24.9 C
Kottayam
Saturday, June 6, 2026

ബി.ജെ.പി സഖ്യം,ജെഡിഎസിന് അപ്രതീക്ഷിത തിരിച്ചടി; കൂട്ടരാജിക്ക് നേതാക്കള്‍

Must read

ബെംഗളൂരു: ബിജെപിയുമായി സഖ്യം ചേര്‍ന്ന പിന്നാലെ ജെഡിഎസില്‍ കൂട്ടരാജി പ്രഖ്യാപനം. കര്‍ണാടകയിലെ ജെഡിഎസില്‍ പ്രമുഖ നേതാക്കള്‍ രാജി പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവ് സിഎന്‍ ഇബ്രാഹീമിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് വാര്‍ത്ത. ദേവഗൗഡ കുടുംബത്തിന്റെ തീരുമാനത്തില്‍ എതിര്‍പ്പുള്ളവര്‍ പ്രത്യേക യോഗം ചേര്‍ന്നു.

കര്‍ണാടകയിലെയോ കേരളത്തിലേയോ നേതാക്കളുമായി ആലോചിക്കാതെയാണ് ദേവഗൗഡ കുടുംബം ബിജെപി സഖ്യത്തിന് തീരുമാനിച്ചത് എന്നാണ് വിവരം. ഡല്‍ഹിയില്‍ കുമാരസ്വാമിയും മകന്‍ നിഖിലും അമിത് ഷാക്കൊപ്പമുള്ള ചിത്രം പുറത്തുവന്നപ്പോഴാണ് പല നേതാക്കളും കാര്യം അറിയുന്നത്. അതോടെ ഒട്ടേറെ നേതാക്കള്‍ രാജി പ്രഖ്യാപിച്ചു.

മതേതര പാര്‍ട്ടിയായ ജെഡിഎസ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് ഒരിക്കലും അംഗീകരിക്കില്ലെന്ന് രാജി പ്രഖ്യാപിച്ച് മുന്‍ മന്ത്രി എംഎന്‍ നബി പറഞ്ഞു. ജെഡിഎസിലെ മുസ്ലിം നേതാക്കളാണ് രാജി പ്രഖ്യാപിച്ചവരില്‍ കൂടുതല്‍. ബെംഗളൂരുവില്‍ ഞായറാഴ്ച എംഎന്‍ നബിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ഗൗഡ കുടുംബത്തിന്റെ തീരുമാനത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജെഡിഎസ് കര്‍ണാടക വൈസ് പ്രസിഡന്റായ ഷഫീഉല്ല ബേഗ് രാജി പ്രഖ്യാപിച്ചു. ഇദ്ദേഹം ഞായറാഴ്ച വിമത യോഗത്തില്‍ പങ്കെടുത്തു. ന്യൂനപക്ഷ നേതാക്കള്‍ മാത്രമല്ല രാജിവച്ചതെന്ന് ബേഗ് പറഞ്ഞു. ശിവമോഗ ജില്ലാ പ്രലിഡന്റ് എം ശ്രീകാന്ത്, ഗുര്‍മിത്കല്‍ എംഎല്‍എ ശരണ്‍ഗൗഡ കണ്ടകുര്‍, നെമിരാജ് നായക് എംഎല്‍എ എന്നിവരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisement -

ബിജെപിയുമായി സഖ്യം ചേരാനുള്ള കാരണം ദേവഗൗഡ ഉടന്‍ മറ്റു നേതാക്കളെയും പ്രവര്‍ത്തകരെയും ബോധിപ്പിക്കുമെന്നാണ് വിവരം. അതേസമയം, ജെഡിഎസുമായി സഖ്യം ചേരുന്നതില്‍ ബിജെപിയിലും അതൃപ്തിയുണ്ട്. തുംകൂര്‍ എംപി ജിഎസ് ബസവരാജ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. 2019ല്‍ ദേവഗൗഡയെ പരാജയപ്പെടുത്തിയാണ് ബസവരാജ് ജയിച്ചത്. ഈ മണ്ഡലം ജെഡിഎസ് ചോദിക്കുമോ എന്ന ആശങ്കയാണ് അദ്ദേഹത്തിന്.

- Advertisement -

കുമാരകൃപ ഗസ്റ്റ് ഹൗസില്‍ ജെഡിഎസ് നേതാക്കള്‍ യോഗം ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചു എന്നാണ് വിവരം. ജെഡിഎസ് വൈസ് പ്രസിഡന്റ് സയ്യിദ് ഷഫീഉല്ല, ഡല്‍ഹി പ്രതിനിധി മുഹിദ് അല്‍ത്താഫ്, യുവജന വിഭാഗം പ്രസിഡന്റ് എന്‍എം നൂര്‍, ന്യുനപക്ഷ വിഭാഗം അധ്യക്ഷന്‍ നാസിര്‍ ഹുസൈന്‍ ഉസ്താദ് എന്നിവര്‍ രാജി പ്രഖ്യാപിച്ചു.

കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ എന്നായിരുന്നു കര്‍ണാടകയിലെ ജെഡിഎസ് നേതാക്കള്‍ ഇതുവരെ ഉയര്‍ത്തിയ മുദ്രാവാക്യം. ഒട്ടേറെ മുസ്ലിങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ ഈ പ്രഖ്യാപനത്തിന് സാധിച്ചിരുന്നു. എന്നാല്‍ സമീപകാലത്ത് മുസ്ലിങ്ങള്‍ കോണ്‍ഗ്രസുമായി അടുക്കുന്നതാണ് കര്‍ണാടകയിലെ കാഴ്ച. 2018ലെ തിരഞ്ഞെടുപ്പില്‍ ഇത് പ്രകടമായി.

തുടര്‍ന്ന് സിഎം ഇബ്രാഹീമിനെ ജെഡിഎസ് സംസ്ഥാന അധ്യക്ഷനാക്കിയെങ്കിലും ഫലമുണ്ടായില്ല. 2023ലെ തിരഞ്ഞെടുപ്പിലും മുസ്ലിം വോട്ടര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. ജെഡിഎസ് തകരുകയും ചെയ്തു. ഇതോടെയാണ് ജെഡിഎസ് നേതൃത്വം ബിജെപിക്കൊപ്പം ചേരാന്‍ തീരുമാനിച്ചത്. ദേവഗൗഡ കുടുംബത്തിന്റെ തീരുമാനം അംഗീകരിക്കില്ല എന്നാണ് കേരളത്തിലെ ജെഡിഎസ് നേതാക്കളും പ്രതികരിച്ചത്. അടുത്ത മാസം ഏഴിന് കേരള ഘടകം പ്രത്യേക യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ പ്രഖ്യാപിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week