29.4 C
Kottayam
Friday, June 5, 2026

മീന്‍ പിടയും പോലെ സ്മിത്ത്;ചുറ്റുംനിന്നവരും ശ്വാസമെടുക്കാന്‍ പാടുപെട്ടു’നൈട്രജന്‍ ഗ്യാസ് വധശിക്ഷ വിവരിച്ച് വൈദികന്‍

Must read

വാഷിങ്ടന്‍: അമേരിക്കയിലെ അലബാമയില്‍ നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് കൊലപാതകക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതിലെ ഭീകരത വിവരിച്ച് ദൃക്‌സാക്ഷിയായ വൈദികന്‍. കെന്നത്ത് യുജിന്‍ സ്മിത്തി(58)നെയാണ് കഴിഞ്ഞ ദിവസം അലബാമയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

”ഭീകര കാഴ്ച” എന്നാണ് സ്മിത്തിന്റെ വധശിക്ഷയെ അദ്ദേഹത്തിന്റെ ആത്മീയഗുരുവായ റവ.ജെഫ് ഹുഡ് വിശേഷിപ്പിച്ചത്. വധശിക്ഷയ്ക്ക് ദൃക്‌സാക്ഷികളായവരില്‍ നിരവധിപ്പേരില്‍ ഒരാളായിരുന്നു ജെഫ് ഹുഡ്. ജയില്‍ ജീവനക്കാരുടെ അടക്കം മുഖത്ത് ഒരു ഭീകരദൃശ്യം കണ്ടതിന്റെ ഞെട്ടലുണ്ടായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

”ജയില്‍ ജീവനക്കാരുടെ മുഖത്ത് ഞെട്ടലും തരിപ്പുമുണ്ടായി. ആ സമയം ചുറ്റും എന്താണ് നടക്കുന്നതുപോലും നമുക്ക് അറിയാന്‍ കഴിയാതാകും. എന്നാല്‍ ഞാന്‍ ചുറ്റുമുള്ളവരെയൊക്കെ കണ്ടു, അവരുടെ മുഖത്ത് ഒരു വല്ലാത്ത ഭീതി ഉണ്ടായിരുന്നു. സ്മിത്ത് ശ്വസിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ചുറ്റും കൂടി നിന്നവരും ശ്വാസമെടുക്കാന്‍ പാടുപെടുന്നതുപോലെ അനുഭവപ്പെട്ടു. എനിക്കൊരിക്കലും ആ കാഴ്ച മറക്കാനാകില്ല”- ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഈ രീതി അവലംബിക്കുന്നതിലൂടെ തല്‍ക്ഷണം മരണം സംഭവിക്കുമെന്ന് ജയില്‍ അധികൃതര്‍ ഉറപ്പു നല്‍കിയെങ്കിലും യാഥാര്‍ഥ്യം അതില്‍നിന്നും ഒരുപാട് അകലെയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”വേദനയില്ലാത്ത, പെട്ടെന്നുള്ള മരണം സംഭവിക്കുമെന്ന് അവര്‍ പറഞ്ഞു. മനുഷ്യനെ വധിക്കാന്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും മാനുഷികമായ രീതിയാണ് നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചുള്ളതെന്ന് അവര്‍ പറഞ്ഞുകൊണ്ടിരുന്നു.

- Advertisement -

നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ അബോധാവസ്ഥയിലേക്ക് പോകുമെന്ന് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ സാക്ഷിയായത് മിനിറ്റുകള്‍ നീണ്ട ഒരു ഭീകരകാഴ്ചയ്ക്കാണ്. വെള്ളത്തില്‍നിന്ന് പുറത്തെടുത്തിട്ട മീന്‍ വീണ്ടും വീണ്ടും ജീവനുവേണ്ടി പിടയുന്നതുപോലെയാണ് സ്മിത്ത് പിടഞ്ഞത്.”- ജെഫ് അറിയിച്ചു.

- Advertisement -

1989 ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് കഴിഞ്ഞ ദിവസം കെന്നത്ത് യുജിന്‍ സ്മിത്തിനെ വ്യത്യസ്തമായ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ”നെട്രജന്‍ ഹൈപോക്‌സിയ” എന്നറിയപ്പെടുന്ന ഈ ശിക്ഷാരീതി നടപ്പിലാക്കാന്‍ കോടതി ഉത്തരവിടുന്നത് ആദ്യമായാണ്.

കുറ്റവാളിയെ കൊണ്ട് നൈട്രജന്‍ വാതകം ശ്വസിപ്പിച്ചാണ് ശിക്ഷ നടപ്പാക്കുന്നത്. 2022ല്‍ മാരകമായ രാസവസ്തു കുത്തിവച്ച് സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചത്.

ഈ ശിക്ഷാരീതി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ക്രൂരമാണെന്നും പാളിച്ചയുണ്ടായാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളി. തുടര്‍ന്ന് ജനുവരി 25ന് സ്മിത്തിന്റെ ശിക്ഷ നടപ്പാക്കി.സ്മിത്തിനെ വധിച്ച ശിക്ഷാരീതിക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ലോകാരോഗ്യ സംഘടനയും വൈറ്റ് ഹൗസും ഉള്‍പ്പെടെ ഖേദം രേഖപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week