24.6 C
Kottayam
Friday, June 5, 2026

മാന്നാറിലെ കല കൊല്ലപ്പെട്ടത് തന്നെ; നിര്‍ണായക തെളിവുകള്‍ കിട്ടി’കൊലപാതകി ആരെന്ന് പോലീസ്‌

Must read

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ നിന്നും പതിനഞ്ച് വര്‍ഷം മുമ്പ് കാണാതായ കല കൊല്ലപ്പെട്ടത് തന്നെ എന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്ന് സെപ്റ്റിക് ടാങ്ക് തുറന്ന് നടത്തിയ പരിശോധനയില്‍ തെളിവുകള്‍ കിട്ടി എന്ന് ആലപ്പുഴ എസ്പി ഛൈത്ര തെരേസ ജോണ്‍ സ്ഥിരീകരിച്ചു. ഭര്‍ത്താവ് അനില്‍ തന്നെയായിരിക്കും പ്രതി എന്നാണ് സംശയിക്കുന്നത് എന്നും എസ്പി പറഞ്ഞു.

കൊലപാതക വിവരം കിട്ടിയത് അമ്പലപ്പുഴയില്‍ നിന്നാണ് എന്നും എസ്പി കൂട്ടിച്ചേര്‍ത്തു. അനിലിന്റെ ബന്ധുക്കള്‍ പൊലീസ് കസ്റ്റഡിയിലാണ്. സോമന്‍, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജന്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. അനിലിനെ വിദേശത്ത് നിന്ന് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത് എന്നും എസ്പി പറഞ്ഞു.

സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ച തെളിവുകള്‍ എന്തൊക്കെയാണ് എന്നത് സംബന്ധിച്ച് കൃത്യമായി പറയണം എങ്കില്‍ ഫോറന്‍സിക് പരിശോധനകള്‍ വേണ്ടി വരും. അമ്പലപ്പുഴയിലാണ് ആദ്യ വിവരം ലഭിക്കുന്നത്. ഇങ്ങനെ ഒരു സ്ത്രി മിസിംഗ് ആണ് എന്നും കൊല ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നുമുള്ള ഇന്‍ഫര്‍മേഷന്‍ അവിടെ വെച്ചാണ് കിട്ടിയത്. അവിടെ നിന്നായിരുന്നു അന്വേഷണം നടത്തിയത്.

അന്വേഷണത്തിന്റെ ആദ്യത്തെ ഘട്ടത്തിലാണ്. അതുകൊണ്ട് ഈ ഘട്ടത്തില്‍ എല്ലാ വിവരങ്ങളും പങ്ക് വെക്കാനാകില്ല എന്നും എസ്പി വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അനിലിന്റെ വീടിന്റെ പരിസരത്തെ പഴയ സെപ്റ്റിക് ടാങ്ക് തുറന്ന് പൊലീസ് പരിശോധന നടത്തിയത്. കലയെ കൊലപ്പെടുത്തിയതിന് ശേഷം സെപ്റ്റിക് ടാങ്കില്‍ മൃതദേഹം മറവ് ചെയ്തിട്ടുണ്ടാകാം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

- Advertisement -

പരിശോധനയില്‍ സംശയാസ്പദമായ പല വസ്തുക്കളും കണ്ടെത്തിയിരുന്നു. കാണാതാകുമ്പോള്‍ കലയ്ക്ക് 20 വയസായിരുന്നു. 2008-09 കാലഘട്ടത്തിലാണ് കലയെ കാണാതാകുന്നത്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് കലയും അനിലും. ഇവരുടെ വിവാഹത്തിന് ശേഷം അനില്‍ വിദേശത്തേക്ക് പോയിരുന്നു. വിനോദയാത്രയ്ക്ക് പോയ സമയത്ത് കല ആണ്‍ സുഹൃത്തിനൊപ്പം ഒളിച്ചോടിയെന്ന വിവരമാണ് പിന്നീട് അനില്‍ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.

- Advertisement -

രണ്ട് സമുദായ അംഗങ്ങളായ കലയുടേയും അനിലിന്റേയും വിവാഹത്തിന് ഇരുവരുടേയും വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ബന്ധു വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇതിനിടയിലാണ് അനില്‍ അംഗോളയിലേക്ക് ജോലിക്ക് പോകുന്നത്. കലയ്ക്ക് മറ്റാരാളുമായി ബന്ധമുണ്ടെന്ന് ചിലര്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി എന്നാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week