25.5 C
Kottayam
Friday, September 27, 2024

‘പഞ്ചായത്ത് മെമ്പര്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ള എല്ലാവര്‍ക്കും ഇതു ബോധ്യമുണ്ടാകണം’; ദത്ത് വിവാദത്തില്‍ ഹരീഷ് വാസുദേവന്‍

Must read

കൊച്ചി: ദത്ത് വിവാദത്തില്‍ നിയമവശങ്ങള്‍ വിശദീകരിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. സര്‍ക്കാര്‍ സംവിധാനം ഭരണഘടനാപരമായും നിയമപരമായും ചെയ്യേണ്ട പണികള്‍, ഉത്തരവാദിത്തം ചെയ്യാന്‍ വീഴ്ച വരുത്തുകയോ മനപൂര്‍വ്വം ചെയ്യാതിരിക്കുകയോ ചെയ്യുന്നതാണ് മിക്കതിന്റെയും പ്രശ്‌നകാരണമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഏതെങ്കിലും സ്റ്റേറ്റ് ഏജന്‍സിക്ക് നിയമനടപടികളേപ്പറ്റി അറിവില്ലായ്മ ആണെങ്കില്‍ പൊറുക്കാം, തിരുത്താം. ഇരിക്കുന്നവര്‍ രണ്ടാമതൊരു തെറ്റു ചെയ്യാത്ത വിധം നിയമനടപടികള്‍ പഠിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

അനുപമയും ദത്തെടുത്ത മാതാപിതാക്കളും തമ്മിലല്ല ഡിസ്പ്യൂട്ട്. കുറെ വര്‍ഷമായി ഒരു ഭരണഘടനാ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന, മനുഷ്യരുടെ മൗലികാവകാശം ലംഘിക്കപ്പെടുന്ന ആയിരക്കണക്കിന് കേസുകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അനുഭവത്തില്‍ പറയുന്നതാണ്.

സര്‍ക്കാര്‍ സംവിധാനം ഭരണഘടനാപരമായും നിയമപരമായും ചെയ്യേണ്ട പണികള്‍, ഉത്തരവാദിത്തം ചെയ്യാന്‍ വീഴ്ച വരുത്തുകയോ മനപൂര്‍വ്വം ചെയ്യാതിരിക്കുകയോ ചെയ്യുന്നതാണ് മിക്കതിന്റെയും പ്രശ്‌നകാരണം. എന്നിട്ട്, അതിന്റെ ബെനഫിഷ്യറിയും ഇരയും തമ്മിലടിക്കാന്‍ സ്റ്റേറ്റ് അവസരമുണ്ടാക്കും. അവരില്‍ ആര്‍ക്കാണ് നീതി നിഷേധിക്കപ്പെട്ടത് എന്ന ചോദ്യം സത്യത്തില്‍ അപ്രസക്തമാണ്. അസംബന്ധവുമാണ്.

കൃത്യസമയത്ത് നിയമമനുസരിച്ച് പ്രവര്‍ത്തിക്കാത്ത ഓരോ അതോറിറ്റിയും, തെറ്റായ തീരുമാനം എടുക്കുക വഴി രണ്ട് ഇരകളെ ആണ് ഉണ്ടാക്കുന്നത്. ഒന്ന്, ഉത്തരവിലൂടെ നീതി നിഷേധിക്കപ്പെട്ട ആദ്യ ഇര. രണ്ട്, തെറ്റായ ഉത്തരവ് വഴി ഒരു അവകാശം കിട്ടുകയും അതുവഴി അനാവശ്യമായി കോടതിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും സ്വാഭാവികമായി ആ ഉത്തരവ് കോടതി റദ്ദാക്കുമ്പോള്‍, കിട്ടിയ അവകാശം ഇല്ലാതാകുകയും ചെയ്യുന്ന ബെനഫിഷ്യറി.

സ്റ്റേറ്റിന്റെ ഓരോ ഏജന്‍സിയുടെയും ഫങ്ഷനിലും ഭരണഘടനാപരമോ, സ്റ്റാറ്റിയൂട്ടറിയോ, അഡ്മിനിസ്ട്രേറ്റീവോ ആയ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. ഇതില്‍ ഏതൊക്കെ അധികാരങ്ങള്‍ എങ്ങനെയൊക്കെ ആണ് ഉപയോഗിക്കേണ്ടത് എന്നതിനെ സംബന്ധിച്ച്, അതത് കസേരകളില്‍ ഇരിക്കുന്ന ആളുകള്‍ക്ക് പലപ്പോഴും ധാരണയുമില്ല. മിക്കതും മുന്‍വിധികളോ, അധികാരദുരൂപയോഗമോ, സ്വജനപക്ഷപാതപരമോ ആകാം.

തെറ്റായ ഉത്തരവുകള്‍ റദ്ദാക്കുന്ന കോടതി അത്തരം ഉത്തരവുകള്‍ ആവര്‍ത്തിക്കാതെ ഇരിക്കാന്‍ പലതും പണ്ടൊക്കെ ചെയ്യാറുണ്ട്. ഏതെങ്കിലും സ്റ്റേറ്റ് ഏജന്‍സിക്ക് നിയമനടപടികളേപ്പറ്റി അറിവില്ലായ്മ ആണെങ്കില്‍ പൊറുക്കാം, തിരുത്താം. ഇരിക്കുന്നവര്‍ രണ്ടാമതൊരു തെറ്റു ചെയ്യാത്ത വിധം നിയമനടപടികള്‍ പഠിക്കാന്‍ തയ്യാറാകണം. ഉത്തരവിട്ടവര്‍ ട്രെയിനിങ്ങിന് പോകാന്‍ പറയണം.

അതല്ല, തെറ്റ് ദുരൂപദിഷ്ടമാണെങ്കില്‍ അത്തരം അതോറിറ്റികളെ, അതായത് അതിലിരുന്നു തെറ്റു ചെയ്ത വ്യക്തികളെ അക്കൗണ്ടബിള്‍ ആക്കണം. അവര്‍ക്കെതിരായി എന്ത് നടപടി സ്വീകരിച്ചു എന്നു സ്റ്റേറ്റ് പറയണം. ഭരണം എന്നാല്‍ അധികാരം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ് എന്നു അത്തരം ഏത് കസേരയില്‍ ഇരിക്കുന്ന ഓരോരുത്തര്‍ക്കും തൊലിയില്‍ത്തട്ടി തോന്നണം. വില്ലേജ് ഓഫീസ് മുതല്‍ സെന്‍ട്രല്‍ ക്യാബിനറ്റ് സെക്രട്ടറി വരെയും പഞ്ചായത്ത് മെമ്പര്‍ മുതല്‍ പ്രധാനമന്ത്രി വരെയും ഉള്ള, ഖജനാവില്‍ നിന്ന് ഒരുരൂപ വാങ്ങുന്ന എല്ലാവര്‍ക്കും ഇതു ബോധ്യമുണ്ടാകണം. കൃത്യസമയത്ത്, നീതിപൂര്‍വ്വകമായ തീരുമാനം എടുക്കുക എന്ന കടമയില്‍ വീഴ്ച വരുത്തിയാല്‍ അത് മനഃപൂര്‍വ്വമല്ല എന്നു തെളിയിക്കേണ്ട ബാധ്യത അവരില്‍ ആയിരിക്കണം. ഇതൊരു ക്ലെന്‍സിങ് പ്രോസസ് ആണ്. സിസ്റ്റം കറക്ഷന്‍. ഭാവിയില്‍ രണ്ടുപൗരന്മാരെക്കൂടി കോടതിയിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കാതിരിക്കാനുള്ള ഒരു മുന്‍കരുതല്‍.

ദൗര്‍ഭാഗ്യകരം എന്നു പറയട്ടെ, ജുഡീഷ്യറി കുറച്ചുകാലമായി ഈ making the State Machinary accountable എന്ന പരിപാടി ചെയ്തു കാണാറില്ല. പകരം, പലപ്പോഴും, തെറ്റായ ഉത്തരവുകള്‍ ഇനിയും ഉണ്ടാകട്ടെയെന്നും പൗരന്മാര്‍ അതിന്മേല്‍ തമ്മിലടിക്കട്ടെയെന്നും തോന്നുമാറുള്ള ഒരു കാഷ്വല്‍ attitude എടുത്തു കാണാറുണ്ട്. കൃത്യന്തരബാഹുല്യമോ ഡിസ്‌പോസല്‍ പ്രഷറോ ആകാം കാരണം. റിട്ടില്‍ സ്റ്റേറ്റിനെയും പൗരനെയും ഒരുപോലെ കാണേണ്ട കോടതികള്‍ സ്‌റേറ്റിന് അനുകൂലമായി അന്യായമാകുംവിധം ചെരിയുന്നത് പലപ്പോഴും വിസിബിളുമാണ്.

രണ്ടായാലും സ്റ്റേറ്റിന്റെ ഫങ്ഷന്‍ നിറവേറ്റുള്ള വ്യക്തികളെ അക്കൗണ്ടബിള്‍ ആക്കാനുള്ള പ്രോസസ് ഇല്ലായെങ്കില്‍ ഒരേ കുഞ്ഞിനുവേണ്ടി അനുപമയും ദത്തെടുത്ത മാതാപിതാക്കളും കോടതി കയറുന്ന പോലുള്ള സ്ഥിതി ഉണ്ടാകും. ദത്തെടുക്കല്‍ നടപടികള്‍ നീതിപൂര്വകമായി പാലിക്കാതെ കുട്ടിയെ നല്‍കിയ കുറ്റം സ്റ്റേറ്റിന്റെ ആണ്. ദേഷ്യം തോന്നേണ്ടത് അവരോട് മാത്രമാണ്. ഇരുവശത്തും ഉള്ള ഇരകളോടല്ല. ഇക്കാര്യത്തില്‍, Shahina K K ഇട്ട പോസ്റ്റിനോട് യോജിച്ചുകൊണ്ട് ഇത്രയും പറയണമെന്ന് തോന്നി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week