25.6 C
Kottayam
Thursday, June 4, 2026

ശ്രീലങ്കയെ തകര്‍ത്തു,പാക്കിസ്ഥാന് ജയം,റിസ്വാന് സെഞ്ചുറി

Must read

ഹൈദരാബാദ്: നാല് സെഞ്ചുറികള്‍ പിറന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് അങ്കത്തില്‍ ശ്രീലങ്കയ്‌ക്ക് മേല്‍ പാകിസ്ഥാന് ആറ് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന വിജയം. 345 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം 48.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി പാക് ടീം നേടുകയായിരുന്നു. പാകിസ്ഥാനായി അബ്‌ദുള്ള ഷഫീഖും മുഹമ്മദ് റിസ്‌വാനും ലങ്കയ്‌ക്കായി കുശാല്‍ മെന്‍ഡിസും സദീര സമരവിക്രമയും സെഞ്ചുറി നേടി. 121 പന്തില്‍ 8 ഫോറും 3 സിക്‌സും സഹിതം പുറത്താവാതെ 134* റണ്‍സെടുത്ത റിസ്‌വാനാണ് നാല്‍വര്‍ സെഞ്ചുറി സംഘത്തിലെ ടോപ്പര്‍. സ്കോര്‍: ശ്രീലങ്ക- 344-9 (50 Ov), പാകിസ്ഥാന്‍- 348-4 (48.2 Ov). 

നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെടുക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിന്‍റെ തീപ്പൊരി സെഞ്ചുറിക്ക് പിന്നാലെ സദീമ സമരവിക്രമയും മൂന്നക്കം കണ്ടതോടെയാണ് ലങ്ക കൂറ്റന്‍ സ്കോറിലെത്തിയത്. കുശാല്‍ 77 പന്തില്‍ 122 ഉം സദീര 89 പന്തില്‍ 108 ഉം റണ്‍സെടുത്തപ്പോള്‍ പാതും നിസങ്ക അര്‍ധസെഞ്ചുറി (51) പേരിലാക്കി.

കുശാല്‍ പെരേര (4 പന്തില്‍ 0), ചരിത് അസലങ്ക (3 പന്തില്‍ 1), ധനഞ്ജയ ഡിസില്‍വ (34 പന്തില്‍ 25), ക്യാപ്റ്റന്‍ ദാസുന്‍ ഷനക (18 പന്തില്‍ 12), ദിനുത് വെല്ലാലഗെ (8 പന്തില്‍ 10), മഹീഷ തീക്ഷന (4 പന്തില്‍ 0), മതീഷ പതിരാന (3 പന്തില്‍ 1) എന്നിങ്ങനെയായിരുന്നു മറ്റ് ലങ്കന്‍ താരങ്ങളുടെ സ്കോര്‍. ദില്‍ഷന്‍ മധുശനകയ്‌ക്ക് ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ല. പാകിസ്ഥാനായി ഹസന്‍ അലി നാലും ഹാരിസ് റൗഫ് രണ്ടും ഷഹീന്‍ അഫ്രീദിയും മുഹമ്മദ് നവാസും ഷദാബ് ഖാനും ഓരോ വിക്കറ്റും സ്വന്തമാക്കി. 

മറുപടി ബാറ്റിംഗില്‍ പാക് ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ 12 റണ്‍സിലും ക്യാപ്റ്റന്‍ ബാബര്‍ അസമിനെ 10ലും ദില്‍ഷന്‍ മധുശനക മടക്കിയിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റിലെ അബ്‌ദുള്ള ഷഫീഖിന്‍റെയും മുഹമ്മദ് റിസ്‌വാന്‍റേയും 176 റണ്‍സ് കൂട്ടുകെട്ടില്‍ പാകിസ്ഥാന്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തി.

- Advertisement -

സെഞ്ചുറി നേടിയ ഷഫീഖ് 103 പന്തില്‍ 10 ഫോറും 3 സിക്‌സറും സഹിതം 113 റണ്‍സുമായി 34-ാം ഓവറില്‍ മതീഷ പതിരാനയുടെ പന്തില്‍ പുറത്താകുന്നത് വരെ ഈ കൂട്ടുകെട്ട് നീണ്ടു. പരിക്കിനോട് പടപൊരുതിയുള്ള റിസ്‌വാന്‍റെ സെഞ്ചുറി പിന്നാലെ ശ്രദ്ധേയമായി.

- Advertisement -

മുഹമ്മദ് റിസ്‌വാന്‍- സൗദ് ഷക്കീല്‍ സഖ്യം 44-ാം ഓവറില്‍ ടീമിനെ 300 കടത്തി. പിന്നാലെ സൗദിനെ (30 പന്തില്‍ 31) മഹീഷ് തീക്ഷന പുറത്താക്കിയെങ്കിലും മുഹമ്മദ് റിസ്‌വാനും (121 പന്തില്‍ 131). ഇഫ്‌തീഖര്‍ അഹമ്മദും (10 പന്തില്‍ 22) പാകിസ്ഥാന് ജയമൊരുക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week