25.6 C
Kottayam
Thursday, June 4, 2026

മെമു ട്രെയിനുകളിൽ നൽകുന്ന അറിയിപ്പുകളിലെ അപാകത, അപകടം വിളിച്ചു വരുത്തുന്നതായി പരാതി

Must read

കൊച്ചി: ഹാൾട്ട് സ്റ്റേഷൻ പുനസ്ഥാപിച്ചിട്ടും മെമു ട്രെയിനുകളിലെ അന്നൗൺസ്‌മെന്റിൽ മാറ്റം വരുത്താത്തത് യാത്രക്കാരെ റെയിൽവേ കടുത്ത ആശയക്കുഴപ്പത്തിലാക്കുന്നു. കോട്ടയത്തിനും എറണാകുളത്തിനും ഇടയിൽ കുമാരനെല്ലൂർ, കടുത്തുരുത്തി, കാഞ്ഞിരമറ്റം, ചോറ്റാനിക്കര റോഡ് സ്റ്റേഷനിലെ സ്റ്റോപ്പുകൾ റെയിൽവേ പുന:സ്ഥാപിച്ചിട്ട് മാസങ്ങൾ ആയെങ്കിലും മെമു ട്രെയിനുകളിൽ നൽകുന്ന അറിയിപ്പുകളിൽ ഈ സ്റ്റേഷനുകൾ ഉൾപ്പെടുത്താത്തതാണ് യാത്രക്കരെ കുഴപ്പത്തിലാക്കുന്നത്.

പിറവം സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുമ്പോൾ തന്നെ മെമുവിൻറെ അടുത്ത സ്റ്റോപ്പ്‌ മുളന്തുരുത്തി എന്നാണ് ട്രെയിനിൽ നൽകുന്ന അന്നൗൺസ്‌മെന്റ്. ഇതനുസരിച്ച് കാഞ്ഞിരമറ്റം ഹാൾട്ട് സ്റ്റേഷനിൽ ഇറങ്ങിയ ശേഷമാണ് പലരും അബദ്ധം മനസ്സിലാക്കുന്നത്. തിരിച്ചു കയറാൻ ശ്രമിക്കുമ്പോൾ തന്നെ ട്രെയിൻ മുന്നോട്ടു നീങ്ങി തുടങ്ങിയിട്ടുണ്ടാവും. സ്ഥിരയാത്രക്കാരുടെ അവസരോചിത ഇടപെടൽ മൂലമാണ് പലപ്പോഴും വലിയ അപകടം ഒഴിവാകുന്നത്. മെമു ട്രെയിനുകൾ പ്ലാറ്റ് ഫോമിൽ നിന്ന് തന്നെ വേഗം വർദ്ധിക്കുന്നതിനാൽ തിരിച്ചു കയറാൻ ശ്രമിക്കുന്നത് വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതാണ്.

മുളന്തുരുത്തി കഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ്‌ തൃപ്പൂണിത്തുറ സ്റ്റേഷനെന്നാണ് ട്രെയിനിൽ നിന്ന് ലഭിക്കുന്ന വിവരം. സ്റ്റേഷൻ മാറി ചോറ്റാനിക്കരയിൽ ഇറങ്ങിയ വൃദ്ധ ദമ്പതികൾ തിരിച്ചു കയറിയപ്പോൾ തലനാരിഴയ്ക്കാണ് ഇന്ന് രക്ഷപ്പെട്ടത്.ഒന്നുകിൽ മെമു ട്രെയിനിലെ അന്നൗൺസ്‌മെന്റ് പൂർണ്ണമായും ഒഴിവാക്കുക, അല്ലെങ്കിൽ കോവിഡിന് ശേഷം പുനസ്ഥാപിച്ച സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തുക എന്ന ശക്തമായ ആവശ്യമാണ്‌ യാത്രക്കാരിൽ നിന്ന് ഇതോടുകൂടി ഉയർന്നിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week