24.1 C
Kottayam
Friday, June 5, 2026
No menu items!

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ എന്നാണ് എന്നോട് ആദ്യം ചോദിച്ചത്’; കെഎസ്ആർടിസി ഡ്രൈവറുടെ പ്രതികരണം

Must read

തിരുവനന്തപുരം: കെഎസ്ആർടിസി ബസിന് വട്ടം വച്ച് നടുറോഡിൽ മേയറും ബസ് ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിൽ വിവാദം കൊഴുക്കുന്നതിനിടെ പ്രതികരിച്ച് ബസ് ഡ്രൈവറായ യദു.ഇന്നലെ രാത്രി പത്ത് മണിയോടെ നടന്ന സംഭവത്തിൽ ആര്യ രാജേന്ദ്രന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ യദു പ്രതികരണവുമായി രംഗത്തെത്തിയത്.

കാറിൽ നിന്ന് രണ്ട് ചെറുപ്പക്കാരാണ് ആദ്യം ഇറങ്ങി വന്നതെന്നും അവർ റോഡ് എന്റെ അച്ഛന്റെ വകയാണോ എന്നായിരുന്നു ചോദിച്ചതെന്നും യദു പറഞ്ഞു. തിരിച്ച് താനും അത് തന്നെ ചോദിച്ചുവെന്ന് പറഞ്ഞ അദ്ദേഹം മേയർ ആര്യ രാജേന്ദ്രനെയോ ഭർത്താവും എംഎൽഎയുമായ സച്ചിൻദേവിനെയോ കണ്ട് പരിചയമില്ലെന്നും പറഞ്ഞു.

‘പത്ത് മണിയായിക്കാണും ഞാൻ പട്ടത്ത് ആളെ വിട്ട് വണ്ടി മുന്നോട്ട് എടുക്കുമ്പോഴേക്ക് വലത് സൈഡിൽ കൂടി ഒരു വണ്ടി ഭയങ്കര ഹോണടിയായിരുന്നു. കയറി പോവാൻ സ്ഥലം ഉണ്ടായിരുന്നില്ല. പിന്നെ പ്ലാമൂട് ജംക്ഷൻ എത്തിയപ്പോൾ ഞാൻ ഒതുക്കി കൊടുത്തു. അപ്പോൾ ഈ വണ്ടി പെട്ടെന്ന് മുൻപിൽ നിൻ ബ്രേക്ക് ചവിട്ടി പതിയെ പോവാൻ തുടങ്ങി’ യദു പറയുന്നു.

‘പിന്നെയും ഞാൻ ആ വാഹനത്തെ ഓവർടേക്ക് ചെയ്‌തു മുൻപിൽ കയറി. പിന്നിൽ നിന്ന് വീണ്ടും ഹോണടിയായിരുന്നു. ഒടുവിൽ പാളയത്തെ ആളെ ഇറക്കി മുന്നോട്ട് പോയപ്പോൾ റെഡ് സിഗ്നൽ തെളിഞ്ഞതോടെ ഞാൻ വണ്ടി നിർത്തി. അപ്പോഴാണ് ഈ കാർ വന്ന് എന്റെ ബസിന്റെ മുൻപിൽ കുറുകെ ഇട്ടത്. ആദ്യം രണ്ട് ചെറുപ്പക്കാരാണ് ചാടിയിറങ്ങിയത്’ യദു പറഞ്ഞു.

- Advertisement -

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു അവരുടെ വരവ്, ഞാനും തിരിച്ചു നിന്റെ അച്ഛന്റെ വകയാണോ എന്ന് ചോദിച്ചു. അപ്പോഴേക്ക് വേറൊരു മുണ്ടുടുത്ത ആള് വന്ന് ഞാൻ എംഎൽഎയാണ് നിനക്കെന്നെ അറിയാമോ എന്ന് ചോദിച്ചു. ഞാൻ അറിയില്ലെന്ന് തന്നെ പറഞ്ഞു’ ഡ്രൈവർ കൂട്ടിച്ചേർത്തു.

- Advertisement -

‘പിന്നീടാണ് ജീൻസും വെളുത്ത ടോപ്പും ധരിച്ച ഒരു പെൺകുട്ടി ഇറങ്ങി വന്നത്. എന്ത് അസഭ്യ ആംഗ്യമാണ്‌ നിങ്ങൾ കാണിച്ചതെന്ന് ചോദിച്ചു. ഞാൻ ഒന്നും കാണിച്ചില്ലെന്ന് പറഞ്ഞു. പക്ഷേ അവരും ചോദിച്ചു നിനക്ക് ഞാൻ ആരാണെന്ന് അറിയാമോ എന്ന്. അവരോടും ഞാൻ അറിയില്ലെന്നാണ് പറഞ്ഞത്’ യദു സംഭവങ്ങൾ വിവരിച്ചു.

പോലീസ് വന്ന് തന്നെ അറസ്‌റ്റ് ചെയ്‌ത്‌ സ്‌റ്റേഷനിലേക്ക് കൊണ്ട് പോയെന്നും ട്രിപ്പ് മുടങ്ങിയെന്നും യദു പറയുന്നു. എസ്‌ഐ ചെയ്‌തത്‌ തെറ്റാണെന്നും യാത്രക്കാരെ പെരുവഴിയിൽ ഇറക്കി വിടാതെ ട്രിപ്പ് മുഴുവിക്കാൻ അനുവദിച്ച ശേഷം തന്നോട് സ്‌റ്റേഷനിൽ ഹാജരാകാൻ പറയാമായിരുന്നുവെന്നും പറഞ്ഞ യദു തന്നെ ഇവിടെ പറഞ്ഞുവിടാനാണ് സാധ്യതയെന്നും വ്യക്തമാക്കി.

ഇന്നലെ രാത്രിയാണ് തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ റോഡിൽ വച്ചായിരുന്നു സംഭവം. സൈഡ് നൽകിയില്ല എന്നാരോപിച്ചാണ് മേയറും ഭർത്താവ് സച്ചിൻദേവും കൂടെയുള്ളവരും ചേർന്ന് കെഎസ്ആർടിസി ബസിനു കുറുകെ കാർ ഇട്ടത്. ശേഷം നടുറോഡിൽ വച്ച് ഇവർ വാക്ക് തർക്കത്തിൽ ഏർപ്പെടുന്നതും വീഡിയോയിൽ കാണാമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week