24.9 C
Kottayam
Friday, June 5, 2026

ബലാത്സംഗ ഇരയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താനുള്ള വിധി പിന്‍വലിച്ച് സുപ്രീം കോടതി,കാരണമിതാണ്‌

Must read

ന്യൂഡല്‍ഹി: ബലാത്സംഗ ഇരയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താനുള്ള വിധി പിന്‍വലിച്ച് സുപ്രീം കോടതി. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് സുപ്രീം കോടതി വിധി പിന്‍വലിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജനിക്കുന്ന കുട്ടിയുടെ കാര്യങ്ങള്‍ നോക്കിക്കോളാമെന്നും, ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ മകളുടെ ആരോഗ്യനില അപകടത്തിലാവുമെന്ന ആശങ്കയുണ്ടെന്നും സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് വിധി പിന്‍വലിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ താല്‍പര്യമാണ് പരമപ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ഇരയുടെ മാതാപിതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിച്ച ശേഷമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ഏപ്രില്‍ 22നാണ് സുപ്രീം കോടതി ഇരയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കിയത്. ബോംബെ ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. മുപ്പത് ആഴ്ച്ച ആഴ്ച്ച ഗര്‍ഭിണിയായിരുന്നു പെണ്‍കുട്ടി. അസാധാരണ കേസാണിതെന്ന് സുപ്രീം കോടതി നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ അഭിപ്രായപ്പെട്ടിരുന്നു.

ആശുപത്രിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗര്‍ഭച്ഛിദ്രം നടത്താമെന്ന് കോടതി പറഞ്ഞത്. ഇന്ത്യന്‍ നിയമപ്രകാരം 24 ആഴ്ച്ചയില്‍ കൂടുതലുള്ള ഗര്‍ഭധാരണത്തെ കോടതി അനുമതിയോടെ ഗര്‍ഭച്ഛിദ്രം നടത്താവുന്നതാണ്. ഈ ഘട്ടത്തില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നതില്‍ അപകടസാധ്യതയുണ്ടെന്ന് ചീഫ് ജസ്റ്റിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ വിലയിരുത്തി.

- Advertisement -

പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കുന്നതാണ് ഇവിടെ എളുപ്പമേറിയ കാര്യം. അത് ജീവന് അപകടമുണ്ടാക്കില്ല. എന്നാല്‍ ഗര്‍ഭച്ഛിദ്രത്തിന് അപകട സാധ്യത ഏറെയാണെന്നും കോടതി പറഞ്ഞു. സിയോണ്‍ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്നാണ് ഗര്‍ഭച്ഛിദ്രം കോടതി അനുവദിച്ചത്.

- Advertisement -

വളരെ വൈകിയാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം പെണ്‍കുട്ടി അറിഞ്ഞത്. ഇതിനൊപ്പം ബലാത്സംഗ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്‌സോ വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം 20 ആഴ്ച്ചകള്‍ വരെയുള്ള കേസുകളില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാറുണ്ട്. അപൂര്‍വമായി 24 ആഴ്ച്ചകള്‍ വരെയുള്ളതിനും അനുവദിക്കാറുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week