25.5 C
Kottayam
Monday, September 30, 2024

വിനായകന്‍ പറഞ്ഞത് സദാചാരത്തിന്റെ ചങ്ങലകെട്ടി വളര്‍ത്താത്ത സ്വാഭാവിക സംഭാഷണം; സനല്‍കുമാര്‍ ശശിധരന്റെ കുറിപ്പ്

Must read

വിനായകന്റെ മീടു പരാമര്‍ശത്തിന് എതിരെ വന്‍ വിവാദമാണ് ഉയരുന്നത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ നടനെതിരെ രംഗത്ത് എത്തി. ഈ സാഹചര്യത്തിയല്‍ സംഭവത്തില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ആണ്‍കുയില്‍ പാടുന്നതും ആണ്മയില്‍ ആടുന്നതും ആകര്‍ഷണത്തിന്റെ പ്രകടനമാണ്. ആണ്‍മനുഷ്യനും ആകര്‍ഷണം വെളിവാക്കാന്‍ ചിലപ്പോള്‍ ആടുകയും പാടുകയും കവിതയെഴുതുകയും കഥപറയുകയും ചിത്രം വരയ്ക്കുകയും അഭിനയിക്കുകയും ചെയ്യും.

മനോഹരമായ ഇത്തരം വളഞ്ഞവഴികളില്‍ പ്രാവീണ്യമില്ലാത്തവര്‍ അവരുടെ ഭാഷയില്‍ ഇംഗിതം വ്യക്തമാക്കുന്നതില്‍ തെറ്റൊന്നുമില്ല. വിനായകന്‍ മറ്റൊരു കാര്യംകൂടി പറഞ്ഞു. ‘ഇന്നും നടക്കുന്നത് സ്വയംവരമാണ്. പെണ്ണ് വിചാരിക്കാതെ ഒന്നും നടക്കില്ല’ എന്നാണത്. അതാണ് പ്രകൃതിയിലെ ഭംഗി. അതിനെയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. ആണ്‍മനുഷ്യരെ ആണ്‍പൂച്ചകളാക്കുന്ന സദാചാരകാപട്യം തിരിച്ചറിയണം.-സനല്‍കുമാര്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

സ്ത്രീയും പുരുഷനും രണ്ട് വര്‍ഗങ്ങളാണ് എന്നപോലെയാണ് നമ്മുടെ സമൂഹം മനുഷ്യജീവിയെ സമീപിക്കുന്നത്. ഒരു ജീവിവര്‍ഗത്തിന്റെ പ്രജനനോപാധി എന്നനിലയിലല്ലെങ്കില്‍ ആണും പെണ്ണും എന്ന വേര്‍തിരിവുപോലും പക്ഷെ നമ്മളില്‍ ഇല്ല എന്നതാണ് സത്യം. ശരീരം കൊണ്ടും മനസ്സുകൊണ്ടും ആണും പെണ്ണും ആണിന്റെയും പെണ്ണിന്റെയും സാധ്യതകള്‍ പേറുന്നുണ്ട്. ഒന്നോ രണ്ടോ രാസസ്രവങ്ങളുടെ ബാലന്‍സ് തെറ്റിയാല്‍ ആണില്‍ പെണ്ണും പെണ്ണില്‍ ആണും തെളിയുന്ന മട്ടിലുള്ള ഞാണിന്മേല്‍ കളിയാണ് ഈ വര്‍ഗവേര്‍തിരിവ് എന്നത് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്തോ!

പ്രജനനോപാധിക്കായി ഒരേ സ്വത്വത്തില്‍ വേര്‍തിരിവുണ്ടാക്കുന്ന ഈ രാസസ്രവങ്ങള്‍ ഉണ്ടാകുന്നത് ആരും ആലോചിച്ചുറപ്പിച്ചിട്ടല്ല. ആണ്‍ പെണ്‍ വേര്‍തിരിവുകള്‍ ഉണ്ടാക്കിയ ശേഷം അത് മിണ്ടാതിരിക്കുന്നുമില്ല. ആണിനേയും പെണ്ണിനേയും പരസ്പരം സദാ വലിച്ചടുപ്പിച്ചുകൊണ്ടിരിക്കുന്ന അദൃശ്യകാന്തവും അതുതന്നെയാണ്. സദാചാരത്തിന്റെ ചങ്ങലകെട്ടി സമൂഹം വളര്‍ത്തുന്ന ബോണ്‍സായ് മരങ്ങളായതുകൊണ്ടാണ് സ്വാഭാവികമായ ആണ്‍പെണ്‍ ബന്ധങ്ങള്‍ മനുഷ്യരില്‍ ഉണ്ടാകാത്തത്. പെണ്ണിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു സംരക്ഷിതജീവിവര്‍ഗത്തെയെന്നപോലെ സമീപിക്കണം എന്ന ആണ്‍ബോധവും ഈ കാപട്യത്തിന്റെ സന്തതിയാണ്. അപരന്റെ ഇടങ്ങളില്‍ അതിക്രമിച്ചുകടക്കരുത് എന്ന സാമാന്യനീതി മാത്രമാണ് ആണ്‍പെണ്‍ ഇടപാടുകളിലും ഗുണകരമായ നീതി. അപ്പോള്‍ മാത്രമെ ജൈവികമായ വിനിമയങ്ങള്‍ സ്വാഭാവികമായി സംഭവിക്കുകയുള്ളൂ.

വിനായകന്‍ പറഞ്ഞത് സദാചാരത്തിന്റെ ചങ്ങലകെട്ടി വളര്‍ത്താത്ത സ്വാഭാവിക സംഭാഷണത്തെക്കുറിച്ചാണ്. ലൈംഗീകതയും തുറന്ന സംഭാഷണം ആവശ്യപ്പെടുന്ന ഒരു വിനിമയമാണെന്നാണ്. അയാള്‍ ചോദിച്ചത് ഒരു സ്ത്രീയോട് ലൈംഗീക ആകര്‍ഷണം തോന്നിയാല്‍ അത് എങ്ങനെ പ്രകടിപ്പിക്കും? എന്നതാണ്. അത് പ്രകടിപ്പിക്കുന്നത് ചേഷ്ടകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും ആകുന്നതെക്കാള്‍ അഭികാമ്യവും വാക്കുകള്‍ കൊണ്ട് ആകുന്നത് തന്നെയല്ലേ? എന്നാണ്. എന്ത് വാക്കുകള്‍ ഉപയോഗിക്കുന്നു എങ്ങനെ പറയുന്നു എന്നത് ഓരോരോ മനുഷ്യരിലും ഓരോരോ തരത്തിലായിരിക്കും. ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാന്‍ തിരുവില്വാമലയില്‍ നേദിച്ചു കൊണ്ടുവരും ഇളനീര്‍ക്കുടമിന്നുടയ്ക്കും ഞാന്‍’എന്ന വാക്കുകള്‍ ആണെങ്കില്‍ കുഴപ്പമില്ല, മുറിയിലോട്ട് വരുന്നോ? എന്ന് ചോദിക്കുന്നത് മഹാ അപരാധമാണ് എന്ന് പറയുന്നത് കാപട്യമാണ്.

അങ്ങനെ ഒരു പൊതുബോധം ഉണ്ടാക്കിവെച്ചിരിക്കുന്നതുകൊണ്ടാണ് തിങ്കളാഴ്ച നൊയമ്പും ഇളനീര്‍ക്കുടവും വഴങ്ങാത്ത ആണ്‍മനുഷ്യരുടെ ഉള്ളില്‍ വെളിപ്പെടുത്താത്ത ആകര്‍ഷണം കെട്ടിക്കിടന്ന് ചീയുന്നത്. തക്കം കിട്ടുമ്പോള്‍ ആണ്‍പൂച്ചകളെപ്പോലെ അവര്‍ പെണ്ണിനുമേല്‍ ചാടിവീഴുന്നത്. വിനായകന്റെ കരണത്തടിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന ആണ്‍പൂച്ചകള്‍ ഉള്ളില്‍ കെട്ടിക്കിടക്കുന്ന ചീഞ്ഞ ആകര്‍ഷണങ്ങളെ കണ്‍തുറന്നു കാണണം.

ആണ്‍കുയില്‍ പാടുന്നതും ആണ്മയില്‍ ആടുന്നതും ആകര്‍ഷണത്തിന്റെ പ്രകടനമാണ്. ആണ്‍മനുഷ്യനും ആകര്‍ഷണം വെളിവാക്കാന്‍ ചിലപ്പോള്‍ ആടുകയും പാടുകയും കവിതയെഴുതുകയും കഥപറയുകയും ചിത്രം വരയ്ക്കുകയും അഭിനയിക്കുകയും ചെയ്യും. മനോഹരമായ ഇത്തരം വളഞ്ഞവഴികളില്‍ പ്രാവീണ്യമില്ലാത്തവര്‍ അവരുടെ ഭാഷയില്‍ ഇംഗിതം വ്യക്തമാക്കുന്നതില്‍ തെറ്റൊന്നുമില്ല. വിനായകന്‍ മറ്റൊരു കാര്യംകൂടി പറഞ്ഞു. ‘ഇന്നും നടക്കുന്നത് സ്വയംവരമാണ്. പെണ്ണ് വിചാരിക്കാതെ ഒന്നും നടക്കില്ല’ എന്നാണത്. അതാണ് പ്രകൃതിയിലെ ഭംഗി. അതിനെയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. ആണ്‍മനുഷ്യരെ ആണ്‍പൂച്ചകളാക്കുന്ന സദാചാരകാപട്യം തിരിച്ചറിയണം. ആണ്‍പൂച്ചകള്‍ സംസാരിക്കാറില്ല ഒളിഞ്ഞിരുന്ന് ചാടിവീഴുകയെ ഉള്ളു. അതാണ് ആണിനെയും പെണ്ണിനേയും എക്കാലത്തും ശത്രുക്കളായി നിര്‍ത്തുന്ന തന്ത്രം.

പ്രണയത്തില്‍ ഉള്ള ആകര്‍ഷണം മാത്രമേ സ്ത്രീ പുരുഷബന്ധങ്ങളില്‍ ഉണ്ടാകാവൂ എന്ന് നിര്‍ബന്ധം പിടിക്കുന്നതും കാപട്യമാണ്. ഒട്ടുമിക്ക ദാമ്പത്യ ബന്ധങ്ങളിലും പ്രണയം ഒരുകാലത്തിനപ്പുറം നീണ്ടുനില്‍ക്കാറില്ല. അതുകൊണ്ടുതന്നെ ദാമ്പത്യബാഹ്യമായ ആകര്‍ഷണങ്ങള്‍ ഉണ്ടാകുകയും ചെയ്യും. അത് അസ്വാഭാവികമാണെന്നും അപരാധമാണെന്നുമുള്ള ബോധം അവയെക്കുറിച്ചുള്ള തുറന്ന സംവാദങ്ങള്‍ ഇല്ലാതാക്കുകയും കുഴിച്ചിട്ട ശവങ്ങള്‍ പോലെ ഉള്ളില്‍ പുഴുത്തുനാറുകയും ചെയ്യും. കാപട്യത്തിന്റെ നിറകുടമാണ് നമ്മള്‍. നിറകുടം തുളുമ്പാത്തതുകൊണ്ട് തട്ടിമുട്ടി കടന്നുപോകുന്നു എന്നേയുള്ളു. ഒരു കാറ്റുവന്നാല്‍ പക്ഷെ കഥമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

Popular this week