27.4 C
Kottayam
Thursday, June 4, 2026

ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് കോൺഗ്രസുകാർ തന്നെ; അന്നത്തെ പിണറായി വിജയന്റെ നിലപാട് ഇതായിരുന്നു

Must read

കണ്ണൂർ: ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെ വേട്ടയാടിയതും ദ്രോഹിച്ചതും കോൺഗ്രസുകാർ തന്നെയാണെന്ന വെളിപ്പെടുത്തലുമായി സിപിഎം നേതാവ് പി ജയരാജൻ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാലം സാക്ഷി ചരിത്രം സാക്ഷിയെന്ന ആത്മകഥയെ കുറിച്ചുണ്ടായ വിവാദങ്ങളെ കുറിച്ചു മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മൻചാണ്ടിയുടെ കുടുംബത്തെ ബാധിക്കുന്ന ഗുരുതര ആരോപണങ്ങൾ അടങ്ങുന്ന രേഖകൾ എഐസിസി ആസ്ഥാനത്തും എത്തിച്ചിരുന്നതായി അദ്ദേഹം തന്നോട്‌ പറഞ്ഞിട്ടുണ്ടെന്ന്‌ ഖാദി ബോർഡ്‌ വൈസ്‌ ചെയർമാൻ പി ജയരാജൻ വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ ആത്മകഥയിലെ പുറത്തുവന്ന പരാമർശങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആത്മകഥയിൽ ഇതുസംബന്ധിച്ച്‌ പറയുന്നത്‌ വസ്‌തുതയാണ്‌. അന്ന്‌ സിപിഎം നിയമസഭാ കക്ഷി സെക്രട്ടറിയായിരുന്ന തനിക്ക്‌ എംഎൽഎ ഹോസ്റ്റലിൽ ചില രേഖകൾ ലഭിച്ചു. ഉമ്മൻചാണ്ടിയുടെ കുടുംബത്തെ ബാധിക്കുന്ന ഗുരുതര ആരോപണങ്ങൾ അടങ്ങുന്നതായിരുന്നു രേഖകൾ. കോൺഗ്രസുകാർ തന്നെയാണ് ഇത് എത്തിച്ചു നൽകിയത്. നിയമസഭയിൽ വിഷയം ഉന്നയിക്കണമെന്നായിരുന്നു അതിലെഴുതിയിരിക്കുന്നആവശ്യം.

ഈ വിഷയം അന്നത്തെസിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെ അറിയിച്ചു. വ്യക്തിയുടെ കുടുംബത്തിലെ പ്രശ്‌നം രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റേണ്ടതില്ലെന്ന ഉറച്ച നിലപാടാണ്‌ അദ്ദേഹം സ്വീകരിച്ചത്‌. ഇത്തരം വൃത്തികെട്ട കളികളുടെ ഭാഗമാകേണ്ടെന്നും പിണറായി പറഞ്ഞു. ഇക്കാര്യം നിയമസഭയിൽവച്ച്‌ ഉമ്മൻചാണ്ടിയോട്‌ സംസാരിച്ചു. ഇത്തരത്തിലുള്ള രേഖകൾ പലയിടത്തും എത്തിക്കുന്നതായും എഐസിസി ആസ്ഥാനത്തും എത്തിച്ചതായും അന്ന്‌ ഉമ്മൻചാണ്ടി പറഞ്ഞു.

- Advertisement -

അതുകൊണ്ടുതന്നെ കോൺഗ്രസിനുള്ളിലെ ചേരിതിരിവിന്റെ ഫലമായാണ്‌ രേഖകൾ പ്രചരിപ്പിച്ചതെന്നാണ്‌ അനുമാനിക്കുന്നത്‌. എന്നാൽ, കുടുംബപ്രശ്‌നം രാഷ്ടീയമുതലെടുപ്പിനായി ഉപയോഗിക്കാൻ പാടില്ല എന്ന മൂല്യാധിഷ്‌ഠിത നിലപാടാണ്‌ സിപിഎം സ്വീകരിച്ചതെന്നും പി ജയരാജൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെ വ്യക്തിപരമായ ആരോപണങ്ങൾ അന്നത്തെ പ്രതിപക്ഷമായ സിപിഎം ഉന്നയിച്ചു അദ്ദേഹത്തെ വേട്ടയാടിയെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണത്തിന് മറുപടിയായാണ് പി ജയരാജന്റെ പുതിയ വെളിപ്പെടുത്തൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week