24.8 C
Kottayam
Sunday, June 7, 2026

ധനവ്യവസായബാങ്ക് തട്ടിപ്പ്: കോടികൾ നിക്ഷേപിച്ചവരിൽ രാഷ്ട്രീയക്കാരും

Must read

തൃശ്ശൂർ: 200 കോടി തട്ടിച്ച് ഉടമകൾ മുങ്ങിയ ധനവ്യവസായ ബാങ്കിലെ നിക്ഷേപകരുടെ പട്ടിക പുറത്ത്. പോസ്റ്റ്‌ ഓഫീസ് റോഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഇടപാട് രേഖകളുടെ പരിശോധനയ്ക്കിടയിൽ ലഭിച്ചത് വിപുലമായ പട്ടികയാണ്. കോടികൾ നിക്ഷേപിച്ചവരിൽ ഉന്നതരാഷ്ട്രീയക്കാർ മുതൽ സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ വരെയുണ്ട്.

പത്തു ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 ലക്ഷം, 90 ലക്ഷം വരെയുള്ള തുകകളാണ് ഓരോരുത്തരും നിക്ഷേപിച്ചിരിക്കുന്നത്. ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും കടകളിൽ ജോലിക്കുനിൽക്കുന്നവരും തുടങ്ങി രണ്ടു മുതൽ അഞ്ചു വരെ ലക്ഷം ഉള്ളവരുമുണ്ട്.

15 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം നൽകിയതെന്ന് രശീതിലുണ്ട്. ആറുമാസ കാലാവധിക്ക് നിക്ഷേപിച്ചവരാണ് പലരും. വടൂക്കര സ്വദേശിയായ പി.ഡി. ജോയിയാണ് സ്ഥാപനത്തിന്റെ ഉടമ. നിക്ഷേപകർ കൂട്ടത്തോടെ പരാതിയുമായെത്തിയതിനു പിന്നാലെ ജോയിയും കുടുംബവും മുങ്ങി. ജോയിയും ഭാര്യ റാണിയുമാണ് പ്രതികൾ.

അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. നിക്ഷേപത്തട്ടിപ്പിൽ പണം തിരികെക്കൊടുക്കാൻ കഴിയാത്ത വിധത്തിൽ പാപ്പരായെന്ന് കോടതിയെ ബോധ്യപ്പെടുത്തി ഉത്തരവ് നേടാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പറയുന്നു. ഇവരുടെ മുൻകൂർ ജാമ്യഹർജി കോടതിയിലുണ്ട്.

- Advertisement -

ഇതിനിടയിൽ പരാതിക്കാരെ സമ്മർദത്തിലാക്കി പിൻവലിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. നിയമനടപടികളിലേക്ക് കടന്നാൽ തുക കിട്ടിയേക്കില്ലെന്നും അതേസമയം ഏതെങ്കിലും വിധത്തിലൂടെ പണം സമാഹരിച്ച് തുക നൽകാമെന്നുമടക്കമുള്ള സഹായങ്ങളാണ് നിക്ഷേപകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. പ്രതികൾക്കായി പോലീസ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചു.

- Advertisement -

200 കോടിയുടെ തട്ടിപ്പുനടത്തി മുങ്ങിയ ധനവ്യവസായ ബാങ്ക് ഉടമകളുടെ വീടിനു മുന്നിൽ നിക്ഷേപകർ പ്രതിഷേധം സംഘടിപ്പിച്ചു.

ഞായറാഴ്‌ച 11.30-നാണ് വടൂക്കര- അരണാട്ടുകര റോഡിലെ പാണഞ്ചേരി വീടിനു മുന്നിൽ പ്രതിഷേധിച്ചത്‌. സ്ഥാപന ചെയർമാൻ ജോയ്‌ ഡി. പാണഞ്ചേരിയുടെയും മാനേജിങ് പാർട്ണർ ഭാര്യ കൊച്ചുറാണിയുടെയും വീടാണിത്.

50 നിക്ഷേപകർ വീടിന്റെ ഗേറ്റിൽ ബാനർ തൂക്കി. കൊണ്ടുവന്ന റീത്തും ഗേറ്റിന് മുന്നിൽവെച്ചു. പ്രതിഷേധം അറിഞ്ഞെത്തിയ പോലീസ് റീത്ത് നിർബന്ധിച്ച് എടുത്തുമാറ്റിച്ചു. ബാനറും നീക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ, പ്രതിഷേധക്കാർ ഇതിന് തയ്യാറായില്ല.

- Advertisement -

പ്രശ്‌നങ്ങളുണ്ടാക്കിയാൽ എല്ലാവരുടെയും പേരിൽ കേസെടുക്കുമെന്ന് പോലീസ് താക്കീത് നൽകി. പ്രതിഷേധക്കാരുടെ പേരും മേൽവിലാസവും എടുത്താണ് പോലീസ് മടങ്ങിയത്. തട്ടിപ്പ്‌ നടത്തിയവരെ സംരക്ഷിക്കാൻ േപാലീസ് ശ്രമിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. തട്ടിപ്പ് നടത്തിയ സ്ഥാപനത്തിൽ ഒാഹരിനിക്ഷേപമുള്ള അഭിഭാഷകന്റെ അടുത്ത ബന്ധുവാണ് തൃശ്ശൂർ നഗരത്തിലെ പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥനെന്നും അതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകുന്നതെന്നും ആരോപണമുണ്ടായിരുന്നു.

പ്രതികളെ പിടികൂടിയശേഷം വിട്ടയയ്ക്കുകയായിരുന്നെന്നും ആരോപിച്ചിരുന്നു. ഇപ്പോൾ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week