27.5 C
Kottayam
Sunday, June 7, 2026

ഞാനല്ലെങ്കിൽ പിന്നെ ആര് ജയിക്കണം?, സ്പീക്ക‍‍റുടെ പരാമര്‍ശത്തിൽ ഷാഫി പറമ്പിൽ

Must read

തിരുവനന്തപുരം : നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്പീക്ക‍ര്‍ നടത്തിയ വിവാദപരാമര്‍ശത്തിന് മറുപടിയുമായി ഷാഫ് പറമ്പിൽ എംഎൽഎ. ഷാഫി പറന്പിൽ അടുത്ത തവണ പാലക്കാട് തോൽക്കുമെന്നാണ് സ്പീക്കര്‍ എ എൻ ഷംസീര്‍ നൽകിയ മുന്നറിയിപ്പ്. എന്നാൽ താൻ തോറ്റാൽ പകരം പാലക്കാട് ആര് ജയിക്കണമെന്ന് സ്പീക്കര്‍ പറയണമെന്ന് ഷാഫി പറമ്പിൽ തിരിച്ചടിച്ചു. പ്രതിപക്ഷാംഗങ്ങളിൽ പലരും നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചവരാണെന്നും സ്പീക്കര്‍ സഭയിൽ പറഞ്ഞിരുന്നു. സഭ വിട്ടിറങ്ങിയാണ് ഷാഫി പറമ്പിൽ മാധ്യമങ്ങൾക്ക് മുന്നിൽ സ്പീക്കര്‍ക്ക് മറുപടി നൽകിയത്. 

അവനവന്റെ ഉത്തരവാദിത്തം നിറവേറ്റാൻ ആര്‍ജവമില്ലാതിരിക്കുന്നതാണ് ഏറ്റവും വലിയ പരാജയമെന്ന് സ്പീക്കര്‍ തിരിച്ചറിയണം. ഒരു സഭയുടെ ചെയറിലിരിക്കുമ്പോൾ പ്രതിപക്ഷത്തിന്റെ അവകാശങ്ങളുൾപ്പെടെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഒരാള് പിണറായി വിജയന്റെ കണ്ണുരുട്ടലുകളെ ഭയന്ന് അദ്ദേഹത്തിന്റെ തിട്ടൂരത്തിന്റെ മുന്നിൽ പദവിയുടെ ഉത്തരവാദിത്തങ്ങൾ മറന്നാൽ പരാജയമാണ് സ്പീക്കറെന്നത് അദ്ദേഹം ആത്മപരിശോധന നടത്തണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.  

- Advertisement -

ഷാഫി പറമ്പിലിന്റെ മറുപടി ഇങ്ങനെ

- Advertisement -

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് അടിയന്തരപ്രമേയാനുമതി അടക്കം നിഷേധിക്കുന്ന സമീപനമാണ് സ്പീക്കര്‍ ആദ്യം മാറ്റേണ്ടത്. സ്പീക്കര്‍ അദ്ദേ​ഹത്തിന്റെ ജോലി ഭംഗി ആയിട്ട് ചെയ്യണം. എന്നെ ജയിപ്പിക്കണോ തോൽപ്പിക്കണോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. അത് അവരുടെ തീരുമാനത്തിന് വിടണം. ഞാൻ തോറ്റിട്ട് അവിടെ ആരാണ് ജയിക്കേണ്ടത് എന്ന് കൂടി അദ്ദേഹം പറയണം. എന്നോട് മാത്രമല്ല, ബാക്കി ആളുകളോടും മാര്‍ജിനെ പറ്റി പറഞ്ഞിരുന്നു.

ശ്വസിക്കാൻ വായുവില്ലാതെ പ്രയാസപ്പെടുന്ന ജനങ്ങളുടെ അവസ്ഥയാണ് ഞങ്ങൾ സഭയിൽ കൊണ്ടുവരാൻ ശ്രമിച്ചത്. ആ പ്രശ്നം ഉന്നയിച്ച് സമരം ചെയ്ത കൗൺസിലറിലൊരാൾക്ക് 19 സ്റ്റിച്ചാണ്. വേറെ ഒരാളുടെ കാലിന്റെ ആങ്കിള് പൊട്ടി സ്റ്റീലിടേണ്ട സര്‍ജറി നടത്തണം എന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. അത്ര ഗുരുതരമായ പ്രശ്നം സഭയിൽ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ അതിനെ അനുവദിക്കാതിരിക്കുക, എന്നിട്ട് പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിച്ച് അപ്പുറത്ത് മറ്റ് കാര്യങ്ങൾ ചെയ്യുക.

- Advertisement -

ഞങ്ങൾ പാലിച്ച ഡെക്കോറം ഉണ്ട്. ഞങ്ങൾ മുദ്രാവാക്യം വിളിച്ചു, പാരലലായി സഭ നടത്തി. സഭയ്ക്കകത്ത് പറയാനുള്ളത് പറഞ്ഞു. അപ്പോഴും ഞങ്ങളോട് തോൽക്കും എന്ന് പറയുന്ന സ്പീക്കര്‍ ഓര്‍ക്കണം, എന്നോട് പാസ്സിംഗ് കമന്റ് ചെയ്യുമ്പോഴും അപ്പുറത്ത് സംസാരിച്ചുകൊണ്ടിരുന്നത് ശിവൻ കുട്ടിയായിരുന്നു. അവര്‍ സഭയ്ക്കകത്ത് കാണിച്ച മാതൃകയൊന്നും ഞങ്ങൾ സഭയിൽ കാണിച്ചിട്ടില്ല. കസേര തല്ലിപ്പൊളിച്ചിട്ടില്ല, കമ്പ്യൂട്ടര്‍ താഴെയെറിഞ്ഞിട്ടില്ല.

അവനവന്റെ ഉത്തരവാദിത്തം നിറവേറ്റാൻ ആര്‍ജവമില്ലാതിരിക്കുന്നതാണ് ഏറ്റവും വലിയ പരാജയമെന്ന് സ്പീക്കര്‍ തിരിച്ചറിയണം. ഒരു സഭയുടെ ചെയറിലിരിക്കുമ്പോൾ പ്രതിപക്ഷത്തിന്റെ അവകാശങ്ങളുൾപ്പെടെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഒരാള് പിണറായി വിജയന്റെ കണ്ണുരുട്ടലുകളെ ഭയന്ന് അദ്ദേഹത്തിന്റെ തിട്ടൂരത്തിന്റെ മുന്നിൽ പദവിയുടെ ഉത്തരവാദിത്തങ്ങൾ മറന്നാൽ പരാജയമാണ് സ്പീക്കറെന്നത് അദ്ദേഹം ആത്മപരിശോധന നടത്തണം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

Popular this week