24.6 C
Kottayam
Friday, June 5, 2026

അവിഹിതമെന്ന് സംശയം, വിദേശിയായ കാമുകിയെ ഇന്ത്യയിൽ എത്തിച്ച് കൊലപ്പെടുത്തി; മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഉപേക്ഷിച്ചു

Must read

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച് തലസ്ഥാനത്ത് വീണ്ടും ഒരു കൊലപാതകം. സ്വിറ്റ്സർലാൻഡ് വംശജയായ ലെന ബർഗർ എന്ന യുവതിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 30കാരിയായ ഇവരുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ പശ്ചിമ ഡൽഹിയിലെ തിലക് നഗർ ഭാഗത്ത് നിന്നും വെള്ളിയാഴ്ച കണ്ടെത്തിയത്.

മൃതദേഹത്തിന്റെ അരയ്ക്ക് മുകളിലേക്കുള്ള പാതി ഭാഗം ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത്. അതിന് പുറമെ, കൈകളും കാലുകളും ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിലുമായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇവരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഗുർപ്രീത് സിങ്ങിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളിൽ നിന്നും രണ്ട് കോടി രൂപ കണ്ടെത്തിയതായും അറിയിച്ചിട്ടുണ്ട്. ഇവർ ഇരുവരും തമ്മിൽ ദീർഘനാളായി അടുപ്പത്തിലായിരുന്നുവെന്നും ഡൽഹി പോലീസ് വ്യക്തമാക്കി. ആദ്യ ചോദ്യം ചെയ്യലിൽ തന്നെ പ്രതി കുറ്റം സമ്മതിച്ചതായും ഡൽഹി പോലീസ് അറിയിച്ചു.

യുവതിയെ കാണുന്നതിനായി ഇയാൾ പലപ്പോഴായി സ്വിറ്റ്സർലാൻഡിൽ പോയിരുന്നുവെന്നും പോലീസ് പറഞ്ഞു. ലെനയ്ക്ക് മറ്റാരെങ്കിലുമായി അടുപ്പമുണ്ടോ എന്ന സംശയമാണ് ഒരു കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പോലീസ് പറയുന്നത്.

- Advertisement -

കൊലപാതകം ആസൂത്രണം ചെയ്ത ഗുർപ്രീത് ലെനയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 11നാണ് ലെന ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ത്യയിൽ എത്തി അഞ്ച് ദിവസത്തിന് ശേഷമാണ് കൊലപാതകമുണ്ടായിരിക്കുന്നത്.

- Advertisement -

യുവതിയെ ഒരു മുറിയിലേക്ക് എത്തിച്ച ഗുർപ്രീത് മാജിക് കാണിക്കാമെന്ന് പറഞ്ഞ് പ്രതി യുവതിയുടെ കൈകാലുകൾ കെട്ടുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായി. കൊലയ്ക്ക് പിന്നാലെ യുവതിയുടെ മൃതദേഹം തന്റെ കാറിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. ഇയാളുടെ പക്കൽ തന്നെയായിരുന്നു ലെനയുടെ തിരിച്ചറിയൽ രേഖയും ഉണ്ടായിരുന്നത്. എന്നിരുന്നാലും മൃതദേഹം ജീർണിച്ച് കാറിൽ നിന്നും ദുർഗന്ധം വമിച്ചതോടെയാണ് ഇത് ഒഴിവാക്കാൻ തീരുമാനിച്ചത്. തുടർന്ന്, മൃതദേഹം വഴിയരികിൽ ഉപേക്ഷിക്കുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week