25.5 C
Kottayam
Friday, September 27, 2024

‘ഭരണത്തിനു വേഗം പോരാ… പോലീസിനു പ്രിയം ആര്‍.എസ്.എസിനോട്’; സി.പി.എം ജില്ലാ സമ്മേളനങ്ങില്‍ വിമര്‍ശനം

Must read

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയടക്കമുള്ള വികസന പദ്ധതികള്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടു പോകുന്നില്ലെന്നും പ്രഗത്ഭരായ ഉദ്യോഗസ്ഥരെ സര്‍ക്കാരിനൊപ്പം കൂട്ടി ഭരണത്തിന്റെ വേഗത വര്‍ധിപ്പിക്കണമെന്നും സിപിഎം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. മിക്ക മന്ത്രിമാരുടെയും പ്രവര്‍ത്തനം ശരാശരിക്കും താഴെയാണ്. മന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസ് കൂടുതല്‍ ജനകീയമാകണം. പാവങ്ങളുടെ ആവശ്യവും പറഞ്ഞു മന്ത്രി ഓഫീസിലെത്തിയാല്‍ വിപരീതമാണു ഫലം.

എംഎല്‍എയായാലും പാര്‍ട്ടി നേതാക്കള്‍ക്കായാലും ഇതാണു സ്ഥിതി. ഇതിനു മാറ്റം വന്നില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെയും പാര്‍ട്ടിയേയും വെറുക്കുന്ന അവസ്ഥ വരുമെന്നും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടു പറഞ്ഞു. പോലീസിനെതിരെ വ്യാപകമായ ആക്ഷേപങ്ങള്‍ ദിനംപ്രതി ഉണ്ടായിട്ടും തിരുത്തിക്കാന്‍ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. മുഖ്യമന്ത്രിയാണു പോലീസ് വകുപ്പ് ഭരിക്കുന്നത്. പോലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പോകുന്നതിനേക്കാള്‍ സ്വീകാര്യത മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ചെന്നാല്‍ ലഭിക്കുന്നുണ്ട്.

ആര്‍എസ്എസിനു വലിയ സ്വീകാര്യതയാണു പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്നത്. പാര്‍ട്ടി ഭരിക്കുന്‌പോള്‍ ആര്‍എസ്എസിനോടു പോലീസ് കാണിക്കുന്ന സ്‌നേഹം അവസാനിപ്പിക്കണം. ഇതിനു മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുന്‍കൈയെടുക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. തിരുവനന്തപുരത്തെ ബിജെപിയുടെ വളര്‍ച്ചയും കോണ്‍ഗ്രസിന്റെ തളര്‍ച്ചയും ഗൗരവത്തോടെ കാണണമെന്നു വി.കെ.പ്രശാന്ത് എംഎല്‍എ അടക്കമുള്ളവര്‍ പറഞ്ഞു. കോര്‍പറേഷനില്‍ ബിജെപി ഇപ്പോള്‍ മുഖ്യ പ്രതിപക്ഷമാണ്.

പട്ടികജാതി ഫണ്ട് തട്ടിപ്പും നികുതി വെട്ടിപ്പുമൊക്കെ നടന്നിട്ടും അതിന്റെ ഗൗരവത്തിലുള്ള അന്വേഷണം സര്‍ക്കാര്‍ തലത്തിലോ പാര്‍ട്ടി തലത്തിലോ ഉണ്ടായില്ല. നികുതി വെട്ടിപ്പു കേസില്‍ പ്രതിഭാഗത്തുള്ളത് പാര്‍ട്ടി നേതൃത്വം നല്‍കുന്ന യൂണിയനില്‍ പെട്ടവരാണ്. കോര്‍പറേഷന്‍ ഭരണത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം കുടുതല്‍ ജാഗ്രതയോടെ ഇടപെടണമെന്നും പ്രശാന്ത് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നേടിയ തിളക്കമാര്‍ന്ന വിജയത്തെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പൊതുവെ അഭിനന്ദിച്ചെങ്കിലും നേതാക്കള്‍ക്കിടയില്‍ കണ്ടുവരുന്ന വിഭാഗീയത ജില്ലയിലെ പാര്‍ട്ടിക്കു ഗുണകരമല്ലെന്നു പറഞ്ഞു.

എന്നാല്‍ നേതാക്കളുടെ പേരെടുത്തു പറഞ്ഞു വിമര്‍ശിക്കാനൊന്നും പ്രതിനിധികള്‍ തയ്യാറായില്ല. ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതിനിധികള്‍ നേതാക്കളുടെ പേരു കൂടി വ്യക്തമാക്കിയിരുന്നൂവെങ്കില്‍ തിരുത്താന്‍ എളുപ്പമായേനെയെന്നു വ്യക്തമാക്കി. ഒരു കാരണവശാലും പാര്‍ട്ടിയില്‍ വിഭാഗീയത അനുവദിക്കില്ലെന്നു പറഞ്ഞ കോടിയേരി പാര്‍ട്ടി നേതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു.

ജില്ലയില്‍ എസ്ഡിപിഐയുടെ പ്രവര്‍ത്തനം ശക്തിയാര്‍ജിക്കുകയാണെന്നും ആര്‍എസ്എസിനെപ്പോലെ തന്നെ എസ്ഡിപിഐയും ആപത്താണെന്നു ചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു. ഇക്കാര്യം വസ്തുത തന്നെയാണെന്നു കോടിയേരിയും മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പുതിയ ജില്ലാ സെക്രട്ടറിയേയും ജില്ലാ കമ്മിറ്റിയേയും ഇന്നു തെരഞ്ഞെടുക്കും. വൈകുന്നേരം നാലുമുതല്‍ വെര്‍ച്വലായി ചേരുന്ന പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week