29.4 C
Kottayam
Saturday, June 6, 2026

നയനയുടെ മരണം; പോസ്റ്റുമോർട്ടത്തിലെ ക്ഷതം സർജന്റെ മൊഴിയിലില്ല

Must read

തിരുവനന്തപുരം: യുവസംവിധായിക നയനാ സൂര്യന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്ന ഗുരുതര ക്ഷതത്തെക്കുറിച്ച് െഫാറൻസിക് സർജന്റെ മൊഴിയിൽ പരാമർശമില്ല. തിരുവനന്തപുരം മെഡിക്കൽ കോേളജ് െഫാറൻസിക്‌ വിഭാഗം പ്രൊഫസറും പോലീസ് സർജനുമായ ഡോ. കെ.ശശികലയുടെ മൊഴിയാണ് പുറത്തുവന്നത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്ന, അടിവയറിന്റെ ഇടതുഭാഗത്തുള്ള വലിയ ക്ഷതത്തിന്റെ കാര്യമാണ് സർജന്റെ മൊഴിയിൽ ഒരിടത്തുമില്ലാത്തത്. ഇതിന്റെ ആഘാതത്തിലാകാം വൃക്കയും പാൻക്രിയാസും അമർന്ന് ആന്തരിക രക്തസ്രാവമുണ്ടായതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ക്ഷതമേറ്റതായി പറയുന്നത് അടിവയറ്റിൽ ഇടതുഭാഗത്തും രക്തസ്രാവമുണ്ടായതായി പറയുന്നത് വലത് വൃക്കയുടെ അടിവശത്തുമാണ്. മൃതദേഹപരിശോധനയിലെ ഇത്രയും ഗൗരവമുള്ള ഭാഗമാണ് മൊഴിയിൽ ഇല്ലാത്തത്. മൂത്രാശയം തീർത്തും ഒഴിഞ്ഞതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് ചവിട്ടേറ്റതിനാൽ സംഭവിച്ചതാകമെന്ന സൂചനയാണ് നൽകുന്നത്.

മരണകാരണം കഴുത്തു ഞെരിഞ്ഞാെണന്ന് ഉറപ്പിച്ചുപറയുന്ന മൊഴിയിൽ നയന പുതപ്പുകൊണ്ട് സ്വയം കഴുത്ത് വരിഞ്ഞുമുറുക്കിയതാകാമെന്ന സൂചനയാണ് നൽകുന്നത്. ഗുരുവായിരുന്ന സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് നയന വിഷാദത്തിലായിരുന്നതായും ഷുഗർനില താഴുന്ന അസുഖമുണ്ടായിരുന്നതായും അന്വേഷണോദ്യോസ്ഥൻ അറിയിച്ചതായാണ് മൊഴിയിൽ പറയുന്നത്. ഇതനുസരിച്ച് ബയോകെമിസ്ട്രി ലാബിൽ സാമ്പിൾ അയച്ചിട്ടുണ്ട്. രക്തം, സ്രവങ്ങൾ തുടങ്ങിയവ രാസപരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

മൊഴിപ്രകാരം പരിശോധനകൾക്കായി അയച്ചവയുടെ പട്ടികയിൽ നഖം ഉണ്ടായിരുന്നില്ല. എന്നാൽ, കേസ് പുനഃപരിശോധന നടത്തിയപ്പോൾ അറിയാൻ കഴിഞ്ഞത് കോടതിയിൽനിന്ന്‌ പോലീസ് സ്റ്റേഷനിൽ സുരക്ഷിതമായി സൂക്ഷിക്കാൻ കൈമാറിയവയുടെ കൂട്ടത്തിൽ നഖത്തിന്റെ സാമ്പിളും ഉണ്ടായിരുന്നുവെന്നാണ്. ഇവയെല്ലാം പോലീസിന്റെ കസ്റ്റഡിയിൽനിന്ന്‌ അപ്രത്യക്ഷമായതായാണ് അന്വേഷണോദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയത്.

- Advertisement -

‘കാരണം ഏതായാലും കഴുത്തിലേറ്റ ബലമാണ് മരണകാരണം എന്ന കാര്യത്തിൽ സംശയമില്ല’ എന്ന് ഉറപ്പിച്ചാണ് സർജന്റെ മൊഴി അവസാനിക്കുന്നത്. മരണം നടന്ന നയനയുടെ മുറിയിൽ പരിശോധന നടത്തിയപ്പോൾ ചുറ്റിക്കെട്ടിയ ഒരു പുതപ്പുണ്ടായിരുന്നു. ഒരാൾക്ക് സ്വന്തമായി കഴുത്തിൽ ബലം പ്രയോഗിക്കാൻ പരിധിയുണ്ട്. എന്നാൽ, തുണിക്കഷണം കഴുത്തിൽ കുരുക്കിട്ട് കൈകൾകൊണ്ട് വലിച്ചുമുറുക്കാനാകും. ഇങ്ങനെ ചെയ്യുന്നത് വിഷാദത്തിന്റെ ഭാഗമായ രോഗാവസ്ഥ കാരണമാകാമെന്നുമാണ് സർജന്റെ മൊഴി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week