24.4 C
Kottayam
Sunday, September 29, 2024

അർഹതയ്ക്കുള്ള അംഗീകാരം,എറണാകുളത്തെ കോൺഗ്രസിനെ ഇനി മുഹമ്മദ് ഷിയാസ് നയിയ്ക്കും

Must read

കൊച്ചി:എറണാകുളം ഡി.സി.സി പ്രസിഡന്റായ മുഹമ്മദ് ഷിയാസിന് (44 ) ഇത് അർഹതയ്ക്കുള്ള അംഗീകാരം. 2014 മുതൽ സംഘടനാ ചുമതലയുള്ള ഡി.സി.സി വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന മുഹമ്മദ് ഷിയാസ് മികച്ച സംഘാടകൻ കൂടിയാണ്. യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി, കെ എസ് യു സംസ്‌ഥാന ട്രഷറർ തുടങ്ങിയ സ്‌ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഡി സി സി അധ്യക്ഷനായിരുന്ന ടി.ജെ. വിനോദ് പദവിയും പിന്നീട് എം എൽ എ പദവിയും വഹിച്ചിരുന്നപ്പോൾ മുഹമ്മദ് ഷിയാസായിരുന്നു സംഘടനാ ചുമതലകൾ വഹിച്ചിരുന്നത്. ഏറ്റവും ഒടുവിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി സി സി അധ്യക്ഷന്റെ ചുമതല നിർവഹിക്കാനുള്ള ദൗത്യവവും ഷിയാസിനെ തേടിയെത്തി.

പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ് ഷിയാസ് പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളെ പുറത്തു കൊണ്ടുവരുന്നതിലും ജനകീയ പ്രക്ഷോഭത്തിലും മുൻനിരയിലുണ്ടായിരുന്നു. കോവിഡ് ലോക്ക് ഡൗൺ കാലത്ത് അന്യസംസ്‌ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിന്റെയും ലേബർ ക്യാമ്പുകളുടെ ചുമതലയും പാർട്ടി ഏൽപ്പിച്ചതും ഷിയാസിനെയായിരുന്നു. മറൈൻ ഡ്രൈവിൽ നടന്ന രാഹുൽഗാന്ധിയുടെ പരിപാടിയുടെ ഏകോപന ചുമതലയും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

ശബരിമലയിലെ ആചാരലംഘനത്തിനെതിരായ സമരം, കറൻസി നിരോധനം,പൗരത്വ ബിൽ, ഇന്ധന വിലവർധന തുടങ്ങി സമരങ്ങൾക്ക് ഷിയാസ് നേതൃത്വം നൽകിയിട്ടുണ്ട്‌.

യൂത്ത് കോൺഗ്രസ് ഭാരവാഹിയായിരിക്കെ പാഠപുസ്തക സമരത്തിൽ പങ്കെടുത്ത പോലീസിന്റെ ക്രൂര മർദ്ദനത്തിനിരയായി.12 ദിവസം ജയിലിൽ കഴിഞ്ഞു. വിദ്യാഭ്യാസ വയ്പ് അനുവദിക്കാതിരുന്ന ദേശസാൽകൃത ബാങ്കുകൾക്കെതിരായ സമരത്തിന് നേതൃത്വം കൊടുക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു.

ഒട്ടേറെ പരിസ്‌ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും മുഹമ്മ്ദ് ഷിയാസ് നേതൃത്വം നൽകിയിട്ടുണ്ട്. നിയമവിരുദ്ധ ലോട്ടറികൾക്കെതിരായ സമരങ്ങളിലും മൂലമ്പിള്ളി കുടിയൊഴിപ്പിക്കലിനെതിരേ സമരങ്ങളിലും ഷിയാസ് നേതൃത്വം നൽകിയിട്ടുണ്ട്. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനെതിരെ നിയമയുദ്ധത്തിനും ഷിയാസ് നേതൃത്വം നൽകിയിരുന്നു.

എടത്തല അൽ ആമേൻ കോളേജിൽ കെ എസ് യു യൂണിറ്റ് പ്രസിഡന്റായി പൊതുപ്രവർത്തന രംഗത് സജീവമായ മുഹമ്മദ് ഷിയാസ് എം.ജി. സർവകലാശാല സെനറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽ.ബി പഠനം പൂർത്തിയാക്കിയ മുഹമ്മദ് ഷിയാസ് എം.ജി. സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭാര്യ ഡോ. എബിത ഷിയാസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week