28.8 C
Kottayam
Thursday, June 4, 2026

മഞ്ഞുമലകൾത്തേടി കാശ്മീരിലേക്കൊരു കാൽനടയാത്ര

Must read

കോട്ടയം:നയാ പൈസ കയ്യിലില്ലെങ്കിലും യാത്ര ചെയ്യുക എന്ന സ്വപ്നം എപ്പോഴും ഒരു മനുഷ്യ മനസ്സിൻറെ സഫലീകരിക്കാത്ത ഒരു ആഗ്രഹമാണ്.യാത്രയെ പ്രണയിക്കുന്നവരുടെ സ്വപ്നലോകമാണ് കാശ്മീർ. എന്നാൽ എങ്ങനെ പോകണം എപ്പോൾ പോകണം എവിടെയൊക്കെ പോകണം എന്നിങ്ങനെ ആയിരക്കണക്കിന് ചോദ്യങ്ങളായിരിക്കും അവരുടെ മുൻപിൽ.

ഇപ്പോൾ വളർന്നു വരുന്ന സമൂഹം യാത്രയെ പ്രണയിക്കുന്നവരാണ്. സുഹൃത്തുക്കളുമായിച്ചേർന്ന് ഒരു ബുള്ളറ്റുമെടുത്ത് യാത്ര പോകുകയാണ് പതിവ്. എന്നാൽ കാശ്മീരിലേക്ക് കാൽനടയാത്ര ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. യാത്രയെ മനസ്സിനോട്ച്ചേർത്ത് പ്രണയിച്ചവർ മാത്രമാണ് ഇങ്ങനെയൊരു സാഹസത്തിന് മുതിരുക.

യാത്രയെ മാത്രം സ്നേഹിച്ച് ജീവിക്കുന്ന ഒരു കോട്ടയംകാരനുണ്ട്. കോട്ടയം ജില്ലയിലെ ചാന്നാനിക്കാടെന്ന സ്ഥലത്ത് വിജയൻറെയും പുഷ്പലതയുടെയും മകൻ വിമൽ.താൻ ആദ്യം പോയ സാഹസികയാത്ര കേരള, തമിഴ്നാട്,കർണാടക,ആന്ധ്ര, തെലുങ്കാന,ഛത്തീസ്ഗഡ്,ഗോവ,മഹാരാഷ്ട്ര, തുടങ്ങിയ സൗത്തിന്ത്യൻ സംസ്ഥാനങ്ങൾ പണം ചിലവാക്കാതെ യാത്ര ചെയ്തു തിരികെ വരിക എന്നതായിരുന്നു.

ട്രക്ക്,കാർ,ബൈക്ക്, പോലുള്ള വാഹനങ്ങളിൽ ലിഫ്റ്റടിച്ചും, ദേവാലയങ്ങളിൽ നിന്നും ഭക്ഷണം കഴിച്ചും, പെട്രോൾ പമ്പുകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങിയായിരുന്നു വിമൽ അന്നായാത്ര ചെയ്തിരുന്നത്. എന്നാൽ നിർഭാഗ്യവശാൽ ആ യാത്ര ദീർഘിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ആ ഒരു വിങ്ങൽ എപ്പോഴും വിമലിനുണ്ടായിരുന്നു.

- Advertisement -

കോട്ടയത്ത് വിഷ്വൽ എഫക്ട്സ് പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ വിമലിന് ജോലി ലഭിച്ചിരുന്നു. എന്നാൽ അവിടെ ജോലി ചെയ്യുമ്പോൾ പോലും ആ മനസ്സിൽ ഒരു തൃപ്തിയുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും യാത്ര പോകണം എന്നുള്ള ആഗ്രഹം മാത്രമായിരുന്നു വിമലിണ്ടായിരുന്നത്. തൻറെ മനസ്സിന് സന്തോഷമേകുന്ന ഏകമാർഗ്ഗം യാത്രയാണ്. അതുകൊണ്ടുതന്നെ വിമൽ വീണ്ടും ഒരു യാത്രയ്ക്ക് മുതിർന്നിരിക്കുകയാണ്. അതും നൂറു ദിവസത്തെ യാത്ര. കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്കുള്ള ഒരു കാൽനടയാത്ര. യാത്രയോടുള്ള പ്രണയം തുടങ്ങിയപ്പോൾ കാശ്മീരിനോടുള്ള പ്രണയവും വിമലിൻറെ മനസ്സിൽ പൂവിട്ടു തുടങ്ങി.

- Advertisement -

സാധാരണ ചുറ്റുപാടിൽ നിന്നും എങ്ങനെ ഒരാൾക്ക് ഇത്രയേറെ ദൂരം യാത്ര ചെയ്യുവാൻ സാധിക്കും എന്നു പറഞ്ഞാൽ അത് ആ മനസ്സിൻറെ അടങ്ങാത്ത ആഗ്രഹം കൊണ്ട് മാത്രമാണ്. ലോകം മുഴുവൻ ബൈയ്ക്കിൽ ചുറ്റണമെന്നായിരുന്നു വിമലിൻറെ ആഗ്രഹം. എന്നാൽ സാമ്പത്തികം ഒരു വെല്ലുവിളിയായിരുന്നു. ആ ആഗ്രഹം സഫലമാകില്ല എന്ന് കണ്ടപ്പോഴാണ് വിമൽ ഈ കാൽനടയാത്രക്കാർ മുതിർന്നത്. ഈ യാത്രക്ക് തയ്യാറെടുക്കുമ്പോഴും വിമലിന് കൈയിലുണ്ടായിരുന്നത് എല്ലാവരുടെയും കുത്തുവാക്കുകളും പരിഹാസങ്ങളും മാത്രമായിരുന്നു.“നിനക്ക് വട്ടാണ്,ആ പൈസയുണ്ടെങ്കിൽ വേറെ എന്തൊക്കെ ചെയ്യാം”. ഇതായിരുന്നു എല്ലാവരുടെയും പരിഹാസച്ചുവയുള്ള വാക്കുകൾ. എന്നാൽ പോലും അതൊന്നും ചെവിക്കൊള്ളാതെ ആ യാത്ര തുടങ്ങി.“മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാതിരിക്കുക എന്നതാണ് നമുക്ക് നമ്മളോട് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യം” എന്നതാണ് വിമലിൻറെ വാക്കുകൾ. നമ്മൾ നമ്മുടെ സ്വപ്നത്തിൻറെ പുറകെ പോവുക ഇതാണ് വിമൽ ഈ യാത്രയിലൂടെ മറ്റുള്ളവരിലെത്തിക്കാൻ ശ്രമിക്കുന്നത്.

ഭൂമിയിലെ സ്വർഗമാണ് കാശ്മീർ,എല്ലാവരുടെയും മനസ്സിലെ മനോഹര ഭൂമി. ആരും പോകാനാഗ്രഹിക്കുന്ന താഴ്വാരം. വെള്ളപ്പുതപ്പണിഞ്ഞ് മഞ്ഞിൽപ്പൊതിഞ്ഞ കാശ്മീർ, മഞ്ഞിൽക്കുളിച്ചു നിൽക്കുന്ന മരങ്ങൾ അവയുടെ ഇലകളെല്ലാം തണുപ്പുകൊണ്ട് കൊഴിഞ്ഞുവീഴുന്ന താഴ്വാരം, സ്വച്ഛസുന്ദരമായ നദിക്കരയും, ആട്ടിൻ പറ്റങ്ങളും അവയ്ക്ക് പുറകിലായി കുന്നിറങ്ങി വരുന്ന ആട്ടിടയനെയും നേരിട്ട് കാണാൻ സാധിക്കുന്ന ആ സുന്ദര കാഴ്ച ആസ്വദിക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്.

വിമലിന് ഈ യാത്ര ഒരു സ്വപ്നം മാത്രമല്ല എന്തെങ്കിലും നേടണമെന്ന ആഗ്രഹം ഉള്ളിൻറെ ഉള്ളിൽ തിരയടിക്കുന്നതുകൊണ്ടാണ്
കാൽനടയാത്ര ചെയ്യുവാൻ തീരുമാനിച്ചത്.

- Advertisement -

എങ്ങനെയെങ്കിലും ലഡാക്കിൽ ചെല്ലുക എന്നതാണ് തൻറെ സ്വപ്നം. അതിൽപ്പരം സന്തോഷം ജീവിതത്തിലുണ്ടാകുവാനില്ല. വിമൽ തൻറെ യാത്രയിലൂടെ സമൂഹത്തിന് ഒരു സന്ദേശം നൽകുന്നുണ്ട്. “കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ആ അതിക്രമങ്ങൾ പാടെ ഇല്ലാതാക്കുക എന്നതാണ് തൻറെ യാത്രയുടെ മറ്റൊരു ലക്ഷ്യം”.കുട്ടികളെ ഏതെങ്കിലും ഒരു വ്യക്തി അതിക്രമിച്ചാൽ അതിനെതിരെ ഒരു നിയമം നിലവിൽ വരണം

തൻറെ ഓരോ യാത്രയിലൂടെയും പതിനായിരക്കണക്കിന് വ്യത്യസ്ത സ്വഭാവമുള്ള വ്യക്തികളെ പരിചയപ്പെടാറുണ്ട്. അവരോട് ഇടപഴകാനും സംസാരിക്കുവാനും പരിചയപ്പെടുവാനും സാധിച്ചു എന്നതുകൊണ്ട് മാത്രമാണ് പിന്നീട് മുന്നോട്ടുള്ള പല യാത്രയ്ക്കും വിമലിന് ശക്തി നൽകിയിരുന്നത്.
വിമലിൻറെ സ്വന്തം യൂട്യൂബ് ചാനലിൽ തൻറെ യാത്ര ഒരു വീഡിയോ ഡോക്യുമെൻററിയായി ഡേയ് ഇൻ മൈ ലൈഫ് രൂപത്തിൽ എന്നും പോസ്റ്റ് ചെയ്യാറുണ്ട്.

എല്ലാവരെപ്പോലെ ജോലിക്ക് പോയും തിരികെ വീട്ടിൽ വന്നും ജീവിച്ചാൽ എങ്ങനെ ആ ജീവിതത്തിനൊരു ഉദ്ദേശമുണ്ടാകും. നമുക്ക് സ്വപ്നമുണ്ടെങ്കിൽ അത് എന്ത് വെല്ലുവിളികൾ സഹിച്ചും എന്ത് വിലകൊടുത്തും നേടിയെടുക്കുക അതിലാണ് നമ്മുടെ വിജയം.

എല്ലാവരുടെയും മനസ്സിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന എണ്ണമറ്റ യാത്രാ സ്വപ്നങ്ങളുണ്ട്. എന്നാൽ അതെല്ലാം തന്നെ മനസ്സിൻറെ മറവിൽ ആരോടും പറയാതെ സൂക്ഷിച്ചിരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ആ സ്വപ്നങ്ങളിൽ ഏതെങ്കിലുമൊന്ന് ഉയർത്തെഴുന്നേറ്റുവന്നാൽ ആ സ്വപ്നം വീണ്ടും മനസ്സിൻറെ അറയിൽ പൂഴ്ത്തി വെക്കാതെ സ്വപ്നത്തെ കണ്ടറിയുക, തൊട്ടറിയുക, അനുഭവിക്കുക, ഇവയെല്ലാം യാത്രയിലൂടെ മാത്രം കിട്ടുന്ന ഒരു അനുഭൂതിയാണ്.

തയ്യാറാക്കിയത്: ലക്ഷ്മി പി.എസ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week