27.4 C
Kottayam
Thursday, June 4, 2026

‘വീട്ടിൽ നിന്ന് പോയതിന് ശേഷവും കല വിളിച്ചു,പാലക്കാടുള്ള സൂരജിന്റെ കൂടെയെന്ന് പറഞ്ഞു’ സഹോദര ഭാര്യ

Must read

ആലപ്പുഴ: വീട്ടിൽ നിന്ന് പോയതിന് ശേഷവും കല തങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്ന് കലയുടെ സഹോദരന്റെ ഭാര്യ . താൻ പാലക്കാട് ആണെന്നും സൂരജ് എന്ന ചെറുപ്പക്കാരന്റെ കൂടെ താമസിക്കുകയാണെന്നും കല പറഞ്ഞിരുന്നതായി സഹോദരൻ്റെ ഭാര്യ പറഞ്ഞു. ‘രണ്ട് തവണ കല തന്നെ വിളിച്ചിരുന്നു, വീട്ടിൽ വന്ന് വസ്ത്രങ്ങളടക്കമുള്ള സാധനങ്ങളെടുത്ത് പോയതിന് ഒരു മാസത്തിന് ശേഷമായിരുന്നു വിളിച്ചത്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇങ്ങോട്ട് വിളിച്ച നമ്പറിൽ തിരിച്ച് വിളിച്ചപ്പോൾ നിലവിലില്ല എന്നാണ് പറഞ്ഞത്’, സഹോദര ഭാര്യ കൂട്ടിച്ചേർത്തു.

കലയെ അവസാനമായി കണ്ട ദിവസവും സഹോദര ഭാര്യ ഓർത്തെടുത്തു. കലയുടെ ഭർത്താവായ അനിൽ വിദേശത്തുണ്ടായിരുന്ന സമയത്തായിരുന്നു അത്. കലയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപണമുയർന്ന സമയത്ത് കൂടിയായിരുന്നു അത്. അനിലിന്റെ വീട്ടിൽ നിന്നും തങ്ങളുടെ വീട്ടിലേക്കെത്തിയ കല ഈ ആരോപണങ്ങൾ തള്ളിയെന്നും വസ്ത്രങ്ങളടക്കമുള്ള സാധനങ്ങൾ പാക്ക് ചെയ്ത് ഓട്ടോറിക്ഷയിൽ കയറിപോയെന്നും സഹോദര ഭാര്യ പറഞ്ഞു. ശേഷം ദിവസങ്ങൾക്ക് ശേഷമാണ് താൻ പാലക്കാടുണ്ടെന്നും സൂരജ് എന്ന വ്യക്തിയുമായി ജീവിക്കുകയാണെന്നും പറഞ്ഞ് കല വിളിക്കുന്നതെന്ന് സഹോദര ഭാര്യ പറഞ്ഞു.

കലയെ കാണാതായ സമയത്ത് ഒന്നര വയസ്സുള്ള ഒരു കുട്ടി ഇവർക്കുണ്ടായിരുന്നു. കുട്ടിയെ കൊണ്ട് പോകാതെയാണ് കല പോയത്. പിന്നീട് കുട്ടിയുമായി ബന്ധപ്പെട്ട് അനിലും കലയും തമ്മിൽ കലഹം നടന്നിരുന്നെന്നും അനിൽ നാട്ടിൽ വന്ന ശേഷം കലയെ കാണാൻ പോയിരുന്നുവെന്നാണ് തങ്ങൾക്ക് കിട്ടിയ വിവരമെന്നും സഹോദര ഭാര്യ പറഞ്ഞു.

കലയെ കൊല്ലാൻ മാത്രം അനിലിന് കലയോട് ദേഷ്യമുള്ളതായി തോന്നിയിരുന്നില്ലെന്നും കലയെ കാണാതായി, അനിൽ നാട്ടിലെത്തിയതിന്റെ 15 ദിവസങ്ങൾക്ക് ശേഷം തന്നെ അനിൽ മറ്റൊരു വിവാഹം ചെയ്തിരുന്നതായും സഹോദര ഭാര്യ പറഞ്ഞു. വർഷങ്ങൾക്ക് ശേഷം കലയുടെ മകൻ അമ്മയുടെ വീട് കാണാൻ എത്തിയിരുന്നുവെന്നും കലയുടെ സഹോദരന്റെ ഭാര്യ പറഞ്ഞു.

- Advertisement -

മാന്നാറിൽ നിന്ന് 15 വ‍ർഷം മുമ്പ് കാണാതായ ‌കലയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ സെപ്റ്റിക് ടാങ്കിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. കലയെ കൊലപ്പെടുത്തി ഭർത്താവായിരുന്ന അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം തള്ളിയെന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയിലാണ് മൃതദേഹാവശിഷ്ടമെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോഴും പരിശോധന തുടരുകയാണ്.

- Advertisement -

സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കൾ അരിച്ചെടുത്ത് ഫോറൻസിക് പരിശോധന നടത്തിയ ശേഷം മാത്രമേ മൃതദേഹാവശിഷ്ടം കലയുടേതാണോ എന്നതിൽ വ്യക്തത വരുത്താനാകൂ. 15 വർഷം മുമ്പ് കലയെ കാണാതായതോടെ ബന്ധുക്കൾ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് കേസുമായി മുന്നോട്ട് പോയിരുന്നില്ല. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് കലയെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് തുടർച്ചയായി ഊമക്കത്ത് ലഭിച്ചതോടെയാണ് കേസിൽ അന്വേഷണം വീണ്ടും സജീവമാകുന്നത്. സംഭവത്തില്‍ അനിലിന്റെ സൃഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കല കൊല്ലപ്പെട്ടതാണെന്ന് സുഹൃത്തുക്കൾ സമ്മതിച്ചു.

കലയെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ടുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി. ഇതോടെ കലയുടെ ഭർത്താവായിരുന്ന അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. നിലവിൽ കസ്റ്റഡിയിലുള്ളത് അനിലിന്റെ ബന്ധുക്കളാണ്. കാണാതാകുമ്പോൾ കലയ്ക്ക് 20 വയസ്സായിരുന്നു പ്രായം. കലയും അനിലും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാൽ പിന്നീട് ഇവ‍ർക്കിടയിൽ എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week