24.2 C
Kottayam
Saturday, June 6, 2026

മുല്ലപ്പെരിയാർ സുരക്ഷിതമോ?; ആശങ്കപ്പെടാനില്ലെന്ന് വിദഗ്ധർ

Must read

കോട്ടയം: കോൺക്രീറ്റില്ലാതെ നിർമിച്ച രാജ്യത്തെ രണ്ട് വലിയ അണക്കെട്ടുകളാണ് മുല്ലപ്പെരിയാറും തുംഗഭദ്രയും. ചെളിയും ചുണ്ണാമ്പുകല്ലും ചേർന്ന സുർക്കി ഉപയോഗിച്ചാണ് രണ്ടും നിർമിച്ചത്. കേരളത്തിലെ അതിതീവ്രമഴയും വയനാട് ഉരുൾപൊട്ടലിന്റെ ഭീകരതയും മുല്ലപ്പെരിയാറിന്റെ സുരക്ഷയെപ്പറ്റി ആശങ്കയുയർത്തുന്നതിനിടെയാണ് തുംഗഭദ്ര ഡാമിന്റെ ഷട്ടർ തകർന്നിരിക്കുന്നത്.

സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു. മുല്ലപ്പെരിയാറിലേത് ഗ്രാവിറ്റി ഡാമാണ്. അടിയിൽ വീതി വളരെ കൂടുതലും മുകളിലേക്കു വീതികുറഞ്ഞും വരുന്ന രീതിയിൽ നിർമിച്ച ഭാരാശ്രിത ഡാമാണിത്.

വെള്ളം കെട്ടിനിൽക്കുന്ന ഭാഗം കുത്തനെയും മറുഭാഗം ചെരിഞ്ഞുമാണ്. ഡാമിന്റെ വലിയ ഭാരത്തെ തള്ളിമാറ്റാൻ മറുഭാഗത്തെ വെള്ളത്തിന്റെ കുറഞ്ഞ ബലത്തിന് കഴിയില്ലെന്ന ഫിസിക്സിലെ തത്ത്വമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.

ആശങ്ക

- Advertisement -

129 വർഷംമുൻപ് ഡാം പണിയുമ്പോൾ സിമന്റ് ഉപയോഗത്തിലില്ലാതിരുന്നതിനാലാണ് പകരം ചുണ്ണാമ്പ് ഉപയോഗിച്ചത്. ഇത് കാലക്രമത്തിൽ വെള്ളത്തിൽ ഒലിച്ചുപോയി പാറകളുടെ പരസ്പരബന്ധം നഷ്ടപ്പെടാം. പാറകൾ ഇളകിപ്പോകാം. പാറയും ചുണ്ണാമ്പും നഷ്ടപ്പെട്ട് ഡാമിന്റെ ഭാരംകുറഞ്ഞാൽ വെള്ളം അതിനെ തള്ളിമാറ്റിയേക്കാം.

- Advertisement -

മറുവാദം

മേൽപ്പറഞ്ഞ പ്രശ്നം ഒഴിവാക്കാൻ പിൽക്കാലത്ത് മുന്നുവിധത്തിൽ ഡാമിനെ ബലപ്പെടുത്തി.

* വെള്ളത്തിന്റെ തള്ളൽ ബലം ഡാമിനെ തകർക്കാതിരിക്കാനും പാറകൾ ഇളകാതിരിക്കാനും കോൺക്രീറ്റുപയോഗിച്ച് ബലപ്പെടുത്തി. അതിലൂടെ ‍ഡാമിന്റെ ഭാരവും കൂടി.

- Advertisement -

* ‍ഡാമിന്റെ തറ വിസ്തീർണം കൂട്ടി.

* ഉരുക്കുകേബിൾ ഉപയോഗിച്ച് വെള്ളത്തിനടിയിലെ പാറയും ഡാമിന്റെ മുകളിലെ കോൺക്രീറ്റും ബന്ധിപ്പിച്ചു. വെള്ളത്തിന്റെ തള്ളൽ ഉരുക്കുകേബിളിലെ വലിവായി താഴെ പാറയിലേക്ക് കൈമാറുന്നതിനാൽ ഡാമിനുമേൽ മർദംകുറയും.

ഭൂമികുലുക്കമുണ്ടായാൽ

ഭൂമികുലുക്കംകാരണം മുല്ലപ്പെരിയാർ തകർന്നാൽ ഒറ്റയടിക്ക് ഇടുക്കി ഡാമിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തുമെന്നും ആ സമ്മർദത്തിൽ ഇടുക്കി ആർച്ച് ഡാം തകരുമെന്നുമാണ് ആശങ്ക. ആർച്ച് ഡാമിന് ഷട്ടറുകളില്ല. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി ഡാമിനാണ് അഞ്ചുഷട്ടറുള്ളത്. അതെല്ലാം തുറന്നാലും മുല്ലപ്പെരിയാറിൽ നിന്നെത്തുന്ന വെള്ളത്തെ മുഴുവൻ ഒഴുക്കിക്കളയാനാവില്ല. അതിനാൽ, ആർച്ച് ഡാം തകർന്ന് പെരിയാറിന്റെ കരകളെ വെള്ളം തകർത്തെറിയുമെന്നാണ് ആശങ്ക.

മുല്ലപ്പെരിയാർ ഡാമിന്റെ ഘടന തകർന്നാലും വലിയൊരു കൽക്കൂമ്പാരമായി അത് അവശേഷിക്കുമെന്നാണ് ഇതിനുള്ള മറുപടിയായി പറയുന്നത്. അതിനാൽ, വെള്ളം ഒറ്റയടിക്ക് കുതിച്ചൊഴുകില്ല. ഇടുക്കി ഡാമിന് ഒറ്റയടിക്ക് അമിത സമ്മർദം നേരിടേണ്ടിവരില്ല.

മുല്ലപ്പെരിയാറിന് തീരെ സുരക്ഷാഭീഷണിയില്ലെന്ന് എല്ലാ വിദഗ്ധരും ഒരുപോലെ പറയുന്നില്ല. ഒരു മനുഷ്യനിർമിതിയും അനന്തകാലത്തേക്ക് നിലനിൽക്കുന്നതല്ല. അതിനാൽ, മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിത് തമിഴ്നാടിന് തുടർന്നും വെള്ളമുറപ്പാക്കി പഴയ ഡാം പൊളിച്ച് ജനങ്ങളുടെ ആശങ്കയ്ക്ക് സർക്കാരുകൾ പരിഹാരം കണ്ടെത്തുകയാണ് ശാശ്വതപരിഹാരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week