KeralaNews

ബന്ധം തകര്‍ന്നിട്ടും പങ്കാളിക്കു വിവാഹ മോചനം അനുവദിക്കാത്തതു ക്രൂരത: ഹൈക്കോടതി

കൊച്ചി: വിവാഹ ബന്ധം മുന്നോട്ടുകൊണ്ടുപോവാനാവാത്ത വിധം പരാജയമായിട്ടും പങ്കാളിക്കു വിവാഹ മോചനം നിഷേധിക്കുന്നതു ക്രൂരതയാണെന്ന് ഹൈക്കോടതി. പരിഹരിക്കാനാവാത്ത വിധം തകര്‍ന്ന ബന്ധത്തില്‍ തുടരാന്‍ ആരെയും നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി വിധിക്കെതിരെ പത്തനംതിട്ട സ്വദേശിനിയായ 32കാരി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വിവാഹ ബന്ധം മുന്നോട്ടുകൊണ്ടുപോവാനാവില്ലെന്നു ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹ മോചനത്തിനായി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. നിരന്തരം കലഹിക്കുന്ന ഭാര്യയുമായി ചേര്‍ന്നുപോവാനാവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.താന്‍ ഭര്‍ത്താവിനോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് യുവതി കോടതിയെ അറിയിച്ചത്.

അതേസമയം ഗര്‍ഭിണിയായിരുന്ന സമയത്തു പോലും ഭര്‍ത്താവ് തനിക്ക് ഒരു വിധത്തിലുള്ള വൈകാരിക പിന്തുണയും തന്നിട്ടില്ലെന്ന് യുവതി കുറ്റപ്പെടുത്തി.2017 മുതല്‍ ദമ്പതികള്‍ പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇതു ചൂണ്ടിക്കാട്ടി കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചു. ഇതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button