25.5 C
Kottayam
Friday, September 27, 2024

പോരാട്ടം രൂക്ഷം, കീവ് വിമാനത്താവളം റഷ്യ പിടിച്ചെടുത്തു

Must read

കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ കടുത്ത പോരാട്ടം തുടരുന്നു. യുക്രൈൻ്റെ മറ്റു മേഖലകളിൽ അതിവേഗം മുന്നേറിയ റഷ്യൻ സൈന്യം തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള  നീക്കത്തിലാണ്. കീവ് വിമാനത്താവളം ഇതിനോടകം റഷ്യൻ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ പലയിടത്തും ശക്തമായ രീതിയിൽ പൊരുതാൻ യുക്രൈൻ സൈന്യം ശ്രമിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും ഇരുസൈന്യത്തിനും കനത്ത നാശം നേരിടേണ്ടി വന്നു. ഡോണട്സ്ക് മേഖലയിൽ എണ്ണ സംഭരണ കേന്ദ്രത്തിന് തീ സംഘർഷത്തിനിടെ തീപിടിച്ചു. 

മരിയുപോളിലും ഇരുവിഭാഗം സൈന്യവും ഏറ്റുമുട്ടി. റൊസ്താവോ മേഖലയിൽ എയർബേസിന് നേരെ റഷ്യ  ആക്രമണം നടത്തി. യുക്രൈൻ സൈന്യത്തിൻ്റെ പ്രതിരോധത്തെ മറികടന്ന് റഷ്യൻ സേന കാർകീവ് മേഖലയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇവിടെ രൂക്ഷമായവെടിവെയ്പ്പ് നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാർകീവ് മേഖലയിൽ റഷ്യൻ വാഹനങ്ങൾ തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടതായി വാർത്തകളുണ്ട്.  ഇന്നലെ കനത്ത പോരാട്ടം നടന്ന ചെർണോബിൽ നിലവിൽ റഷ്യൻ നിയന്ത്രണത്തിലാണ്. ഇവിടെ ആണവവികിരണത്തിൽ വർധനവുണ്ടായതായി യുക്രൈൻ ആണവ എജൻസി റിപ്പോർട്ട് ചെയ്തെങ്കിലും ആശങ്കയ്ക്ക് വകയില്ലെന്നാണ് വിവരം. ചെർകാസിയിൽ ഒരു റഷ്യൻവിമാനം യുക്രൈൻ വെടിവെച്ചിട്ടു. അവിടെ പൈലറ്റിനായി തെരച്ചിൽ തുടരുകയാണ്. 

യുക്രൈൻ തലസ്ഥാനമായ കീവിൽ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ക്രീവിലെ ഹോസ്റ്റോമൽ എയർപോർട്ടിന് നേരെ ആക്രമണമുണ്ടായി. റഷ്യൻ സൈന്യം ക്രീവിലേക്ക് പ്രവേശിക്കുന്നത് തടയാൻ തലസ്ഥാന നഗരത്തിലേക്കുള്ള നിരവധി പാലങ്ങളും റോഡുകളും  യുക്രൈൻ സൈന്യം തകർത്തു. 

അതേസമയം യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിൽ പുടിന് വ്യക്തിപരമായി കടുത്ത ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ തമ്മിൽ ധാരണയായി. ഏക്കാലത്തേയും കഠിനമായ ഉപരോധ പാക്കേജാണ് പുടിനെ കാത്തിരിക്കുന്നതെന്നണ് ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ പ്രതികരിച്ചത്. പുടിനെ കൂടാതെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനും ഉപരോധം ബാധകമായിരിക്കും. യൂറോപ്യൻ യൂണിയൻ നടപ്പാക്കുന്ന ഉപരോധം റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടി നൽകുമെന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ കണക്കുകൂട്ടൽ. 

“ഉക്രെയ്നിലെ നിരപരാധികളുടെ മരണത്തിന് അവർ ഉത്തരവാദികളാണ്. സമാധാനം ഉറപ്പുവരുത്താൻ ലോകരാജ്യങ്ങൾ പാലിച്ചു പോരുന്ന മര്യാദകൾ ലംഘിച്ചതിനും അവർ ഉത്തരവാദികളാണ്, യൂറോപ്യൻ ജനതയ്ക്ക ഒരിക്കലും ഈ അധിനിവേശം അംഗീകരിക്കാനാവില്ല- ജർമ്മൻ വിദേശകാര്യമന്ത്രിബെയർബോക്ക് പറഞ്ഞു.അതേസമയം തങ്ങളെ ഉപരോധിക്കാൻ ശ്രമിക്കുന്ന ലോകരാജ്യങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് റഷ്യ വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week