23.4 C
Kottayam
Sunday, September 8, 2024

അപകടം വിളിപ്പാടകലെ, വേണാടിൽ ഔട്ടറിൽ ചാടുന്നവരുടെ എണ്ണത്തിൽ ദിനംപ്രതി വർദ്ധനവ്

Must read

കൊച്ചി : വേണാട് സൗത്ത് സ്റ്റേഷൻ ഒഴിവാക്കിയതോടെ ഔട്ടറിൽ ചാടുന്നവരുടെ എണ്ണത്തിൽ ഭീമമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ട്രെയിൻ എറണാകുളം ടൗണിലേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പ് വേഗതയിലുള്ള നിയന്ത്രണം മുതലാക്കിയാണ് യാത്രക്കാർ ചാടുന്നത്. എന്നാൽ വളരെ പെട്ടെന്ന് ട്രെയിനുകൾക്ക് വേഗത കൈവരിക്കാൻ ഇപ്പോൾ കഴിയുമെന്നതിനാൽ ഔട്ടറിലെ ചാട്ടം അപകടം ക്ഷണിച്ചു വരുത്തുമെന്ന് സ്ഥിര യാത്രക്കാർ അഭിപ്രായപ്പെടുന്നു.

തൃപ്പൂണിത്തുറയിലോ, എറണാകുളം ടൗണിലോ വേണാട് ഷെഡ്യൂൾഡ് സമയത്തിൽ എത്തിയാൽ പോലും സൗത്തിലെ ഓഫീസുകളിൽ സമയം പാലിക്കാൻ കഴിയാതെ വന്നതോടെയാണ് ഔട്ടറിൽ ചാടുന്നവരുടെ എണ്ണം വർദ്ധിച്ചത്. മെട്രോയോ മറ്റു ഗതാഗത സംവിധാനത്തിനോ സൗത്തിൽ അവരെ സമയത്ത് എത്തിക്കാൻ സാധിക്കുന്നില്ല. അതുപോലെ മെട്രോയെ ദിവസവും ജോലിയ്ക്ക് ആശ്രയിക്കാനുള്ള സാമ്പത്തിക ഭദ്രതയും എല്ലാ യാത്രക്കാർക്കുമില്ല.

സൗത്ത് ഒഴിവാക്കുന്നതിന് മുമ്പും ഔട്ടറിൽ ചാടുന്നവരുണ്ടായിരുന്നു. ട്രെയിനുകളുടെ വേഗതയും ഔട്ടറിലെ നിയന്ത്രണങ്ങളും അവർക്ക് നിശ്ചയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പലരും നിവർത്തിക്കേട് കൊണ്ട് ചാടുന്നവരാണ്. വൈകിയാൽ ജോലി നഷ്ടപ്പെടുമെന്ന ഭയം കൊണ്ട് ചാടുന്നവരാണ്. ഓഫീസുകളിൽ നിന്നുള്ള സമ്മർദ്ദം സഹിക്കാൻ വയ്യാതെ ചാടുന്നവരാണ്… നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ പോലും അറിയാത്തവരും ഇവിടെ വീണ് പഠിക്കുകയാണ്. വളരെ മോശം പ്രവണതയ്ക്ക് റെയിൽവേ കുടപിടിക്കുകയാണ്..

നോർത്തിലേയ്ക്ക് സിഗ്നൽ ലഭിക്കാൻ വൈകിയാൽ വേണാടിൽ നിന്ന് സാഹസികമായി മെറ്റിൽ കൂനയുടെ മുകളിലേയ്ക്ക് ഇറങ്ങുന്നവരിൽ സ്ത്രീകളുമുണ്ട്. ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന സ്ഥിതി വിശേഷത്തിലും റെയിൽവേ മൗനം തുടരുകയാണ്. വേണാട് സൗത്ത് ഒഴിവാക്കിയത് താത്കാലികമാണെന്ന് പറയുമ്പോഴും എന്നുവരെ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ റെയിൽവേയ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഔട്ടറിൽ ഉണ്ടായേക്കാവുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം കൂടി റെയിൽവേ ഏറ്റെടുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

കോട്ടയം വഴിയുള്ള പാലരുവി, വേണാട് എക്സ്പ്രസ്സുകളിൽ നിയന്ത്രണാതീതമായ തിരക്കാണ് രാവിലെ ഇപ്പോൾ അനുഭവപ്പെടുന്നത്. ഈ രണ്ട് ട്രെയിനുകൾക്കുമിടയിൽ ഒന്നരമണിക്കൂറിലേറെ ഇടവേളയുള്ളതാണ് തിരക്ക് വർദ്ധിക്കാൻ കാരണമാകുന്നത്.

പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒരു മെമു സർവീസ് വേണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. വേണാട് ജംഗ്ഷൻ ഒഴിവാക്കുന്നതിലുള്ള എതിർപ്പുകളും അതോടെ അവസാനിക്കും . ബദൽ മാർഗ്ഗമൊരുക്കാതെ റെയിൽവേ മൗനം തുടരുന്നത് യാത്രക്കാരെ പ്രതിഷേധത്തിലേയ്ക്ക് നയിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐഎഎസ് ട്രെയിനിക്കെതിരെ ഒടുവിൽ നടപടി; ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് പൂജ ഖേ‍‍‍ഡ്കറെ പുറത്താക്കി

ന്യൂഡൽഹി:: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേ‍‍‍ഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ...

4 ശതമാനം പലിശയില്‍ 10 ലക്ഷം വരെ വായ്പ; സൗപര്‍ണികയുടെ കെണിയില്‍ വീണവരില്‍ റിട്ട. എസ്.പിയും

മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ...

മുകേഷിനെതിരായ നടിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ; ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം തള്ളി കോടതി

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച...

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: വാദം കേൾക്കാൻ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ്...

ഓണക്കാലത്ത് സപ്ലൈക്കോയുടെ വിലവർദ്ധന; അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി

തിരുവനന്തപുരം: ഓണച്ചന്തകൾ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയിൽ വിലവർധിപ്പിച്ചിരിക്കുകയാണ്.  7 വർഷത്തിന് ശേഷമുള്ള നാമ...

Popular this week