24.2 C
Kottayam
Sunday, June 7, 2026

‘നന്മ-തിന്മകളുടെ ഫലം ഈ ലോകത്ത് വെച്ച് തന്നെ നൽകപ്പെടും’അതിഖ് അഹമ്മദിന്റേതും സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്റേതും കൊലപാതകത്തിൽ വിവാദപരാമര്‍ശങ്ങളുമായി ബി.ജെ.പി മന്ത്രിമാര്‍

Must read

ലഖ്‌നൗ: സമാജ്വാദി പാര്‍ട്ടി മുന്‍ എം.പിയും ഗുണ്ടാ തലവനുമായ അതിഖ് അഹമ്മദിന്റേതും സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്റേതും കൊലപാതകത്തിൽ കലങ്ങിമറിയുകയാണ് ഉത്തർപ്രദേശ് രാഷ്ട്രീയം. കനത്ത പോലീസിന്റെ സുരക്ഷയിലിരിക്കെ പൊതുയിടത്തിൽ വെച്ച് രണ്ടുപേർ വെടിയേറ്റു കൊല്ലപ്പെട്ടുവെങ്കിൽ സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷ എന്താണ് എന്നാണ് ഉയരുന്ന ചോദ്യം. അതേസമയം നന്മ – തിന്മകളുടെ ഫലം ഈ ലോകത്ത് വെച്ച് തന്നെ നൽകപ്പെടും എന്നായിരുന്നു യു.പി മന്ത്രിയുടെ മറുപടി.

കഴിഞ്ഞ ദിവസം രാത്രി മെഡിക്കൽ പരിശോധനക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. മാധ്യമപ്രവർത്തകരുടെ മുമ്പിൽവെച്ചാണ് അതിഖും സഹോദരൻ അശ്റഫും കൊലപ്പെടുന്നത്. മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയവർ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. തോക്കുധാരികളായ പോലീസുകാർ ഇരുവർക്കും സുരക്ഷയ്ക്കായി ഉണ്ടായിരുന്നുവെങ്കിലും നോക്കുകുത്തിയാകാനേ സാധിച്ചുള്ളൂ. സംഭവ സ്ഥലത്തുവെച്ചു തന്നെ രണ്ടുപേരും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.

‘നന്മ – തിന്മകളുടെ ഫലം ഈ ജന്മത്തിൽ തന്നെ ലഭിക്കും’ -ഉത്തർപ്രദേശ് മന്ത്രിയും ബി.ജെ.പി. നേതാവുമായ സ്വതന്ത്രദേവ് സിങ് ട്വീറ്റ് ചെയ്തു.

‘കുറ്റകൃത്യം അതിന്റെ കൊടുമുടിയിൽ എത്തിനിൽക്കുമ്പോൾ, ഇതാണ് പ്രകൃതിയുടെ നിയമം’ എന്നായിരുന്നു യു.പി. മന്ത്രിയും ബി.ജെ.പി. നേതാവുമായ സുരേഷ് കുമാർ ഖന്നയുടെ പ്രസ്താവന.

- Advertisement -

- Advertisement -

അതിഖ് അഹമ്മദിന്റേയും അശ്റഫിന്റേയും കൊലപാതകത്തിൽ, പ്രതികൾക്കെതിരേ കടുത്ത നടപടി ഉണ്ടാകുമെന്നും ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും ബി.ജെ.പി. എം.പി. സുബ്രത് പതക് പറഞ്ഞു.

കൊലപാതകത്തിൽ രൂക്ഷവിമർശനമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. യോഗി ആദിത്യനാഥ് സർക്കാരിന്റെ നിയമവാഴ്ചയിലുണ്ടായ വീഴ്ചയെ വിമർശിക്കുകയും ചെയ്തു.

- Advertisement -

‘ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങൾ അതിന്റെ കൊടുമുടിയിൽ എത്തിനിൽക്കുകയാണ്, സദാചാര കുറ്റവാളികളും വർധിക്കുന്നു. പോലീസിന്റെ സുരക്ഷയിലുള്ളവരെ പൊതുയിടത്തിൽവെച്ച് ചിലർ വെടിവെച്ചു കൊല്ലുന്നുവെങ്കിൽ, സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷ എന്തായിരിക്കും? സംഭവം ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്നതാണ്. മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്’ – അഖിലേഷ് യാദവ് പറഞ്ഞു.

യു.പിയിൽ ഉണ്ടായ കൊലപാതകം യോഗിയുടെ ഏറ്റവും വലിയ ക്രമസമാധാന പരാജയമാണ്. എൻകൗണ്ടർ രാജ് ആഘോഷിക്കുന്നവർക്കും ഇതിൽ തുല്യ പങ്കുണ്ടെന്ന് എ.ഐ.എം.ഐ.എം. (all india majlis-e-ittehadul muslimeen) നേതാവ് അസദുദ്ദീൻ ഒവൈസി ട്വീറ്റ് ചെയ്തു.

യുപിയിലെ രണ്ട് കൊലപാതകങ്ങൾ; ആതിഖ് അഹമ്മദും സഹോദരൻ അശ്റഫും, ക്രമസമാധാനവും – കപിൽ സിബൽ ട്വീറ്റ് ചെയ്തു.

ഇന്നത്തെ സംഭവം ഉത്തർപ്രദേശ് സർക്കാരിന് കളങ്കപ്പെടുത്തിയിരിക്കുകയാണ്. ഏതെങ്കിലും ഗാങ്ങുകള്‍ തമ്മിൽ യുദ്ധം നടക്കുകയാണോ? ക്രമസാധാനം ഇല്ലെന്ന് സമാജ്‌വാദി പാർട്ടി വക്താല് ഗണശ്യാം തിവാരി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week