25.5 C
Kottayam
Friday, June 5, 2026

ഐ.എസ്.എൽ; ജെംഷഡ്പൂരിനെതിരെ ചെന്നൈക്ക് കൂറ്റൻ ജയം

Must read

വാസ്‌കോ: ഐഎസ്എല്ലില്‍ മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ ചെന്നൈയ്ന്‍ എഫ്സി പുതിയ സീസണ്‍ വിജയത്തോടെ തന്നെ തുടങ്ങി. അഞ്ചാം റൗണ്ട് മല്‍സരത്തില്‍ കഴിഞ്ഞ തവണ ചെന്നൈയെ ഫൈനലിലെത്തിച്ച കോച്ചായ ഓവന്‍ കോയല്‍ പരിശീലിപ്പിച്ച ജംഷഡ്പൂര്‍ എഫ്സിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ചെന്നൈ കീഴടക്കുകയായിരുന്നു. മൂന്നു ഗോളുകളും ആദ്യ പകുതിയിലായിരുന്നു.

അനിരുദ്ധ് ഥാപ്പ, എസ്മേല്‍ ഗോണ്‍സാല്‍വസ് എന്നിവരാണ് ചെന്നൈയുടെ സ്‌കോറര്‍മാര്‍. കഴിഞ്ഞ തവണ ചെന്നൈയുടെ കുപ്പായത്തില്‍ കസറിയ നെറിയസ് വാല്‍സ്‌കിസാണ് ജംഷഡ്പൂരിന്റെ ഗോള്‍ മടക്കിയത്. ഇരുടീമുകളും മികച്ച പോരാട്ടം കാഴ്ചവച്ച മല്‍സരത്തില്‍ ബോള്‍ പൊസെഷനിലും പാസിങിലും ജംഷഡ്പൂര്‍ മുന്നിട്ടുനിന്നപ്പോള്‍ കൂടുതല്‍ ഗോള്‍ ഷോട്ടുകള്‍ തൊടുത്തത് ചെന്നൈയായിരുന്നു. മല്‍സരം തുടങ്ങി ഒന്നാം മിനിറ്റില്‍ത്തന്നെ ഥാപ്പ ചെന്നൈയെ മുന്നിലെത്തിച്ചിരുന്നു. ഇതോടെ ഈ സീസണിലെ ഐഎസ്എല്ലിലെ ആദ്യത്തെ ഇന്ത്യന്‍ ഗോള്‍സ്‌കോററായി അദ്ദേഹം മാറുകയും ചെയ്തു. വലതു വിങില്‍ നിന്നും ഇസ്മ നല്‍കിയ അസിസ്റ്റുമായി ബോക്സിനകത്തേക്കു ഓടിക്കയറിയ ശേഷം ഥാപ്പ തൊടുത്ത ഷോട്ട് ഗോളിക്കു ഒരു പഴുതും നല്‍കാതെ വലയില്‍ തുളഞ്ഞു കയറി. അഞ്ചാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ ആദ്യ ഗോള്‍ ശ്രമം ചെന്നൈയെ വിറപ്പിച്ചു. ഇടതു വിങില്‍ നിന്നും ചാങ്തെ നല്‍കിയ പാസ് സ്വീകരിച്ച് ജാക്കൂബ് തൊടുത്ത ഷോട്ട് പക്ഷെ വിഫലമാക്കപ്പെട്ടു. രണ്ടു മിനിറ്റിനുള്ളില്‍ ജംഷഡ്പൂര്‍ ഒപ്പമെത്തേണ്ടതായിരുന്നു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പീറ്റര്‍ ഹാര്‍ട്ട്ലിയുടെ ഫ്രീഹെഡ്ഡര്‍ പക്ഷെ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി.

- Advertisement -

25ാം മിനിറ്റില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ ചെന്നൈയുടെ രണ്ടാം ഗോളും പിറന്നു. ബോക്സിനകത്തു വച്ച് ഹെഡ്ഡറിനുള്ള ശ്രമത്തിനിടെ ചാങ്തെയെ ജംഷഡ്പൂര്‍ താരം ഇസാക്ക് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. എസ്മേല്‍ ഗോണ്‍കാല്‍വസ് പെനല്‍റ്റി ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. പൊരുതിക്കളിച്ച ജംഷഡ്പൂര്‍ 37ാം മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കി. ജാക്കിച്ചാന്ത് സിങ് നല്‍കിയ നല്‍കിയ ക്രോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചാണ് വാല്‍സ്‌കിസ് ജംഷഡ്പൂരിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. രണ്ടാംപകുതിയില്‍ ഇരുടീമുകളും ഗോളിനു വേണ്ടി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week