25.7 C
Kottayam
Monday, June 8, 2026

ബസ്തറിൽ മാവോയിസ്റ്റുകൾക്കെതിരെ മിന്നൽ ആക്രമണവുമായി സൈന്യം, പ്രകോപനമില്ലാതെ ബോംബ് വർഷിച്ചെന്ന് മാവോയിസ്റ്റ് സിപിഐ

Must read

ബസ്തർ : പൊതുതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഛത്തിസ്ഗഢിലെ നക്സലുകൾക്ക് കനത്ത തിരിച്ചടിയേകി സുരക്ഷാ സേന. ഛത്തിസ്ഗഢിലെ മാവോയിസ്റ്റ് കേന്ദ്രമായ ബസ്തറിലാണ് സുരക്ഷാ സേന മിന്നലാക്രമണം നടത്തിയത്. ഓപ്പറേഷനിൽ 29 മാവോയിസ്റ്റുകളെ സേന കൊലപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയായിരുന്നു ഏറ്റുമുട്ടൽ. രാജ്യത്ത് ഏറ്റവും കൂടുതൽ മാവോയിസ്റ്റുകൾ തമ്പടിച്ചിരിക്കുന്ന പ്രദേശം കൂടിയാണ് ബസ്തർ. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ബസ്തർ ജില്ലയിൽ മാത്രം 60000 പേരെ സേന നിയോഗിച്ചിട്ടുണ്ട്.

രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണ് സേന ഈ പ്രദേശത്ത് ഇന്നലെ തിരച്ചിൽ നടത്തിയത്. തിരച്ചിൽ നടത്തുന്നതിനിടെ സിപിഐ മാവോയിസ്റ്റ് അംഗങ്ങൾ സേനയ്ക്ക് നേരെ വെടിയുതിർത്തുവെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. തുടർന്ന് ബി എസ് എഫിന്റെയും സ്റ്റേറ്റ് റിസർവ് ഗാർഡിന്റെയും നേതൃത്വത്തിൽ നടന്ന ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ടവർ നക്സൽ നേതാവ് ശങ്കർ റാവുവുമുണ്ടായിരുന്നു. നേരത്തെ കേന്ദ്രസർക്കാർ ശങ്കർ റാവുവിന്റെ തലയ്ക്ക് 25 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്കും പരിക്കേറ്റതായും അപകട നില തരണം ചെയ്ത ഇവരെ വിദഗ്ധ ചികിത്സയ്ക്ക് എയർലിഫ്റ്റ് ചെയ്തതായും ബസ്തർ ഐ ജി പി സുന്ദരാജ് പറഞ്ഞു. മേഖലയിൽ നടത്തിയ ഏറ്റവും വലിയ ഓപ്പറേഷൻ ആണെന്നും പൂർണ്ണ രീതിയിൽ വിജയമായിരുന്നുവെന്നും സുന്ദരാജ് പറഞ്ഞു.

ഓപ്പറേഷന് പിന്നാലെ സൈന്യത്തെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തി. ഛത്തിസ്ഗഢിനെയും രാജ്യത്തെയും ഉടൻ മാവോയിസ്റ്റ് മുക്തമാക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഈ വർഷം ഇത് വരെ ബസ്തറിൽ മാത്രം 79 മാവോയിസ്റ്റുകളെ സേന വധിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ഓപ്പറേഷനിലടക്കം വൻ ആയുധ ശേഖരവും സേന കണ്ടെടുത്തതായാണ് സേനയുടെ വാദം.

- Advertisement -

എന്നാൽ യാതൊരു പ്രകോപനവുമില്ലാതെ സേന ബോംബ് വർഷിക്കുകയായിരുന്നെനും നിരവധി ആദിവാസികളും മൃഗങ്ങളും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായും മാവോയിസ്റ്റ് സിപിഐ സംഘടന ആരോപിച്ചു. എന്നാൽ പ്രദേശത്ത് ഓപറേഷൻ തുടരുമെന്നും വരും ദിവസം കൂടുതൽ മാവോയിസ്റ്റുകൾ കൊല്ലപ്പെടുമെന്നും സേന വൃത്തങ്ങൾ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

Popular this week