26.2 C
Kottayam
Friday, June 5, 2026

ഐ.എസ്.എൽ; ജെംഷഡ്പൂരിനെതിരെ ചെന്നൈക്ക് കൂറ്റൻ ജയം

Must read

വാസ്‌കോ: ഐഎസ്എല്ലില്‍ മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ ചെന്നൈയ്ന്‍ എഫ്സി പുതിയ സീസണ്‍ വിജയത്തോടെ തന്നെ തുടങ്ങി. അഞ്ചാം റൗണ്ട് മല്‍സരത്തില്‍ കഴിഞ്ഞ തവണ ചെന്നൈയെ ഫൈനലിലെത്തിച്ച കോച്ചായ ഓവന്‍ കോയല്‍ പരിശീലിപ്പിച്ച ജംഷഡ്പൂര്‍ എഫ്സിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ചെന്നൈ കീഴടക്കുകയായിരുന്നു. മൂന്നു ഗോളുകളും ആദ്യ പകുതിയിലായിരുന്നു.

അനിരുദ്ധ് ഥാപ്പ, എസ്മേല്‍ ഗോണ്‍സാല്‍വസ് എന്നിവരാണ് ചെന്നൈയുടെ സ്‌കോറര്‍മാര്‍. കഴിഞ്ഞ തവണ ചെന്നൈയുടെ കുപ്പായത്തില്‍ കസറിയ നെറിയസ് വാല്‍സ്‌കിസാണ് ജംഷഡ്പൂരിന്റെ ഗോള്‍ മടക്കിയത്. ഇരുടീമുകളും മികച്ച പോരാട്ടം കാഴ്ചവച്ച മല്‍സരത്തില്‍ ബോള്‍ പൊസെഷനിലും പാസിങിലും ജംഷഡ്പൂര്‍ മുന്നിട്ടുനിന്നപ്പോള്‍ കൂടുതല്‍ ഗോള്‍ ഷോട്ടുകള്‍ തൊടുത്തത് ചെന്നൈയായിരുന്നു. മല്‍സരം തുടങ്ങി ഒന്നാം മിനിറ്റില്‍ത്തന്നെ ഥാപ്പ ചെന്നൈയെ മുന്നിലെത്തിച്ചിരുന്നു. ഇതോടെ ഈ സീസണിലെ ഐഎസ്എല്ലിലെ ആദ്യത്തെ ഇന്ത്യന്‍ ഗോള്‍സ്‌കോററായി അദ്ദേഹം മാറുകയും ചെയ്തു. വലതു വിങില്‍ നിന്നും ഇസ്മ നല്‍കിയ അസിസ്റ്റുമായി ബോക്സിനകത്തേക്കു ഓടിക്കയറിയ ശേഷം ഥാപ്പ തൊടുത്ത ഷോട്ട് ഗോളിക്കു ഒരു പഴുതും നല്‍കാതെ വലയില്‍ തുളഞ്ഞു കയറി. അഞ്ചാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ ആദ്യ ഗോള്‍ ശ്രമം ചെന്നൈയെ വിറപ്പിച്ചു. ഇടതു വിങില്‍ നിന്നും ചാങ്തെ നല്‍കിയ പാസ് സ്വീകരിച്ച് ജാക്കൂബ് തൊടുത്ത ഷോട്ട് പക്ഷെ വിഫലമാക്കപ്പെട്ടു. രണ്ടു മിനിറ്റിനുള്ളില്‍ ജംഷഡ്പൂര്‍ ഒപ്പമെത്തേണ്ടതായിരുന്നു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പീറ്റര്‍ ഹാര്‍ട്ട്ലിയുടെ ഫ്രീഹെഡ്ഡര്‍ പക്ഷെ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി.

- Advertisement -

25ാം മിനിറ്റില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ ചെന്നൈയുടെ രണ്ടാം ഗോളും പിറന്നു. ബോക്സിനകത്തു വച്ച് ഹെഡ്ഡറിനുള്ള ശ്രമത്തിനിടെ ചാങ്തെയെ ജംഷഡ്പൂര്‍ താരം ഇസാക്ക് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. എസ്മേല്‍ ഗോണ്‍കാല്‍വസ് പെനല്‍റ്റി ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. പൊരുതിക്കളിച്ച ജംഷഡ്പൂര്‍ 37ാം മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കി. ജാക്കിച്ചാന്ത് സിങ് നല്‍കിയ നല്‍കിയ ക്രോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചാണ് വാല്‍സ്‌കിസ് ജംഷഡ്പൂരിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. രണ്ടാംപകുതിയില്‍ ഇരുടീമുകളും ഗോളിനു വേണ്ടി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week