28.8 C
Kottayam
Thursday, June 4, 2026

അമ്പരപ്പിച്ച് ഫഹദ്; ഗംഭീര മേക്കിങ്- ചർച്ചയായി മാലിക്

Must read

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മഹേഷ് നാരായണൻ ചിത്രം മാലിക്കിലൂടെ,ഫഹദ് ഫാസിൽ ഒരിക്കൽകൂടി തന്‍റെ പ്രതിഭ തെളിയിക്കുകയാണ്.യൗവനത്തിലും വാർധക്യത്തിലും ഒരുപോലെ വീറും വാശിയുമുള്ള കഥാപാത്രമാണ് സുലൈമാൻ മാലിക്. നാടിന് വേണ്ടി പോരാടുന്ന മാലിക്കിനെ ചെറിയ പിഴവ് പോലും വരുത്താതെ ഫഹദ് അവതരിപ്പിച്ചിരിക്കുന്നു. സന്തോഷവും സങ്കടവും പോരാട്ടവീര്യവും പ്രണയവും വിരഹവും എല്ലാം അയാളുടെ മുഖത്തും ശരീരഭാവങ്ങളിലും മിന്നിമറയുന്നത് പ്രേക്ഷകനെ പിടിച്ചിരുത്തും.

ചിത്രത്തിന്‍റെ മേക്കിങ്ങിനെക്കുറിച്ച് അതിഗംഭീരം എന്ന് വിശേഷിപ്പിച്ചാൽ മതിയാവില്ല.മഹേഷ് നാരായണൻ എന്ന സംവിധായകന് ലോക സിനിമയിൽ ഒരു ഇടമുണ്ടെന്ന് ചിത്രം തെളിയിക്കുന്നു. സിനിമയുടെ തുടക്കവും അവസാനവും സിംഗിൾ ഷോട്ടിലാണ്.12 മിനിറ്റ് ദൈർഘ്യമുള്ള തുടക്കത്തിലെ ഷോട്ട് അത്ഭുതപ്പെടുത്തും. രണ്ട് മണിക്കൂറും നാൽപത്തിയൊന്ന് മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം. പക്ഷേ ഒരു മിനിറ്റ് പോലും ഇഴയാതെ റമദാ പള്ളിയെന്ന തീരപ്രദേശത്തിന്‍റെ മൂന്ന് കാലഘട്ടങ്ങളിൽ ഓരോ പ്രേക്ഷകനെയും പിടിച്ചിരുത്തുന്നുണ്ടെങ്കിൽ
മഹേഷ് നാരായണൻ എന്ന സംവിധായകനും എഡിറ്റർക്കും നൂറുമാർക്ക്.

സാനു ജോൺ വർഗീസിന്‍റെ ക്യാമറ മായാജലം തീർക്കുമ്പോൾ, സിനിമ തിയറ്റർ റിലീസ് ചെയ്യാത്തതിൽ നഷ്ടബോധം തോന്നും.വിഎഫ്എക്സും പശ്ചാത്തലസംഗീതവും ഒന്നിനൊന്ന് മികച്ച് നിൽക്കുന്നു. സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത് സുഷിൻ ശ്യാം ആണ്. സുലൈമാൻ മാലിക്കിന്‍റെ പ്രിയതമയായ റോസ്ലിൻ എന്ന കഥാപാത്രത്തെ നിമിഷ സജയനും അവിസ്മരണീയമാക്കി. തന്‍റേടവും വാശിയും ഒപ്പം മാതൃവാത്സല്യം ഒരുപോലെ അവതരിപ്പിച്ച നിമിഷ ഒരിക്കൽ കൂടി അമ്പരപ്പിക്കുകയാണ്. വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ,
സലിം കുമാർ, ജോജു ജോർജ്, ഇന്ദ്രൻസ്, ജലജ, ഇർഷാദ് എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്.

രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷവും ചിത്രത്തിൽ നിർണായക കഥാ സന്ദർഭമാണ്. ബീമാ പള്ളി വെടിവയ്പ് എന്ന വിവാദ സംഭവത്തിൽ നിന്നും പരോക്ഷമായ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട് ഈ രംഗങ്ങളിൽ . ഇതിലെ ശരിതെറ്റുകളെക്കുറിച്ചാവും വരും ദിവസങ്ങളിൽ ചർച്ചയെന്നതിൽ സംശയമില്ല. ഒപ്പം മുസ്ലീം രാഷ്ട്രീയം ചിത്രീകരിച്ചതിലെ അപാകതകളും വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്. സംവിധായകന്‍റെ സ്വാതന്ത്ര്യത്തിന് അത് വിട്ടുകൊണ്ട്, സിനിമയെ കലയായി മാത്രം കണ്ടാൽ മാലിക് ഒന്നിലധികം തവണ കാണേണ്ടുന്ന സിനിമ തന്നെ. പുരസ്കാരനിറവിലേക്ക് ഫഹദിനെയും മഹേഷ് നാരായണനെയും നിമിഷയെയും സാങ്കേതിക പ്രവർത്തകരെയും
മാലിക് എത്തിക്കും എന്നതിൽ സംശയമില്ല. ഒപ്പം കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തിയറ്റർ തുറക്കുമ്പോൾ മാലിക്കിന്‍റെ തിയറ്റർ അനുഭവവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week