്ടം വടികളും കല്ലുകളും ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു. മാംസം വിൽക്കുന്ന കടകളും ഭക്ഷണശാലകളും നശിപ്പിക്കുകയും തീവെക്കുകയും ചെയ്തു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇതുവരെ 44 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 70ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സംഘർഷം തുടരുന്നതിനാൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള നൂഹിലടക്കം പോലീസ് സുരക്ഷ ശക്തമാക്കി. നൂഹിലും ഗുരുഗ്രാമിലും ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടു. അക്രമികൾ നൂറിലധികം വാഹനങ്ങൾ കത്തിക്കുകയും നിരവധി വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. വീടുകൾകൾക്കും കടകൾക്കും തീയിട്ടു.

നുഹിൽ ഇന്നലെ നടന്ന ഒരു മതപരമായ ഘോഷയാത്രയിലേക്ക് കല്ലേറുണ്ടായതിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. വൈകിട്ടോടെ വിവിധ ഭാഗങ്ങളിൽ സംഘർഷവും ഏറ്റുമുട്ടലും ആരംഭിച്ചു. ഗുരുഗ്രാമിലെ ഒരു മുസ്ലീം പള്ളിക്ക് നേരെ ആക്രമം ഉണ്ടായതെന്ന് റിപ്പോർട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം ഉപയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.

- Advertisement -

പ്രതിഷേധകാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. ദൗർഭാഗ്യകരമായ സംഭവമാണുണ്ടായത്. ഒരു കാരണവശാലും കുറ്റവാളികളെ വെറുതെ വിടില്ല, അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ എല്ലാ ജനങ്ങളോടും അഭ്യർഥിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

- Advertisement -

സംഘർഷം തുടരുന്നതിനാൽ ഗുരുഗ്രാമിലെ സ്‌കൂളുകളും കോളേജുകളും കോച്ചിംഗ് സെന്ററുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് അടഞ്ഞുകിടന്നു. പരീക്ഷകൾ മാറ്റിവച്ചു. ഗുഡ്ഗാവിലെ സോഹ്ന സബ് ഡിവിഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week