24.9 C
Kottayam
Saturday, June 6, 2026

ചൈനീസ് കപ്പൽ നങ്കൂരം വലിച്ച് ടെലികോം കേബിളുകൾ തകർന്നു; അന്വേഷണമാരംഭിച്ച് സ്വീഡന്‍

Must read

സ്റ്റോക്ക്‌ഹോം: ബാൾട്ടിക് കടലിലെ സീ ടെലികോം കേബിളുകൾ തകർന്ന സംഭവത്തിൽ ചൈന അന്വേഷണത്തോട് സഹകരിക്കണമെന്ന ആവശ്യവുമായി സ്വീഡൻ. സ്വീഡനെയും ലിത്വാനിയയേയും ഫിൻലാൻഡിനേയും ജർമ്മനിയേയും ബന്ധിക്കുന്ന സീ ടെലികോം കേബിളുകൾക്കാണ് നവംബർ 17നും 18നും കേടുപാടുകൾ സംഭവിച്ചത്.

ഡെൻമാർക്കിന് സമീപത്തായി ചൈനീസ് കപ്പലായ യി പെംഗ് ത്രീ നങ്കൂരമിട്ട് കിടന്ന സമയത്തായിരുന്ന കടലിനടിയിലെ കേബിളുകൾക്ക് തകരാർ സംഭവിച്ചതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ടെലികോം കേബിളുകൾ തകർന്നതിൽ പങ്കില്ലെന്ന് വെള്ളിയാഴ്ച വ്യക്തമാക്കിയ ചൈന അന്വേഷണത്തോടെ സ്വീഡനോടും മറ്റ് ബാധിക്കപ്പെട്ട രാജ്യങ്ങളോടും സഹകരിക്കുമെന്നും വിശദമാക്കിയിട്ടുണ്ട്. 

സെന്റ് പീറ്റേഴ്സബർഗിന് പടിഞ്ഞാറ് മേഖലയിലുള്ള റഷ്യൻ തുറമുഖമായ ഉസ്റ്റ്-ലുഗയിൽ നിന്ന് നവംബർ 15ന് പുറപ്പെട്ടതായിരുന്നു ചൈനീസ് കപ്പലായ യി പെംഗ് ത്രീ. നവംബർ 17നാണ് സ്വീഡൻ ദ്വീപായ ഗോട്ട്ലാൻഡിനും ലിത്വാനിയയ്ക്ക് ഇടയിലുമുള്ള എരിലിയോൺ കേബിളുകൾക്ക് തകരാറുണ്ടായത്.

അടുത്ത ദിവസം ഫിൻലാൻഡ് തലസ്ഥാനമായ ഹെൽസിങ്കിയും ജർമൻ തുറമുഖമായ റോസ്റ്റോക്കുമായുള്ള ടെലികോം കേബിളുകളും തകർന്നു. കേബിളുകൾക്ക് തകരാറുണ്ടായ സമയത്ത് ചൈനീസ് കപ്പൽ ഈ മേഖലയിൽ ഉണ്ടായതായാണ് ഷിപ് ട്രാക്കിംഗ് വെബ്സൈറ്റുകൾ വിശദമാക്കുന്നത്. ടെലികോം കേബിളുകൾ തകർന്ന സമയത്ത് ചൈനീസ് കപ്പൽ ഇതുവഴി പോയെന്ന് വ്യക്തമാക്കുന്നതാണ് ട്രാക്കിംഗ് രേഖകൾ.

- Advertisement -

അനാവശ്യമായി നങ്കുരമിടുകയും നങ്കുരം 160 കിലോമീറ്ററിലേറെ വലിച്ചുകൊണ്ട് പോവുകയും ചെയ്തതിന് പിന്നാലെയാണ് കേബിളുകൾ തകർന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡെൻമാർക്ക് നാവിക സേനയുടെ നിരീക്ഷണത്തിൽ ചൈനീസ് കപ്പലുണ്ടായിരുന്ന സമയത്തായിരുന്നു ഇതെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 

- Advertisement -

വ്യാഴാഴ്ചയാണ് സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ അന്വേഷണത്തിൽ സഹകരിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അന്വേഷണമെന്നാണ് സ്വീഡൻ വിശദമാക്കുന്നത്. ചൈനീസ് കപ്പലിനോട് സ്വീഡിഷ് കടൽ മേഖലയിലേക്ക് എത്താനും നിർദ്ദേശിച്ചതായാണ് സ്വീഡൻ പ്രധാനമന്ത്രി വിശദമാക്കിയിട്ടുള്ളത്.  

ഇതിന് മറുപടിയായാണ് ചൈനീസ് വിദേശകാര്യ മന്ത്രി അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് വിശദമാക്കിയിട്ടുള്ളത്. റഷ്യയുടെ യുക്രൈൻ അധിനിവേശം ആരംഭിച്ചതിന്‌ പിന്നാലെ ബാൾട്ടികം കടലിലും സംഘർഷാവസ്ഥ ശക്തമാണ്. സമുദ്രാന്തർ മേഖലയിലെ വാതക പൈപ്പ് ലൈനുകളും ടെലികോം കേബിളുകളും കേടുപാടുകൾ വരാൻ ആരംഭിച്ചതും ബാൾട്ടിക് കടലിനെ സംഘർഷാവസ്ഥയിൽ എത്തിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week