24 C
Kottayam
Sunday, June 7, 2026

നേരത്തെ കട അടച്ചാല്‍ ജനനനിരക്ക് കുറയും,പാക് മന്ത്രിയുടെ പരാമര്‍ശം, കിളി പോയി നാട്ടുകാര്‍!

Must read

ചില സമയങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ അര്‍ത്ഥശൂന്യമായ പ്രസ്താവനകള്‍ നടത്താറുണ്ട്.  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതോടെ ഇത്തരം വീഡിയോകള്‍ ആളുകളെ ആശയ കുഴപ്പത്തില്‍ ആക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു പരാമര്‍ശം നടത്തിയ ‘എയറി’ലായിരിക്കുകയാണ് പാക്കിസ്താനിലെ ഒരു മന്ത്രി. 

ജനസംഖ്യ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് പാക്ക് പ്രതിരോധ മന്ത്രി നടത്തിയ പ്രസംഗം ആണ് വൈറലായത്. പാക് പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് ആണ് ജനസംഖ്യ നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗം എന്ന നിലയില്‍ വിചിത്രമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

രാത്രി 8 മണിക്ക് മാര്‍ക്കറ്റുകള്‍ അടച്ചിടുന്ന സ്ഥലങ്ങളില്‍ ജനനനിരക്ക് കുറവാണ് എന്നാണ് മന്ത്രിയുടെ അഭിപ്രായം. ഇസ്ലാമാബാദില്‍ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ ആണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.  എന്താണ് ഈ പരാമര്‍ശം കൊണ്ട് ഉദ്ദേശിച്ചതെന്ന് മന്ത്രിക്ക് പിന്നീട് വ്യക്തമാക്കാനും കഴിഞ്ഞില്ല. 

ട്വിറ്ററില്‍ ഷെയര്‍ ചെയ്ത പത്രസമ്മേളനത്തിന്റെ വീഡിയോ വൈറല്‍ ആയിരിക്കുകയാണ് ഇപ്പോള്‍. ‘പുതിയ ഗവേഷണം, രാത്രി 8 മണിക്ക് ശേഷം കുഞ്ഞുങ്ങളെ ഉണ്ടാക്കാന്‍ കഴിയില്ല. രാത്രി 8 മണിക്ക് വിപണി അടയുന്ന രാജ്യങ്ങളില്‍ ജനസംഖ്യാ വര്‍ധനയില്ലെന്ന് പ്രതിരോധ മന്ത്രി’ എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

- Advertisement -

എന്നാല്‍ ഇത്തരത്തിലുള്ള ഒരു പരാമര്‍ശം കൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല എന്നായിരുന്നു വീഡിയോ കണ്ട ഭൂരിഭാഗം ആളുകളുടെയും പരാതി. രാത്രി 8 മണിക്ക് കടകള്‍ അടയ്ക്കുന്നതും കുട്ടികള്‍ ഉണ്ടാകാതിരിക്കുന്നതും തമ്മില്‍ എന്താണ് ബന്ധം എന്നായിരുന്നു മറ്റു ചിലരുടെ സംശയം. ഇനി എട്ടുമണിക്ക് ശേഷം കുട്ടികള്‍ ഉണ്ടാകാന്‍ പാടില്ലേ  എന്നും ചിലര്‍ ചോദിച്ചു. എന്തായാലും വലിയ പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ പാക് മന്ത്രിയുടെ  പരാമര്‍ശത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

- Advertisement -

ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ ഉയര്‍ന്നുവരുന്നത് പാക്കിസ്ഥാനില്‍ നിന്നും ഇതാദ്യമായല്ല . 2022 ജൂലൈയില്‍, കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ പാകിസ്ഥാന്‍ വിട്ട് പോയി മുസ്ലീങ്ങള്‍ ന്യൂനപക്ഷമായ രാജ്യങ്ങളിലെ ജനസംഖ്യ വര്‍ദ്ധിപ്പിക്കണമെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) അംഗമായ അബ്ദുള്‍ ഖാദര്‍ പട്ടേല്‍ നിര്‍ദ്ദേശിച്ചത് വിവാദമായിരുന്നു. 

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള അഞ്ചാമത്തെ രാജ്യമാണ് പാകിസ്ഥാന്‍ . പാക്കിസ്ഥാന്‍ ഇപ്പോള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ രൂക്ഷമാക്കുന്നതില്‍ ഈ ജനസംഖ്യ വളര്‍ച്ചയ്ക്ക് വലിയ പങ്കുണ്ട്. ലോക ജനസംഖ്യാ അവലോകന റിപ്പോര്‍ട്ട്  പ്രകാരം ചൈന, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്തോനേഷ്യ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍, പാക്കിസ്ഥാനിലാണ് ഏറ്റവും ഉയര്‍ന്ന ജനസംഖ്യാ വളര്‍ച്ചാ നിരക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week