24.6 C
Kottayam
Sunday, June 7, 2026

യുഎസ് ക്യാപിറ്റോൾ ആക്രമണം; പ്രൗഡ് ബോയ്സ് മുന്‍ നേതാവിന് 22 വർഷം തടവ് ശിക്ഷ

Must read

വാഷിംഗ്ടണ്‍2:020 യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രൗഡ് ബോയ്സ് മുന്‍ നേതാവിന് 22 വർഷം തടവ് ശിക്ഷ. ട്രംപിനെ അധികാരത്തിൽ നിലനിർത്താനായി ഗൂഢാലോചനയിൽ പങ്കെടുത്തതിനാണ് എൻറിക് ടാരിയോയ്ക്ക് ചൊവ്വാഴ്ച നീണ്ട തടവ് വിധിച്ചത്. പ്രോസിക്യൂട്ടർമാർ 33 വർഷം തടവ് ആവശ്യപ്പെട്ടെങ്കിലും ജഡ്ജി എതിർത്തു.

ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെയുള്ള ഏറ്റവും നീണ്ട ശിക്ഷയാണ് എൻറിക്കിന് വിധിച്ചത്. രാജ്യദ്രോഹ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി, പ്രൗഡ് ബോയ്സ് അംഗമായ ഏഥാൻ നോർഡിയൻ, ഓത്ത് കീപ്പേഴ്സ് മിലിഷ്യയുടെ സ്ഥാപകൻ സ്റ്റുവർട്ട് റോഡ്സ് എന്നിവർക്ക് നേരത്തെ 18 വർഷത്തെ തടവ് വിധിച്ചിരുന്നു.

സമാധാനപരമായി അധികാരം കൈമാറുന്ന രാജ്യത്തിന്റെ പാരമ്പര്യമാണ് ക്യാപിറ്റോൾ ആക്രമണത്തിൽ തകർന്നതെന്ന് ജഡ്ജി പറഞ്ഞു

2021 ജനുവരി ആറിന് യുഎസ് കോൺഗ്രസിനെതിരായി നടന്ന ആക്രമണത്തിലും ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനകളിലും യുഎസ് നീതിന്യായ വകുപ്പ് വിചാരണ ചെയ്തവരിൽ എൻറിക് ടാരിയോ പ്രധാന കുറ്റവാളിയായിരുന്നു. ഇയാളെയും മൂന്ന് ലെഫ്റ്റനന്റുമാരെയും രാജ്യദ്രോഹ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി മെയ് മാസത്തിലാണ് അറസ്റ്റ് ചെയ്തത്. വാഷിങ്ടണിലെ കോടതിയിൽ നടത്തിയ പരാമർശത്തിൽ, ജനുവരി 6 ലെ സംഭവങ്ങളിൽ താൻ ഖേദിക്കുന്നുവെന്നും ആക്രമണത്തെ ചെറുക്കുന്നതിൽ പോലീസ് ഉദ്യോഗസ്ഥരുടെ ധീരതയെ അഭിനന്ദിക്കുന്നുവെന്നും എൻറിക് പറഞ്ഞിരുന്നു. ട്രംപ് ജോ ബൈഡനോട് തോറ്റുവെന്ന് ഇപ്പോൾ തനിക്ക് മനസിലാകുന്നുണ്ടെന്നും സ്വാതന്ത്ര്യത്തിനെതിരായ പ്രവർത്തനങ്ങൾക്ക് സ്വയം കുറ്റപ്പെടുത്തുന്നുവെന്നും എൻറിക് വ്യക്തമാക്കി. തന്നോട് ദയ കാട്ടണമെന്നും ശിക്ഷിക്കരുതെന്നും അയാൾ പ്രതി ആവശ്യപ്പെട്ടു.

- Advertisement -

സമാധാനപരമായി അധികാരം കൈമാറുന്ന രാജ്യത്തിന്റെ പാരമ്പര്യമാണ് ക്യാപിറ്റോൾ ആക്രമണത്തിൽ തകർന്നതെന്നും തിരിച്ചുകൊണ്ടുവരാൻ സമയവും വലിയ രീതിയിലുള്ള പരിശ്രമവും ആവശ്യമാണെന്നും ജഡ്ജി തിമോത്തി കെല്ലി അഭിപ്രായപ്പെട്ടു. ഇനി ഇത്തരത്തിലൊരു ആക്രമണം രാജ്യത്തുണ്ടാകാൻ പാടില്ലെന്നും, ശിക്ഷിക്കപ്പെട്ടതിൽ എൻറിക്കിന് പശ്ചാത്താപമുണ്ടെന്ന് തോന്നുന്നില്ലെന്നും ജഡ്ജി പറഞ്ഞു.

- Advertisement -

ക്യാപിറ്റോൾ ആക്രമണത്തിന് മുൻപായി അറസ്റ്റ് ചെയ്ത് സ്ഥലം മാറ്റിയിട്ടും എൻറിക് കലാപത്തിന് പ്രേരണ ചെയ്തെന്നും സമൂഹമാധ്യമങ്ങളിൽ കലാപത്തെ പിന്തുണച്ച് പോസ്റ്റുകളിട്ടതായും കോടതി നിരീക്ഷിച്ചു. എന്നാൽ, ഇത് പ്രൗഡ് ബോയ്സ് അഭിഭാഷകൻ എതിർത്തു. ട്രംപിന് എതിരായ തുറുപ്പുചീട്ടായി എൻറിക്കിനെ ഉപയോഗിച്ചുവെന്നാണ് എൻറിക്കിന്റെ അഭിഭാഷകൻ അഭിപ്രായപ്പെട്ടത്.

ജോ ബൈഡന്റെ വിജയത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിലൂടെ, ട്രംപ് അനുകൂലികൾ ലോകത്തെ ഞെട്ടിച്ച പ്രധാനപ്പെട്ട സംഭവമായിരുന്നു ക്യാപിറ്റോൾ ആക്രമണ കേസ്. തീവ്ര വലതുപക്ഷ പാശ്ചാത്യ വംശീയവാദ ഗ്രൂപ്പാണ് പ്രൗഡ് ബോയ്സ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week