24 C
Kottayam
Sunday, June 7, 2026

കർണ്ണാടകയിൽ മുഖ്യമന്ത്രി തീരുമാനം ഉടൻ:ഹൈക്കമാൻഡ് മൂന്ന് നിരീക്ഷകരെ ചുമതലപ്പെടുത്തി

Must read

ബംഗലൂരു:കർണാടകയിലെ വമ്പൻ വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് മുഖ്യമന്ത്രിയെ നിയമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി കോൺഗ്രസ്. ഈ നടപടികൾക്ക് മേൽന്നോട്ടം വഹിക്കാൻ മൂന്ന് നിരീക്ഷകരെ പാർട്ടി ഹൈക്കമാൻഡ് നിയോഗിച്ചു. കൂടാതെ സർക്കാർ രൂപീകരണവും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനം ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് ബെംഗളൂരുവിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചു.

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ, മുൻ ജനറൽ സെക്രട്ടറി ദീപക് ബവാരിയ, നിലവിലെ ജനറൽ സെക്രട്ടറി ഭൻവർ ജിതേന്ദ്ര സിംഗ് എന്നിവരെ എഐസിസി കർണാടക നിരീക്ഷകരാക്കി. ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ നിരീക്ഷകർ പങ്കെടുത്ത് റിപ്പോർട്ട് പാർട്ടി ഹൈക്കമാൻഡിന് സമർപ്പിക്കും. ഡൽഹി സന്ദർശിക്കാനിരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ യോഗത്തിന് മുന്നോടിയായി രാഹുൽ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും ചർച്ച ചെയ്തിരുന്നു.

രണ്ട് മൂന്ന് ദിവസത്തിനകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും എത്രയും വേഗം മന്ത്രിസഭ രൂപീകരിക്കാൻ തയ്യാറെടുക്കുകയാണെന്നും കോൺഗ്രസ് നേതാവ് സയ്യിദ് നസീർ ഹുസൈൻ പറഞ്ഞു. പാർട്ടി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളുടെ അഭിപ്രായം തേടും, ഫലത്തെ ആശ്രയിച്ച്, ആവശ്യമെങ്കിൽ വോട്ട് ചെയ്യാൻ ആവശ്യപ്പെടുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

”എല്ലാ പാർട്ടിയിലും അതിമോഹങ്ങൾ ഉണ്ടാകും. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും മാത്രമല്ല എം ബി പാട്ടീലിനും ജി പരമേശ്വരയ്ക്കും പോലും താൽപ്പര്യമുണ്ട്. ഒരാൾ മാത്രമേ മുഖ്യമന്ത്രിയാകൂ, പാർട്ടിയുടെ ഹൈക്കമാൻഡും എംഎൽഎമാരും അത് തീരുമാനിക്കും. എനിക്ക് മന്ത്രി സ്ഥാനം ലഭിക്കും,’ കർണാടക കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് രാമലിംഗ റെഡ്ഡി എഎൻഐയോട് പറഞ്ഞു. 

- Advertisement -

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡികെ ശിവകുമാറും തമ്മിലാണ് കടുത്ത മത്സരം. സിദ്ധരാമയ്യ, ഡികെ ശിവകുമാർ എന്നിവരെക്കൂടാതെ മുൻ ഉപമുഖ്യമന്ത്രിയും മുൻ കെപിസിസി അധ്യക്ഷനുമായ ജി പരമേശ്വര, മുതിർന്ന നേതാവും ഏഴു തവണ എംപിയുമായ കെഎച്ച് മുനിയപ്പ – ദലിതർ, എം ബി പാട്ടീൽ – ലിംഗായത്ത് എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഊർജിതമാണ്. 

- Advertisement -


കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും എട്ട് തവണ എംഎൽഎയായ സിദ്ധരാമയ്യയും കൂടിക്കാഴ്ച നടത്തിയിരുന്നു. മല്ലികാർജുൻ ഖാർഗെയുടെയും സിദ്ധരാമയ്യയുടെയും കൂടിക്കാഴ്ച ആദരണീയമായ സന്ദർശനമാണെന്നും രാഷ്ട്രീയമായല്ലെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച അന്തിമ തീരുമാനം സിഎൽപി യോഗത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week