28.2 C
Kottayam
Friday, June 5, 2026

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

Must read

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.

സിംഗിൾ മദർ എന്ന നിലയിൽ ജനനം രജിസ്റ്റർ ചെയ്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിന്നീട് അച്ഛന്റെ പേര് ചേർക്കാൻ നിയമം അനുവദിക്കുന്നില്ലെങ്കിലും കുട്ടിയുടെ ഭാവിയും അന്തസുമൊക്കെ കണക്കിലെടുത്ത് കോടതിയുടെ അസാധാരണ അധികാരം ഉപയോഗിക്കുകയാണെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഉത്തരവിൽ വ്യക്തമാക്കി. ചാൾസ് ഡിക്കൻസിന്റെ ‘ഒലിവർ ട്വിസ്റ്റി’ലെ കഥാപാത്രം പറയും പോലെ നിയമത്തിലെ ചില വ്യവസ്ഥകളെങ്കിലും കഴുതയെ പോലെയാണെങ്കിലും ഭരണഘടന കോടതിയ്ക്ക് നിയമത്തിന് മാനുഷിക വ്യാഖ്യാനം നല്കേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു.

- Advertisement -

നിലവിൽ തമിഴ്നാട്ടിൽ താമസിക്കുന്ന കോട്ടയം, കാസർക്കോട് സ്വദേശികളായ ദമ്പതികളുടെ ഹർജി അനുവദിച്ചുകൊണ്ടാണ് ഉത്തരവ്. 30 ദിവസത്തിനകം പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാനാണ് പത്തനംതിട്ട പള്ളിക്കൽ ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകിയത്.
സംഭവങ്ങൾ ഇങ്ങനെയാണ്. ദുബായിൽ ജോലി ചെയ്യുന്ന കാലത്ത് ഇരുവരും പ്രണയത്തിലായി. വിവാഹത്തിന് യുവാവിന്റെ വീട്ടുകാർ  എതിരായതിനാൽ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. വിവാഹത്തിന് മുന്പ് കുട്ടി വേണ്ടന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് കുട്ടി വേണമെന്ന നിലപാടില് യുവതി എത്തി.

- Advertisement -

ജീവിതപങ്കാളിയുടെ ബീജം സ്വീകരിച്ച് 2012 ല് കൃത്രിമ ഗർഭധാരണത്തിലൂടെ പെൺകുട്ടിയ്ക്ക് ജന്മം നൽകി. സിംഗിൾ അമ്മ ആയതിനാൽ പഞ്ചായത്ത് നൽകിയ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ഒഴിച്ചിട്ടു. 2018ൽ ഇരുവരും വിവാഹിതരായി. പഞ്ചായത്തിൽ വിവാഹവും രജിസ്റ്റർ ചെയ്തു. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരു ചേർക്കണമെന്ന് യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടു. ഇതിനിടയിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായി.
യുവതി കോട്ടയം കുടുംബക്കോടതിയിൽ കുട്ടിയുടെ പിതൃത്വ പ്രഖ്യാപനത്തിനായി ഹർജി ഫയൽ ചെയ്തു. തർക്കം ഇരുവരും ചർച്ചയിലൂടെ പരിഹരിച്ചു. നിയമപരമായി വിവാഹം കഴിച്ചവരാണെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ തങ്ങൾ ആണെന്നും ഇരുവരും കോടതിയിൽ സമ്മതിച്ചു. ഇതെല്ലാം അംഗീകരിച്ച് കുടുംബക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
ആധാർ കാർഡ് അടക്കമുള്ള രേഖകളിൽ കുട്ടിയുടെ പേരിനൊപ്പം പിതാവിന്റെ പേരും ചേർത്തു. നിലവിൽ ഏഴാം ക്ലാസിലാണ് കുട്ടി പഠിയ്ക്കുന്നത്. 2020ൽ ദമ്പതിമാർക്ക് രണ്ടാമത്തെ കുട്ടിയും ജനിച്ചു. എന്നാൽ മൂത്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാനുള്ള അപേക്ഷ പഞ്ചായത്ത് നിഷേധിച്ചു.
ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ  അത്തരമൊരു വ്യവസ്ഥ ഇല്ലാത്തതിനാലായിരുന്നു ഇത്. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഒഴിച്ചിട്ടിരിക്കുന്നത് ആഴത്തിൽ  മുറിവേല്പ്പിക്കുന്നതാണെന്ന് കോടതി പറഞ്ഞു. കുട്ടിയ്ക്ക് അതൊരു വലിയ ചോദ്യ ചിഹ്നവും അപകീർത്തിയുടെ മർമ്മരവുമാണ്. മാതാപിതാക്കളുടെ മുൻകാല കലഹം മൂലമുണ്ടായ മുറിവ്. ഇപ്പോൾ, സ്നേഹമുള്ള മാതാപിതാക്കളായിട്ടാണ് ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാൻ എത്തിയിരിക്കുന്നത്. നിയമത്തിന്റെയും ചട്ടത്തിന്റെയും കുത്തും കോമയുമല്ല അപ്പോൾ പരിശോധിക്കേണ്ടതെന്നും കോടതി പറഞ്ഞു.

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.സിംഗിൾ മദർ എന്ന നിലയിൽ ജനനം രജിസ്റ്റർ ചെയ്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിന്നീട് അച്ഛന്റെ പേര് ചേർക്കാൻ നിയമം അനുവദിക്കുന്നില്ലെങ്കിലും കുട്ടിയുടെ ഭാവിയും അന്തസുമൊക്കെ കണക്കിലെടുത്ത് കോടതിയുടെ അസാധാരണ അധികാരം ഉപയോഗിക്കുകയാണെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഉത്തരവിൽ വ്യക്തമാക്കി.

- Advertisement -

ചാൾസ് ഡിക്കൻസിന്റെ ‘ഒലിവർ ട്വിസ്റ്റി’ലെ കഥാപാത്രം പറയും പോലെ നിയമത്തിലെ ചില വ്യവസ്ഥകളെങ്കിലും കഴുതയെ പോലെയാണെങ്കിലും ഭരണഘടന കോടതിയ്ക്ക് നിയമത്തിന് മാനുഷിക വ്യാഖ്യാനം നല്കേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു. നിലവിൽ തമിഴ്നാട്ടിൽ താമസിക്കുന്ന കോട്ടയം, കാസർക്കോട് സ്വദേശികളായ ദമ്പതികളുടെ ഹർജി അനുവദിച്ചുകൊണ്ടാണ് ഉത്തരവ്. 30 ദിവസത്തിനകം പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാനാണ് പത്തനംതിട്ട പള്ളിക്കൽ ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകിയത്.
സംഭവങ്ങൾ ഇങ്ങനെയാണ്. ദുബായിൽ ജോലി ചെയ്യുന്ന കാലത്ത് ഇരുവരും പ്രണയത്തിലായി. വിവാഹത്തിന് യുവാവിന്റെ വീട്ടുകാർ  എതിരായതിനാൽ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. വിവാഹത്തിന് മുന്പ് കുട്ടി വേണ്ടന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് കുട്ടി വേണമെന്ന നിലപാടില് യുവതി എത്തി.

ജീവിതപങ്കാളിയുടെ ബീജം സ്വീകരിച്ച് 2012 ല് കൃത്രിമ ഗർഭധാരണത്തിലൂടെ പെൺകുട്ടിയ്ക്ക് ജന്മം നൽകി. സിംഗിൾ അമ്മ ആയതിനാൽ പഞ്ചായത്ത് നൽകിയ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ഒഴിച്ചിട്ടു. 2018ൽ ഇരുവരും വിവാഹിതരായി. പഞ്ചായത്തിൽ വിവാഹവും രജിസ്റ്റർ ചെയ്തു. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരു ചേർക്കണമെന്ന് യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടു. ഇതിനിടയിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായി.
യുവതി കോട്ടയം കുടുംബക്കോടതിയിൽ കുട്ടിയുടെ പിതൃത്വ പ്രഖ്യാപനത്തിനായി ഹർജി ഫയൽ ചെയ്തു. തർക്കം ഇരുവരും ചർച്ചയിലൂടെ പരിഹരിച്ചു. നിയമപരമായി വിവാഹം കഴിച്ചവരാണെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ തങ്ങൾ ആണെന്നും ഇരുവരും കോടതിയിൽ സമ്മതിച്ചു. ഇതെല്ലാം അംഗീകരിച്ച് കുടുംബക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
ആധാർ കാർഡ് അടക്കമുള്ള രേഖകളിൽ കുട്ടിയുടെ പേരിനൊപ്പം പിതാവിന്റെ പേരും ചേർത്തു. നിലവിൽ ഏഴാം ക്ലാസിലാണ് കുട്ടി പഠിയ്ക്കുന്നത്. 2020ൽ ദമ്പതിമാർക്ക് രണ്ടാമത്തെ കുട്ടിയും ജനിച്ചു. എന്നാൽ മൂത്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാനുള്ള അപേക്ഷ പഞ്ചായത്ത് നിഷേധിച്ചു.
ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ  അത്തരമൊരു വ്യവസ്ഥ ഇല്ലാത്തതിനാലായിരുന്നു ഇത്. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഒഴിച്ചിട്ടിരിക്കുന്നത് ആഴത്തിൽ  മുറിവേല്പ്പിക്കുന്നതാണെന്ന് കോടതി പറഞ്ഞു. കുട്ടിയ്ക്ക് അതൊരു വലിയ ചോദ്യ ചിഹ്നവും അപകീർത്തിയുടെ മർമ്മരവുമാണ്. മാതാപിതാക്കളുടെ മുൻകാല കലഹം മൂലമുണ്ടായ മുറിവ്. ഇപ്പോൾ, സ്നേഹമുള്ള മാതാപിതാക്കളായിട്ടാണ് ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാൻ എത്തിയിരിക്കുന്നത്. നിയമത്തിന്റെയും ചട്ടത്തിന്റെയും കുത്തും കോമയുമല്ല അപ്പോൾ പരിശോധിക്കേണ്ടതെന്നും കോടതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week