24.9 C
Kottayam
Saturday, June 6, 2026

ഹോങ്കോംഗിലെ പ്രശസ്തമായ ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റ് കടലില്‍ മുങ്ങിപ്പോയി

Must read

അര നൂറ്റാണ്ടു കാലത്തിനുള്ളില്‍ ലക്ഷക്കണക്കിനാളുകള്‍ ഭക്ഷണം കഴിച്ച ഹോങ്കോംഗിലെ പ്രശസ്തമായ ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റ് മുങ്ങിപ്പോയി. വെള്ളത്തിനു മുകളില്‍ പൊങ്ങികിടക്കുന്ന ദ ജംബോ റസ്‌റ്റോറന്റ് ആണ് കടലില്‍ മുങ്ങിപ്പോയത്. ഈ റെസ്‌റ്റോറന്റ് ഹോങ്കോംഗ് സന്ദര്‍ശിക്കുന്ന പ്രമുഖരുടെ പ്രിയപ്പെട്ട ഭക്ഷണശാലയായിരുന്നു. ജെയിംസ് ബോണ്ട് സിനിമയിലടക്കം ഈ റെസ്‌റ്റോറന്റ് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. 

ഹോങ്കോംഗ് നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ മുഖ്യആകര്‍ഷണമായിരുന്നു ഈ ഹോട്ടല്‍, മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ നാലഞ്ച് വലിയ ബോട്ടുകള്‍ കൂടിച്ചേര്‍ന്നതായിരുന്നു. കൊവിഡിനെ തുടര്‍ന്ന് വിനോദ സഞ്ചാരികളുടെ വരവ് നിലച്ചതോടെ റസ്‌റ്റോറന്റ് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. 
തുടര്‍ന്ന് 2020 മാര്‍ച്ചില്‍ റെസ്‌റ്റോറന്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. റസ്‌റ്റോറന്റിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും സര്‍ക്കാറിന്റെ പതിവു പരിശോധനകള്‍ക്കുമായി വന്‍തുക ചെലവിടേണ്ട സാഹചര്യമാണെന്ന് ഇതിന്റെ ഉടമകളായ ആബെര്‍ദിന്‍ റെസ്‌റ്റോറന്റ് എന്റര്‍പ്രൈസസ് കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. റെസ്‌േറ്റാറന്റ് എന്നേക്കുമായി പൂട്ടേണ്ടി വരുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഹോങ്കോംഗിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷണമായ റെസ്‌റ്റോറന്റിനെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വ്യാപകമായി ആവശ്യം ഉയര്‍ന്നിരുന്നു. അതിനുശേഷം, സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഒരു സഹായവും ഉണ്ടാവില്ലെന്നും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഇത് നടത്തുന്നതില്‍ കാര്യമില്ലെന്നും ഉടമകള്‍ വ്യക്തമാക്കി. റസ്‌റ്റോറന്റ് നിലവിലുള്ള സ്ഥലത്തുനിന്നും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുമെന്നും ഇക്കഴിഞ്ഞ മാസം, ഉടമകള്‍ അറിയിച്ചു. 

അതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഈ ഫ്‌ളോട്ടിംഗ് റസ്‌റ്റോറന്റിനെ നിലവിലുള്ള സ്ഥലത്തുനിന്നും ടഗ് ബോട്ടുകള്‍ ഉപയോഗിച്ച് മാറ്റുന്ന പ്രവര്‍ത്തനം ആരംഭിച്ചു. അതിനിടയിലാണ്, ദക്ഷിണ ചൈനാ സമുദ്രത്തിലെ പാര്‍സല്‍ ദ്വീപുകള്‍ക്കു സമീപം ഈ പടുകൂറ്റന്‍ റസ്‌റ്റോറന്റ് മുങ്ങിപ്പോയത്. കടലിലെ പ്രതികൂല അസാഹചര്യങ്ങള്‍ കാരണമാണ്, റസ്‌റ്റോറന്റ് മുങ്ങിപ്പോയതെന്ന് ഉടമകള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. റസ്‌റ്റോറന്റിലുണ്ടായിരുന്ന ജീവനക്കാര്‍ക്കാര്‍ക്കും സംഭവത്തില്‍ പരിക്കില്ലെന്നും വാര്‍ത്താ കുറിപ്പ് വിശദീകരിച്ചു.  റസ്‌റ്റോറന്റിലെ പ്രധാന ബോട്ടാണ് ആദ്യം മുങ്ങിപ്പോയത്. പിന്നാലെ മറ്റു ബോട്ടുകളും മുങ്ങിയതായി ചൈനയിലെ പ്രമുഖ മാധ്യമം ‘സൗത്ത് ചൈന മോണിംഗ് പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ഈ ഫ്‌ളോട്ടിംഗ് റസ്‌റ്റോറന്റ് ഇനി പൊക്കിയെടുത്തു കൊണ്ടുപോവുമോ എന്ന കാര്യം ഉടമകള്‍ സ്ഥിരീകരിച്ചിട്ടില്ല. 

അര നൂറ്റാണ്ട് കാലമായി നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച ഇടമാണ് ഇതോടെ ഇല്ലാതായത്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി, ടോം ക്രൂയിസിനെ പോലുള്ള താരങ്ങള്‍ എന്നിവരെല്ലാം ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്. ജെയിംസ് ബോണ്ട് സിനിമയായ ദ് മാന്‍ വിത്ത് ദ ഗോള്‍ഡന്‍ ഗണ്‍ (1974), ജാക്കി ചാന്‍ സിനിമയായ ദ് പ്രൊട്ടക്ടര്‍ (1985), സ്റ്റീഫന്‍ ചൗ സിംഗ് ചിയുടെ ദ് ഗോഡ് ഓഫ് കുക്കറി (1996), സ്റ്റീവന്‍ സോഡര്‍ബര്‍ഗിന്റെ കണ്ടേജിയന്‍ (2011), ദ് ഇന്‍ഫേണല്‍ അഫയേഴ്‌സ് എന്നീ സിനിമകള്‍ ഈ റസ്‌റ്റോറന്റില്‍ വെച്ച് ചിത്രീകരണം നിര്‍വഹിച്ചിട്ടുണ്ട്. 
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week