25.6 C
Kottayam
Thursday, June 4, 2026

അർഹതയ്ക്കുള്ള അംഗീകാരം,എറണാകുളത്തെ കോൺഗ്രസിനെ ഇനി മുഹമ്മദ് ഷിയാസ് നയിയ്ക്കും

Must read

കൊച്ചി:എറണാകുളം ഡി.സി.സി പ്രസിഡന്റായ മുഹമ്മദ് ഷിയാസിന് (44 ) ഇത് അർഹതയ്ക്കുള്ള അംഗീകാരം. 2014 മുതൽ സംഘടനാ ചുമതലയുള്ള ഡി.സി.സി വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന മുഹമ്മദ് ഷിയാസ് മികച്ച സംഘാടകൻ കൂടിയാണ്. യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി, കെ എസ് യു സംസ്‌ഥാന ട്രഷറർ തുടങ്ങിയ സ്‌ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഡി സി സി അധ്യക്ഷനായിരുന്ന ടി.ജെ. വിനോദ് പദവിയും പിന്നീട് എം എൽ എ പദവിയും വഹിച്ചിരുന്നപ്പോൾ മുഹമ്മദ് ഷിയാസായിരുന്നു സംഘടനാ ചുമതലകൾ വഹിച്ചിരുന്നത്. ഏറ്റവും ഒടുവിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി സി സി അധ്യക്ഷന്റെ ചുമതല നിർവഹിക്കാനുള്ള ദൗത്യവവും ഷിയാസിനെ തേടിയെത്തി.

പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ് ഷിയാസ് പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളെ പുറത്തു കൊണ്ടുവരുന്നതിലും ജനകീയ പ്രക്ഷോഭത്തിലും മുൻനിരയിലുണ്ടായിരുന്നു. കോവിഡ് ലോക്ക് ഡൗൺ കാലത്ത് അന്യസംസ്‌ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിന്റെയും ലേബർ ക്യാമ്പുകളുടെ ചുമതലയും പാർട്ടി ഏൽപ്പിച്ചതും ഷിയാസിനെയായിരുന്നു. മറൈൻ ഡ്രൈവിൽ നടന്ന രാഹുൽഗാന്ധിയുടെ പരിപാടിയുടെ ഏകോപന ചുമതലയും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

ശബരിമലയിലെ ആചാരലംഘനത്തിനെതിരായ സമരം, കറൻസി നിരോധനം,പൗരത്വ ബിൽ, ഇന്ധന വിലവർധന തുടങ്ങി സമരങ്ങൾക്ക് ഷിയാസ് നേതൃത്വം നൽകിയിട്ടുണ്ട്‌.

യൂത്ത് കോൺഗ്രസ് ഭാരവാഹിയായിരിക്കെ പാഠപുസ്തക സമരത്തിൽ പങ്കെടുത്ത പോലീസിന്റെ ക്രൂര മർദ്ദനത്തിനിരയായി.12 ദിവസം ജയിലിൽ കഴിഞ്ഞു. വിദ്യാഭ്യാസ വയ്പ് അനുവദിക്കാതിരുന്ന ദേശസാൽകൃത ബാങ്കുകൾക്കെതിരായ സമരത്തിന് നേതൃത്വം കൊടുക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു.

- Advertisement -

ഒട്ടേറെ പരിസ്‌ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും മുഹമ്മ്ദ് ഷിയാസ് നേതൃത്വം നൽകിയിട്ടുണ്ട്. നിയമവിരുദ്ധ ലോട്ടറികൾക്കെതിരായ സമരങ്ങളിലും മൂലമ്പിള്ളി കുടിയൊഴിപ്പിക്കലിനെതിരേ സമരങ്ങളിലും ഷിയാസ് നേതൃത്വം നൽകിയിട്ടുണ്ട്. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനെതിരെ നിയമയുദ്ധത്തിനും ഷിയാസ് നേതൃത്വം നൽകിയിരുന്നു.

- Advertisement -

എടത്തല അൽ ആമേൻ കോളേജിൽ കെ എസ് യു യൂണിറ്റ് പ്രസിഡന്റായി പൊതുപ്രവർത്തന രംഗത് സജീവമായ മുഹമ്മദ് ഷിയാസ് എം.ജി. സർവകലാശാല സെനറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽ.ബി പഠനം പൂർത്തിയാക്കിയ മുഹമ്മദ് ഷിയാസ് എം.ജി. സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭാര്യ ഡോ. എബിത ഷിയാസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week