27.5 C
Kottayam
Sunday, June 7, 2026

‘ജീവിതത്തിന്റെ വഴികളില്‍ വീണുപോയിട്ടുണ്ട്, വിഷമങ്ങളെ മറികടക്കാന്‍ ചെയ്യുന്നത് ഇതെല്ലാം’; മനസ്സുതുറന്ന് നടി

Must read

കൊച്ചി: നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് പ്രിയങ്ക നായര്‍. വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ പ്രിയങ്ക നായര്‍ അഭിനയിച്ചിരുന്നു. ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും നടിക്ക് ലഭിച്ചിരുന്നു.

നായികയായും സഹനടിയായുമൊക്കെയാണ് പ്രിയങ്ക നായര്‍ സിനിമയില്‍ തിളങ്ങിയത്. സമീപകാലത്ത് ഇറങ്ങിയ നിരവധി ചിത്രങ്ങളില്‍ പ്രിയങ്ക പ്രധാന വേഷത്തിലെത്തിയിരുന്നു. അന്താക്ഷരി, ട്വല്‍ത്ത് മാന്‍, ജനഗണമന എന്നീ ചിത്രങ്ങളിലെ പ്രിയങ്കയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു.
തന്റെ അഭിനയജീവിതത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് ഇപ്പോള്‍ പ്രിയങ്ക. ആദ്യ ചിത്രമായ വെയിലിനെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും വാചാലയാവുകയാണ് താരം.

തന്റെ ആദ്യ ചിത്രമായ വെയിലിനെക്കുറിച്ച് പ്രിയങ്ക ഓര്‍ക്കുന്നത് ഇങ്ങനെയാണ്. ‘ ഞാന്‍ വളരെ ചെറിയ കുട്ടി ആയിരുന്നപ്പോഴാണ് വെയില്‍ ചെയ്തത്. സംവിധായകന്‍ വസന്തബാലനെയും പശുപതി സാറിനെയും ഞാന്‍ ഒരുപാടു ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഒരുപാടു ഇന്റിമേറ്റ് സീനുകള്‍ ഉള്ള സിനിമയായിരുന്നു അത്. ചെയ്യാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു.
പക്ഷേ സിനിമ അഭിനയിക്കാന്‍ പോയാല്‍ നമുക്ക് വരുന്ന കഥാപാത്രം എന്തായാലും അത് നൂറുശതമാനം ആത്മാര്‍ഥതയോടെ ചെയ്യണം. ആ കഥാപാത്രത്തിന് അത്തരം അഭിനയം ആവശ്യമായിരുന്നു. സംവിധായകന്‍ അത് എന്നെ ബോധ്യപ്പെടുത്തിതന്നു. പിന്നെ കുഴപ്പമൊന്നുമുണ്ടായില്ല. പക്ഷേ ആ സിനിമ നേടിത്തന്ന സ്വീകാര്യത വളരെ വലുതായിരുന്നു. ഇന്നും തമിഴില്‍ പോകുമ്പോള്‍ വെയിലിലെ കഥാപാത്രത്തിലൂടെ ഞാന്‍ അറിയപ്പെടാറുണ്ട്.

- Advertisement -

എന്റെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ ഞാന്‍ വളരെ കരുതലോടെയാണ് കൈകാര്യം ചെയ്യുന്നത്. ഒരു മനുഷ്യന് തെറ്റെന്ന് തോന്നുന്ന തീരുമാനം എടുക്കാറില്ല. അത് അപ്പോഴത്തെ നമ്മുടെ ശരികളാണ്. അത് ശരിയായിരുന്നില്ല എന്ന് തോന്നുമ്പോഴാണ് തിരുത്തുന്നത്. പിന്നെ അത് നമ്മള്‍ ആവര്‍ത്തിക്കില്ല. എന്റെ വിഷമങ്ങളും എന്റെ മനസ്സിലെ മുറിവുകളും ഞാന്‍ യാത്ര ചെയ്തും പഠിച്ചും പുസ്തകങ്ങള്‍ വായിച്ചുമാണ് മറികടക്കുന്നത്.

- Advertisement -

അനുഭവങ്ങള്‍ ചിലരെ തളര്‍ത്തും, ചിലരെ ശക്തരാക്കും. ജീവിതത്തിന്റെ കടന്നുപോയ വഴികളില്‍ ഞാന്‍ വീണിട്ടുണ്ട്. അവിടെ നിന്ന് ശക്തയായി ഉയര്‍ത്തെഴുന്നേറ്റിട്ടുമുണ്ട്. തകര്‍ച്ചയില്‍ വീണു കിടക്കാതെ മുന്നോട്ടു പോവുക എന്നുള്ളതാണ് പ്രധാനം. ഇപ്പോള്‍ ഞാന്‍ എന്റെ കരിയറില്‍ ആണ് ഫോക്കസ് ചെയ്തിരിക്കുന്നത്. എന്റെ ഡിപ്രഷന്‍ മറികടക്കാന്‍ ഞാന്‍ യാത്രകള്‍ ചെയ്യും.’ പ്രിയങ്ക നായര്‍ പറയുന്നു.

ഞാന്‍ ഒരുപാട് യാത്ര ചെയ്യുന്ന ആളാണ്. അഗസ്ത്യാര്‍കൂടത്തില്‍ പോയിട്ടുണ്ട്. അടുത്തിടെ വരയാട്മൊട്ടയില്‍ പോയിരുന്നു. അങ്ങനെ ചെറുതും വലുതുമായ ഒരുപാട് യാത്രകള്‍ ചെയ്യാറുണ്ട്. എന്റെ സുഹൃത്ത് ധന്യ ചേച്ചി, അജയ്, ഹേമന്ത് എന്റെ ജിം മേറ്റ്സ് തുടങ്ങി കുറെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പോകാറുള്ളത്.

അഗസ്ത്യാര്‍കൂടം, വരയാട്മൊട്ട ഹെവി ട്രെക്കിങ് ആണ്. 12 മണിക്കൂര്‍ കയറ്റവും ഇറക്കവുമായി ഒരേ നടപ്പാണ്. ഒന്നും പ്ലാന്‍ ചെയ്തു പോകുന്നതല്ല, നില്‍ക്കുന്ന നില്‍പ്പില്‍ ഒരു തോന്നല്‍ വരും, അങ്ങ് പോകും. തിരിച്ചു വന്നു കഴിയുമ്പോള്‍ പിന്നീട് നടക്കാന്‍ കഴിയില്ല, കാലും തുടയുമൊക്കെ ഉടഞ്ഞു പോകുന്നതുപോലെ വേദനിക്കും. ഒരാഴ്ച എടുക്കും പിന്നീട് നോര്‍മല്‍ ആകാന്‍.

- Advertisement -

പലരും ചോദിക്കാറുണ്ട് ഒരു സിനിമാതാരം ആയ ഞാന്‍ ഇങ്ങനെ വെയിലും മഴയും കൊണ്ട് യാത്ര ചെയ്താല്‍ സ്‌കിന്‍ മോശമാകില്ലേ എന്നൊക്കെ. സണ്‍ സ്‌ക്രീന്‍ തേച്ച് ക്യാപ് ഒക്കെ വച്ച് ശ്രദ്ധിച്ചാണ് പോകുന്നത് എന്നാലും ടാന്‍ ആകും. എന്നുകരുതി എന്റെ സന്തോഷം കളയാന്‍ പറ്റുമോ.

എന്റെ പ്രണയം യാത്രകളോടാണ്. യാത്രകളില്‍നിന്ന് കിട്ടുന്ന ഊര്‍ജം വളരെ വലുതാണ്. യാത്രയ്ക്ക് വേണ്ടി അഭിനയവും അഭിനയത്തിന് വേണ്ടി യാത്രയും ഉപേക്ഷിക്കാന്‍ കഴിയില്ല. കടലും കാടും എന്നെ എപ്പോഴും മാടിവിളിച്ചുകൊണ്ടിരിക്കും. അതുപോലെ തന്നെ ഓടുന്നത് ഇഷ്ടമാണ്. വര്‍ക്ഔട്ട് ചെയ്യാന്‍ വേണ്ടി ഞാന്‍ ഓടുകയാണ് ചെയ്യുന്നത്. ഇതെല്ലാം ചേര്‍ന്നതാണ് ഞാന്‍.

ഇനി ഹിമാലയത്തില്‍ പോകണം എന്ന് ആഗ്രഹമുണ്ട്. ഒട്ടും ചൂഷണം ചെയ്യാത്ത കുറച്ചു സുഹൃത്തുക്കള്‍, അപ്പു, എന്റെ കുടുംബം, കുറച്ച് വായന, എഴുത്ത്, സിനിമ, യാത്രകള്‍ ഇതൊക്കെയാണ് എന്റെ ജീവിതം. ഇപ്പോഴുള്ള ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്.’പ്രിയങ്ക നായര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

Popular this week