24.2 C
Kottayam
Sunday, June 7, 2026

കോണ്‍ഗ്രസില്‍ ലയിക്കേണ്ട, എന്‍സിപിയേയും ശരദ് പവാറിനേയും ബിജെപിയിലേക്ക് ക്ഷണിച്ച് മോദി

Must read

മുംബൈ: എന്‍ സി പിയേയും പാർട്ടി അധ്യക്ഷന്‍ ശരദ് പവാറിനേയും ബി ജെ പിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 4 ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ എന്‍ സി പിക്കും ശരദ് പവാറിനും ബി ജെ പിയില്‍ ചേരാമെന്നാണ് നരേന്ദ്ര മോദി വെള്ളിയാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. ‘കോൺഗ്രസിൽ ലയിച്ച് മരിക്കുന്നതിന് പകരം അജിത് പവാറിൻ്റെയും ഏകനാഥ് ഷിൻഡെയുടെയും അടുത്തേക്ക് വരൂ’ എന്നാണ് മഹാരാഷ്ട്രയിലെ നന്ദുർബാറിൽ നടന്ന റാലിയിൽ മോദി പറഞ്ഞത്.

“40-50 വർഷമായി ഇവിടെ സജീവമായ ഒരു വലിയ നേതാവ് ബാരാമതിയിലെ പോളിംഗ് കഴിഞ്ഞതിന് ശേഷം ആശങ്കാകുലനാണ്. ജൂൺ 4 ന് ശേഷം, ചെറുപാർട്ടികൾ, അതിജീവിക്കാൻ, കോൺഗ്രസിൽ ലയിക്കുമെന്ന് അദ്ദേഹം പറയുന്നു,” ശരദ് പവാറിന്റെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസില്‍ ചേരുന്നതിന് പകരം ബി ജെ പിയില്‍ ചേരുന്നത് അദ്ദേഹം ആലോചിക്കണമെന്നും മോദി അഭിപ്രായപ്പെട്ടു.

ശരദ് പവാറിൻ്റെ അനന്തരവൻ കൂടിയായ അജിത് പവാർ കഴിഞ്ഞ വർഷം ജൂലൈയിൽ എൻ സി പിയില്‍ പിളർപ്പുണ്ടാക്കുകയും ഭൂരിപക്ഷം എം എൽ എമാരുമായി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബി ജെ പി-ശിവസേന സർക്കാരുമായി കൈകോർക്കുകയും ചെയ്തിരുന്നു.

എന്‍ സി പിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നതിനുള്ള ചില സൂചനകള്‍ അടുത്തിടെ ശരദ് പവാർ നല്‍കിയിരുന്നു. “അടുത്ത രണ്ട് വർഷത്തിനുള്ളിൽ, നിരവധി പ്രാദേശിക പാർട്ടികൾ കോൺഗ്രസുമായി കൂടുതൽ അടുത്തിടപഴകും. അല്ലെങ്കിൽ തങ്ങളുടെ പാർട്ടിക്ക് ഏറ്റവും നല്ലതെന്ന് അവർ കരുതുന്നുവെങ്കിൽ കോൺഗ്രസുമായി ലയിക്കുന്നതിനുള്ള സാധ്യതകളും അവർ തേടാം” എന്നായിരുന്നു ശരദ് പവാർ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്.

- Advertisement -

അതേസമയം, ഹിന്ദു വിശ്വാസം അവസാനിപ്പിക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. രാമക്ഷേത്രവും രാമനവമി ആഘോഷങ്ങളും ഇന്ത്യയുടെ ആശയത്തിന് വിരുദ്ധമാണെന്ന് കോൺഗ്രസിൻ്റെ രാജകുമാരന്‍ അമേരിക്കയില്‍ പറഞ്ഞതായും രാഹുലിന്റെ പേര് എടുത്ത് പറയാതെ പ്രധാനമന്ത്രി ആരോപിച്ചു.

- Advertisement -

“വ്യാജ ശിവസേന എന്നെ ജീവനോടെ കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്നു. അവരുടെ പ്രിയപ്പെട്ട വോട്ട് ബാങ്കിന് ഇഷ്ടപ്പെടും വിധം അവർ എന്നെ ദുരുപയോഗം ചെയ്യുന്നു” മുഗൾ ചക്രവർത്തി ഔറംഗസേബിനെപ്പോലെ തന്നെ മഹാരാഷ്ട്രയിൽ അടക്കം ചെയ്യുമെന്ന ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്തിൻ്റെ ആരോപണത്തിന് മറുപടിയായി മോദി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week