23.4 C
Kottayam
Sunday, September 8, 2024

വിജയനെയും നവജാത ശിശുവിനെയും കൊന്ന് കുഴിച്ചുമൂടിയത് തന്നെ;കട്ടപ്പന ഇരട്ടക്കൊലക്കേസിൽ പ്രതി നിതീഷ് കുറ്റം സമ്മതിച്ചു

Must read

കട്ടപ്പന: നവജാത ശിശുവടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടിയെന്ന കേസിൽ പ്രതി കുറ്റസമ്മതം നടത്തി. പ്രതിയായ പുത്തൻപുരയ്‌ക്കൽ നിതീഷ് (രാജേഷ്-31) തന്നെയാണ് രണ്ട് കൊലയും ചെയ്‌തതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒപ്പം അറസ്റ്റിലായ കാഞ്ചിയാർ കക്കാട്ടുനട നെല്ലനിയ്‌ക്കൽ വിഷ്‌ണു വിജയന്റെ(29) സഹോദരിയിൽ ഇയാൾക്കുണ്ടായ പെൺകുഞ്ഞ്, വിഷ്‌ണുവിന്റെ പിതാവ് എൻ.ജി വിജയൻ എന്നിവരെയാണ് നിതീഷ് കൊലപ്പെടുത്തിയത്.

വിഷ്‌ണുവിന്റെ സുഹൃത്തും ദുർമന്ത്രവാദിയുമാണ് നിതീഷ്. ഈയിടെ കട്ടപ്പന നഗരത്തിൽ വർക്ക് ഷോപ്പിൽ ഇരുവരും ചേർന്ന് മോഷണം നടത്തുന്നതിനിടെ പിടിയിലായിരുന്നു. വർക്‌ഷോപ്പിൽ കയറിയ ഇവരെ വർക്‌ഷോപ്പുടമയുടെ മകൻ കമ്പിവടിയ്‌ക്ക് അടിച്ചുവീഴ്‌ത്തി. പിന്നീട് പൊലീസെത്തി പിടികൂടുകയായിരുന്നു. ഈ മോഷണ കേസിലെ ചോദ്യംചെയ്യലിനിടെയാണ് രണ്ട് മരണങ്ങളുടെയും വിവരം ചുരുളഴിഞ്ഞത്.

ആഭിചാര കർമ്മങ്ങളനുഷ്‌ടിക്കുന്ന ആളാണ് നിതീഷ് എന്നതിനാലാണ് ഇത് ബലിനൽകിയതാണോ എന്ന് പൊലീസ് സംശയിക്കുന്നത്. മോഷണക്കേസിൽ റിമാൻഡിലായിരുന്ന നിതീഷിനെ ഉച്ചയോടെ കട്ടപ്പന കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കോടതി ഉത്തരവ് കേട്ട് ഇയാൾ തളർന്നുവീണു. ഇടുക്കി എസ് പിയുടെ നേതൃത്വത്തിൽ പിന്നീട് ചോദ്യം ചെയ്‌തതോടെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്.

2016ൽ സാഗര ജംഗ്ഷനിൽ വിഷ്‌ണു താമസിച്ചിരുന്ന വീട്ടിൽ വച്ചാണ് നവജാത ശിശുവിനെ കൊന്ന് കുഴിച്ചിട്ടതെന്നാണ് സൂചന. പിന്നീട് ഈ വീട് വിറ്റ് കാഞ്ചിയാർ കക്കാട്ടുകടയിൽ വാടകവീടെടുത്ത് താമസിച്ചു. ഇവിടെവച്ച് ഏതാനും മാസങ്ങൾക്ക് മുൻപ് വിഷ്‌ണുവിന്റെ അച്ഛൻ വിജയനെ കൊലപ്പെടുത്തി തറകുഴിച്ച് മൃതദേഹം മൂടിയ ശേഷം ഇവിടെ കോൺക്രീറ്റ് ചെയ്‌തു എന്നാണ് പൊലീസിന് കിട്ടിയെന്നാണ് സൂചന.

വിഷ്‌ണുവിന്റെ അമ്മയും സഹോദരിയും പൊലീസിന് നൽകിയ മൊഴിയിൽ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കാഞ്ചിയാറിലെ വാടകവീടിന്റെ ഉടമയെ വിളിച്ച് നടത്തിയ തിരച്ചിലിലും കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐഎഎസ് ട്രെയിനിക്കെതിരെ ഒടുവിൽ നടപടി; ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് പൂജ ഖേ‍‍‍ഡ്കറെ പുറത്താക്കി

ന്യൂഡൽഹി:: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേ‍‍‍ഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ...

4 ശതമാനം പലിശയില്‍ 10 ലക്ഷം വരെ വായ്പ; സൗപര്‍ണികയുടെ കെണിയില്‍ വീണവരില്‍ റിട്ട. എസ്.പിയും

മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ...

മുകേഷിനെതിരായ നടിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ; ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം തള്ളി കോടതി

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച...

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: വാദം കേൾക്കാൻ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ്...

ഓണക്കാലത്ത് സപ്ലൈക്കോയുടെ വിലവർദ്ധന; അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി

തിരുവനന്തപുരം: ഓണച്ചന്തകൾ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയിൽ വിലവർധിപ്പിച്ചിരിക്കുകയാണ്.  7 വർഷത്തിന് ശേഷമുള്ള നാമ...

Popular this week