KeralaNews

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു, വിവാഹിതയായ വീട്ടമ്മയുമായും ബന്ധം; 26 കാരന്‍ പിടിയില്‍

നിലമ്പൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി കണ്ണത്ത് ആഷിഖിനെയാണ് (26) പൂക്കോട്ടുംപാടം എസ്.ഐ കെ. വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

2018-19 വര്‍ഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം. യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി ലംഗികമായി പീഡിപ്പിക്കുകയും, ഇതിനിടെ വിവാഹിതയായ വീട്ടമ്മയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഇതോടെ ഇയാള്‍ ഒളിവില്‍ പോക്കുകയായിരുന്നു.

തുടര്‍ന്ന് പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൊണ്ടോട്ടിയില്‍ വെച്ച് കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. പ്രതിയെ നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.ഐ പി. അബ്ദുല്‍ കരീം, എ.എസ്.ഐ എ. സുബ്രഹ്മണ്യന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജയലക്ഷ്മി, സി.പി.ഒമാരായ ടി. നിബിന്‍ദാസ്, ഇ.ജി. പ്രദീപ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അതേസമയം പെരിന്തല്‍മണ്ണയില്‍ യുവതിയെ പീഡിപ്പിച്ചു ശേഷം പലതവണയായി പണവും സ്വര്‍ണവും തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. കുന്നപ്പള്ളി തങ്കയത്തില്‍ മുഹമ്മദ് ഷെരീഫിനെയാണ് (38) പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. 2014ലാണ് കേസിനാസ്പദമായ സംഭവം. യുവതിയെ പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തിന് മുകളില്‍വെച്ച് പീഡിപ്പിക്കുകയും പിന്നീട് വിവാഹം കഴിക്കണമെങ്കില്‍ 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് പലപ്പോഴായി 2,64,000 രൂപയും 55 പവനിലേറെ സ്വര്‍ണാഭരണങ്ങളും നല്‍കിയതായും പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. എന്നാല്‍, യുവാവ് വിവാഹിതനാണെന്നും ഭാര്യയും കുട്ടികളുമുണ്ടെന്നും മനസ്സിലായതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button