29.4 C
Kottayam
Friday, June 5, 2026

17 കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവം; പീഡനം നടന്ന കാറ് എംഎൽഎയുടേത് ,പെൺകുട്ടിയും പ്രതികളും നടന്ന് പോകുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു

Must read

ഹൈദരാബാദ്: തെലങ്കാനയിൽ 17 കാരി കൂട്ട മാനഭംഗത്തിനിരയായ സംഭവത്തിൽ പീഡനം നടന്ന ബെൻസ് കാർ എം എൽ എയുടേതാണെന്ന് തിരിച്ചറിഞ്ഞു. എം എൽ എ യുടെ മകനും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പൊലീസ് തന്നെയാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് കാറിന്റെ ഉടമസ്ഥതയിലും വ്യക്തത വരുത്തിയത്. സംഭവത്തിൽ ഇതുവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതികളാരും കാറിൽ ഉണ്ടായിരുന്നില്ലെന്നും അവർ അടുത്തുള്ള ഒരേ കഫേയിൽ ഇരിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി എം എൽ എയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പങ്കില്ലെന്ന് തന്നെയാണ് എം എൽ എയുടെ കുടുംബം വാദിക്കുന്നത്. പാർട്ടിയ്ക്ക് ശേഷം എം എൽ എയുടെ മകനെ ഒരു ബന്ധുവാണ് തിരികെ കൂട്ടിക്കൊണ്ടുപോയതെന്നും അവർ പറയുന്നു.

അതിക്രമം നടത്തിയവർക്കെതിരെ കൂട്ടബലാൽസംഗത്തിനും പോക്‌സോ വകുപ്പനുസരിച്ചും പൊലീസേ കേസെടുത്തിട്ടുണ്ട്. എം എൽ എയുടെ മകനും ന്യൂനപക്ഷ ബോർ‌ഡ് ചെയർമാനും പങ്കെടുത്ത ഒരു പാർട്ടിയിൽ പെൺകുട്ടി പങ്കെടുത്തിരുന്നു.

പാർട്ടിയ്ക്ക് ശേഷം പെൺകുട്ടിയെ പ്രതികൾ കാറിൽ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. കുട്ടിയോട് പ്രതികൾ മോശമായി പെരുമാറിയെന്നും കുട്ടിയുടെ കഴുത്തിലടക്കം പരിക്കേൽപ്പിച്ചെന്നും കുട്ടിയുടെ അച്ഛൻ അറിയിച്ചു. അതേസമയം പെൺകുട്ടിയും പ്രതികളും ഒന്നിച്ചു നടന്നുപോകുന്ന സി സി ടി വി ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

- Advertisement -

കഴിഞ്ഞ മാസം  28 ന്  രാത്രി സുഹൃത്തുക്കളുമൊത്ത് പാർട്ടി കഴിഞ്ഞ്  മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ്  കൂട്ട ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കള്‍ പോയതിന് പിന്നാലെ പെണ്‍കുട്ടി ഒറ്റയ്ക്കായ  തക്കം  നോക്കി ബെന്‍സ് കാറില്‍ എത്തിയ അഞ്ചംഗ സംഘം  ലിഫ്റ്റ്  വാഗ്ദാനം  ചെയ്ത്   കാറിൽ കയറ്റുകയായിരുന്നു . തുടർന്ന് ആളൊഴിഞ്ഞ  പ്രദേശത്തേക്ക് കൊണ്ട്  പോയി  പീഡിപ്പിച്ചു.പെൺകുട്ടിയുടെ ദേഹത്തെ മുറിവുകളും പെരുമാറ്റത്തിലെ അസ്വാഭാവികതയും  ശ്രദ്ധയില്‍ പെട്ട  മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

- Advertisement -

രാഷ്ട്രീയ സമുദായ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കളാണ് അഞ്ച് പേരും. എഐഎംഐഎം എംഎല്‍എയുടെ മകനും , ന്യൂനപക്ഷ കമ്മീഷന്‍ ബോര്‍ഡ് അംഗത്തിന്‍റെ മകനും സംഘത്തിലുണ്ടെന്ന് ബിജെപി ആരോപിച്ചു. മറ്റ് മൂന്ന് പേര്‍ ഹൈദരാബാദിലെ ബിസിനസ്സുകാരുടെ മക്കളാണ്. പ്രതികളെല്ലാം  പതിനെട്ട്  വയസ്സിൽ താഴെയുള്ളവരാണ് .

അഞ്ച് പ്രതികളെയും ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് തെലങ്കാന ബിജെപി ആവശ്യപ്പെട്ടു. എഐഎംഐഎം പാർട്ടി എംഎൽഎയുടെ മകനാണ് പ്രതികളിലൊരാൾ. സംഭവത്തിൽ അസദുദ്ദീൻ ഒവൈസിയും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും വിശദീകരണം നൽകണമെന്ന് ബിജെപി നേതാവ് കൃഷ്‌ണ സാഗർ റാവു ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതി പൊലീസ് നേരെ അന്വേഷിക്കുന്നില്ലെന്നും റാവു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

Popular this week