25.6 C
Kottayam
Thursday, June 4, 2026

ആൻ്റോ ആൻ്റണിയെ നേരിടാൻ പത്തനംതിട്ടയിൽ തോമസ് ഐസക്കോ രാജു എബ്രഹാമോ? മണ്ഡലത്തിൽ സജീവം

Must read

പത്തനംതിട്ട: നാലാം അങ്കത്തിലെങ്കിലും മണ്ഡലം പിടിക്കാൻ കൂടുതൽ കരുത്തരെ ഇറക്കാൻ സിപിഎം. 2009ൽ രൂപീകൃതമായ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന് തവണയും നടന്ന തെരഞ്ഞെടുപ്പിൽ വിജയം കോൺഗ്രസിനൊപ്പമായിരുന്നു. കോട്ടയത്ത് നിന്നുള്ള ആന്റോ ആന്റണിയാണ് പത്തനംതിട്ട മണ്ഡലത്തിൽ ഇക്കാലമത്രയും വിജയിക്കുന്നത്. 2019ലെ മത്സരത്തിൽ സിറ്റിങ് എംഎൽഎയെ തന്നെ സിപിഎം കളത്തിലിറക്കിയെങ്കിലും ഭൂരിപക്ഷം കുറയ്ക്കാനല്ലാതെ വിജയിക്കാൻ കഴിഞ്ഞില്ല.

ആന്റോ ആൻ്റണിയുടെ ഭൂരിപക്ഷം കുറയാൻ കാരണം സിപിഎമ്മിന്റെ കഴിവല്ലെന്നും പാർട്ടിക്കുള്ളിലെ പടയും ബിജെപി സ്ഥാനാർഥിയായി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ മത്സരിക്കാൻ എത്തിയതും മൂലമാണെന്ന് പറയുന്നുണ്ട്. യുഡിഎഫ് വോട്ടുകൾ കാര്യമായി തന്നെ സുരേന്ദ്രൻ പിടിച്ചു. ഇതുമൂലം ഇപ്പോൾ മന്ത്രിയും അന്ന് ആറന്മുള എംഎൽഎയുമായിരുന്ന വീണാ ജോർജിന് കടുത്ത മത്സരം കാഴ്ചവെക്കാൻ കഴിഞ്ഞില്ല.

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ഇടതുമുന്നണിക്കൊപ്പമാണ്. എന്നാൽ ലോക്സഭ വരുമ്പോൾ ഇത് കോൺഗ്രസിന് അനുകൂലമാകുകയും ചെയ്യും. ഇക്കുറി ഈ പേര് ദോഷം ഒഴിവാക്കാനുള്ള കരുനീക്കങ്ങളാണ് ഇടതുമുന്നണി, പ്രത്യേകിച്ച് സിപിഎം നടത്തുന്നത്. ഇതിന്റെ ഭാഗമായി മുതിർന്ന നേതാക്കൾതന്നെ മത്സരത്തിനായി വരും.

മുൻ ധനകാര്യ വകുപ്പ് മന്ത്രിയും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ തോമസ് ഐസക്ക്, ദീർഘകാലം റാന്നി എംഎൽഎയും പാർട്ടി സംസ്ഥാന കമ്മറ്റി അംഗവുമായ രാജു എബ്രഹാം എന്നിവരെയാണ് പരിഗണിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽനിന്ന് മാറിയത് മുതൽ രാജു എബ്രഹാം ജില്ലയിൽ ഉടനീളം സജീവമാണ്. സർക്കാർ പരിപാടികളിൽ മിക്കയിടത്തും രാജുവിന്റെ സാന്നിധ്യമുണ്ട്. ഇത് ലോക്സഭയ്ക്കുള്ള മുന്നൊരുക്കമായാണ് വിലയിരുത്തപ്പെടുന്നത്.

- Advertisement -

തോമസ് ഐസക്ക് ആകട്ടെ, ജില്ലയിലെ ത്രിതല പഞ്ചായത്ത് സെമിനാറുകളിലും യോഗങ്ങളിലും സ്ഥിരമായുണ്ട്. പാർട്ടി യോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്. ഇടതുമുന്നണി ഭരണം നടത്തുന്ന പഞ്ചായത്തുകളിൽ നടക്കുന്ന ജനകീയാസൂത്രണ പരിപാടികളിലും മറ്റും ഏറെ നേരമാണ് തോമസ് ഐസക്ക് ചെലവഴിക്കുന്നത്. മണ്ഡലത്തിൽ വീണ്ടും ആന്റോ ആന്റണി തന്നെ കോൺഗ്രസ് സ്ഥാനാർഥി ആകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ എങ്ങനെയും ഇത് പിടിച്ചെടുക്കാനാണ് സിപിഎം പദ്ധതി. ഇതിനായി മുതിർന്നവരെ തന്നെ ഇറക്കി പരീക്ഷണം നടത്തുമെന്ന് ഉറപ്പാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week