24.4 C
Kottayam
Tuesday, June 9, 2026

FEFKA:ചുള്ളിക്കാടും ജോയ് മാത്യുവും നേര്‍ക്കുനേര്‍,ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനില്‍ വോട്ടെടുപ്പും ഫലപ്രഖ്യാപനവും ഇന്ന്‌

Must read

കൊച്ചി: അമ്മയ്ക്ക് പിന്നാലെ ഫെഫ്കയിലും ജനാധിപത്യം എത്തുമ്പോൾ മലയാളത്തിലെ എഴുത്തുകാരുടെ മനസ്സ് ഇടത്തോടാണോ വലത്തോട്ടാണോ എന്ന് വ്യക്തമാകും. താര സംഘടനയായ അമ്മയിൽ മോഹൻലാൽ മുമ്പോട്ട് വച്ച പാനലിനെ അട്ടിമറിച്ച് ജയിച്ച മണിയൻപിള്ള രാജു. മോഹൻലാൽ എതിരില്ലാതെ തെരഞ്ഞെടുത്തപ്പോൾ മറ്റ് പല സ്ഥാനത്തും വാശിയേറിയ മത്സരം നടന്നു.

ഇതേ മാതൃക ഫെഫ്കയിലും എത്തുകയാണ്. സിനിമയിലെ വിവിധ മേഖലയിൽ പെട്ടവരുടെ കോൺഫഡറേഷനാണ് ഫെഫ്ക. ഫെഫ്കയ്ക്ക് കീഴിൽ 19 സിനിമാക്കാരുടെ തൊഴിൽ സംഘടനകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എഴുത്തുകാരുടെ കൂട്ടായ്മയായ ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ. ഈ സംഘടനയിലാണ് പതിവുകൾ തെറ്റിച്ച് ആദ്യ മത്സരം നടക്കുന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത് ബാലചന്ദ്രൻ ചുള്ളിക്കാടും ജോയ് മാത്യുവും. ഇതിനിടെ എതിരില്ലാതെ ജനറൽ സെക്രട്ടറിയായി ജിനു എബ്രഹാം തെരഞ്ഞെടുത്തു. ഫെഫ്കയുടെ കീഴിൽ റൈറ്റേഴ്സ് യൂണിയൻ ഉണ്ടായപ്പോൾ ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനാണ് ഉണ്ടായിരുന്നത്. വളരെ കാലം ഉണ്ണിക്കൃഷ്ണൻ എതിരില്ലാതെ ഈ സംഘടനയുടെ തലപ്പത്തിരുന്നു. പ്രസിഡന്റ് ഉൾപ്പെടെ ഒരു സ്ഥാനത്തും മത്സരമുണ്ടായിരുന്നില്ല. ഈ സംഘടനയെ പ്രതിനിധീകരിച്ചാണ് അപ്ക്സ് സംഘടനയായ ഫെഫ്കയുടെ ജനറൽ സെക്രട്ടറിയായി ഉണ്ണിക്കൃഷ്ണൻ തുടരുന്നത്. റൈറ്റേഴ്സ് യൂണിയനിലെ ജനറൽ സെക്രട്ടറി സ്ഥാനം എകെ സാജനായി.

സംഘടനയുടെ ഘടനയനുസരിച്ച് ജനറൽ സെക്രട്ടറിയാണ് ദൈനംദിന കാര്യങ്ങൾ നോക്കുന്നത്. അതുകൊണ്ട് തന്നെ പ്രസിഡന്റിനേക്കാൾ അധികാരം ജനറൽ സെക്രട്ടറിക്കുണ്ട്. അങ്ങനെ ഉണ്ണികൃഷ്ണനും എകെ സാജനും പിന്നാലെ ജിനു എബ്രഹാം എംടി അടക്കമുള്ളവർ അംഗങ്ങളായ സംഘടനയെ നയിക്കാനെത്തുന്നു.

- Advertisement -

കാപ്പ സിനിമ നിർമ്മിച്ചത് റൈറ്റേഴ്സ് യൂണിയനാണ്. ഈ സിനിമയ്ക്ക് പിന്നിൽ സംഘടനയ്ക്ക് വേണ്ടി നിർമ്മാതാവായി നിറഞ്ഞതും ജിനുവാണ്. അദ്യമായിട്ടായിരുന്നു സിനിമാ നിർമ്മാണത്തിലേക്ക് സംഘടന കടന്നത്. കാപ്പ വിജയവുമായി. പിന്നാലെ സംഘടനയെ നയിക്കാനുള്ള ഉത്തരവാദിത്തവും ജിനുവിന് എത്തുന്നു.

- Advertisement -

ഇടത് സർക്കാരിനെ നിരന്തരം വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്ന വ്യക്തിത്വമാണ് ജോയ് മാത്യുവിന്റേത്. നടനായും സംവിധായകനായും നിർമ്മാതാവായും എഴുത്തുകാരനായും നിറയുന്ന പഴയ മാധ്യമ പ്രവർത്തകൻ. സാമൂഹിക പ്രസക്തിയുള്ള ഏത് വിഷയത്തിലും ജോയ് മാത്യു മറകൂടാതെ മറുപടി പറയും. ഉറച്ച നിലപാടുള്ള ജോയ് മാത്യുവിനെ നേരിടുന്നത് എഴുത്തിൽ ഇടതു തീഷ്ണത നിറച്ച കവി ബാലചന്ദ്രൻ ചുള്ളിക്കാടും.

എഴുത്തിന്റെ ലോകത്ത് നിന്ന് അഭിനയത്തിലും തിളങ്ങി വെള്ളിത്തിരയിൽ നിറഞ്ഞ ചുള്ളിക്കാട് യുവത്വത്തിന്റെ ക്ഷോഭമായിരുന്നു എൺപതുകളിൽ. അതുകൊണ്ട് തന്നെ ചുള്ളിക്കാടും ജോയ് മാത്യുവും തമ്മിലെ മത്സരം തീപാറുമെന്നാണ് സിനിമാക്കാർ പറയുന്നത്. ഇന്നാണ് തെരഞ്ഞെടുപ്പ്. മുമ്പും സംഘടനയുടെ പ്രസിഡന്റായി ബാലചന്ദ്രൻ ചുള്ളിക്കാട് എത്തിയിട്ടുണ്ട്. ചുള്ളിക്കാടാണ് ഔദ്യോഗിക പാനലിന്റെ സ്ഥാനാർത്ഥിയും.

എഴുത്തുകാരുടെ സംഘടനയിൽ രണ്ട് വൈസ് പ്രസിഡന്റ് പദവികളാണുള്ളത്. ഇതിലേക്ക് നാലുപേർ നാമനിർദ്ദേശ പത്രി നൽകി. മങ്കൊമ്പ് ഗോപാലകൃഷ്ണനും എംആർ ജയഗീതയും സത്യനാഥും സിബികെ തോമസും നാമനിർദ്ദേശം നൽകി. രണ്ട് ജോയിന്റെ സെക്രട്ടറി പദത്തിലേക്ക് മൂന്ന് പേരുണ്ട്. ശ്രീകുമാർ അരുക്കുറ്റിയും സന്തോഷ് വർമ്മയും റോബിൻ തിരുമലയും. ട്രഷററായി ശ്രീമൂലനഗരം മോഹൻ മാത്രമാണ് പത്രിക നൽകിയത്. അതുകൊണ്ട് തന്നെ എതിരില്ലാതെ അദ്ദേഹം ട്രഷററാകും. എക്സിക്യൂട്ടീവ് സമിതിയിലേക്ക് 14 ഒഴിവുകളുണ്ട്. എന്നാൽ എട്ടു പേർ മാത്രമേ പത്രിക നൽകിയിട്ടുള്ളൂ. ഇവർ എതിരില്ലാതെ ജയിക്കും.

- Advertisement -

ഉദയകൃഷ്ണ, ജെസൻ ജോസഫ്. ജോസ് തോമസ്, ബാറ്റൺ ബോസ്, ബെന്നി ആശംസ, ബെന്നി പി നായരമ്പലം, ഷൈജു അന്തിക്കാട്, സുരേഷ് പൊതുവാൾ എന്നിവരാണ് എക്സിക്യൂട്ടീവിലേക്ക് എത്തുന്നവർ. ബാക്കി സ്ഥാനങ്ങളിലേക്ക് ജനറൽ കൗൺസിൽ യോഗത്തിൽ നാമനിർദ്ദേശം നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കനത്ത മഴ, ഒരു ജില്ലയിൽ കൂടി അവധി ;ആകെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കോഴിക്കോട്: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ...

വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങൾക്കിടെ യുവതി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിൽ യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12...

മമതയ്ക്ക് വൻ പ്രഹരം; നിയമസഭയ്ക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് പാർലമെന്റിലും പിളർന്നു, 20 എംപിമാർ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിക്ക് കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പാർട്ടി പാർലമെന്ററി വിഭാഗത്തിലും ഇപ്പോൾ വൻ പിളർപ്പ് രൂപപ്പെട്ടിരിക്കുകയാണ്. പാർലമെന്റിൽ തങ്ങൾക്ക് പ്രത്യേക ഇരിപ്പിടം...

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

Popular this week