25.5 C
Kottayam
Friday, June 5, 2026

പ്രമുഖ റിയൽ എസ്റ്റേറ്റുകാരന്റെ മകനോടിച്ച പോർഷെ ഇടിച്ച് രണ്ടുമരണം; മണിക്കൂറുകൾക്കുള്ളിൽ ജാമ്യം, ശിക്ഷ ഉപന്യാസം എഴുത്ത്

Must read

മുംബയ്: ബൈക്കിൽ കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട കേസിൽ 17കാരന് അറസ്റ്റിലായി 15 മണിക്കൂറിനുള്ളിൽ ജാമ്യം. ശനിയാഴ്‌ച രാത്രിയാണ് 17കാരൻ ഓടിച്ച പോർഷെ കാറിടിച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവും യുവതിയും കൊല്ലപ്പെട്ടത്. പൂനെയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ മകനാണ് പ്രതി.

പ്രായപൂർത്തിയാകാത്ത പ്രതിക്ക് ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം ലഭിച്ചതെന്ന് അഭിഭാഷകൻ പറഞ്ഞു. യെ‌ർവാഡ ട്രാഫിക് പൊലീസിനൊപ്പം 15 ദിവസം പ്രവർത്തിക്കണം, റോഡ് അപകടങ്ങളെക്കുറിച്ച് ഉപന്യാസം എഴുതണം, മദ്യപാനത്തിന് ചികിത്സ തേടണം, കൗൺസലിംഗ് സെഷനുകളിൽ പങ്കെടുക്കണം എന്നിവയാണ് കോടതി നി‌ർദേശം.

മദ്ധ്യപ്രദേശിൽ നിന്നുള്ള എഞ്ചിനീയർമാരായ അനീഷ് അവാദിയ (24), അശ്വിനി കോഷ്‌ത (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പൂനെയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ശനിയാഴ്‌ച രാത്രി 2.15ഓടെ സുഹൃത്തുക്കളുമൊത്ത് ഒരു പാർട്ടിയിൽ പങ്കെടുത്തതിനുശേഷം മടങ്ങവേയാണ് ഇരുവരും സഞ്ചരിച്ച ബൈക്കിൽ പോർഷെ ഇടിച്ചത്.

മണിക്കൂറിൽ 200 കിലോമീറ്ററിലധികം സ്‌പീഡിലാണ് പോർഷെ ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ 20 അടിയോളം മുകളിലേയ്ക്ക് പറന്നുയർന്ന അശ്വിനി ശക്തമായി താഴേയ്ക്ക് പതിക്കുകയായിരുന്നുവെന്നും പാർക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലാണ് അനീഷ് വീണതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

- Advertisement -

കാറിനുള്ളിൽ ‌ഡ്രൈവർക്ക് പുറമെ രണ്ടുപേരുണ്ടായിരുന്നതായി ദൃക്‌സാക്ഷിയായ ഒരു ഓട്ടോഡ്രൈവർ പറഞ്ഞു. അതിലൊരാൾ രക്ഷപ്പെടുകയും മറ്റ് രണ്ടുപേരെ നാട്ടുകാർ ചേർന്ന് മർദ്ദിക്കുകയും ചെയ്തു. പതിനഞ്ച് മിനിട്ടിനുള്ളിൽ തന്നെ പൊലീസ് സംഭവസ്ഥലത്ത് എത്തുകയും ചെയ്തതായി ഓട്ടോറിക്ഷാ ഡ്രൈവർ പറഞ്ഞു.

- Advertisement -

പന്ത്രണ്ടാം ക്ളാസ് പരീക്ഷ പാസായതിന് പബ്ബിൽ പാർട്ടി നടത്തിയതിനുശേഷം മടങ്ങുകയായിരുന്നു പ്രതിയും സുഹൃത്തുക്കളും. കാറിന് നമ്പർ പ്ളേറ്റുമില്ലായിരുന്നു. മരണപ്പെട്ടവരിൽ ഒരാളുടെ സുഹൃത്തിന്റെ പരാതിയിൽ അപകടമാംവിധത്തിൽ വാഹനമോടിച്ചതിനും അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിനിടയാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയുടെ പിതാവിനെയും പബ്ബ് ഉടമയെയും പ്രതിചേർക്കുമെന്ന് പൊലീസ് പറഞ്ഞു.

ഹീനമായ കുറ്റകൃത്യമായതിനാൽ പ്രതിയെ പ്രായപൂർത്തിയായതായി കണക്കാക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൂനെ പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ പറഞ്ഞു. പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരെ പൊലീസ് സെഷൻസ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടി മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വ്യക്തമായതായി കമ്മിഷണർ പറഞ്ഞു. കൗമാരക്കാരനും സുഹൃത്തുക്കളും അമിതമായി മദ്യപിച്ചിരുന്നതായി നിരവധി ദൃക്‌സാക്ഷികൾ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week