CrimeNews

മൃതദേഹങ്ങള്‍ നഗ്‌നമാക്കപ്പെട്ട നിലയില്‍, കൊല്ലാന്‍ അവള്‍ എന്നോട് യാചിച്ചെന്ന് അമ്മ; പെണ്‍കുട്ടികള്‍ക്ക് പൂജയെക്കുറിച്ചു അറിയാമായിരുന്നുവെന്ന് സൂചന

ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ മദനപ്പള്ളെയില്‍ രണ്ടു പെണ്‍മക്കളെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല. അച്ഛനും അമ്മയും ചേര്‍ന്നാണു രണ്ടുപേരെയും കൊന്നതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് ഞായറാഴ്ചയാണ് ഇരുവരെയും കൊന്നതെന്നും മക്കള്‍ പുനര്‍ജനിക്കുമെന്ന് ഒരു മന്ത്രവാദി പറഞ്ഞതായും മാതാപിതാക്കള്‍ പോലീസിനോടു വെളിപ്പെടുത്തി.

മദനപ്പള്ളെയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പദ്മജ (50), തന്റെ പെണ്‍മക്കളായ അലേക്യ (27), ദിവ്യ സായി (22) എന്നിവരെ ത്രിശൂലം കൊണ്ടു കുത്തിയശേഷം പിന്നീടു ഡംബല്‍ കൊണ്ടു മര്‍ദിച്ചെന്നാണു കേസ്. ഭോപ്പാലിലെ സെന്‍ട്രല്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് അലേക്യ ജോലി ചെയ്തിരുന്നത്. സംഗീതത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ദിവ്യ എം.ആര്‍.റഹ്മാന്റെ സംഗീത അക്കാദമിയില്‍ പരിശീലനം നേടിയിട്ടുണ്ട്.

പ്രതിയുടെ ഭര്‍ത്താവ് പുരുഷോത്തം നായിഡു മദനപ്പള്ളെ ആസ്ഥാനമായുള്ള ഗവ. ഡിഗ്രി കോളജ് ഫോര്‍ വിമനിലെ പ്രിന്‍സിപ്പലാണ്. ചോദ്യം ചെയ്യലില്‍ പൊരുത്തമില്ലാത്തതും വിചിത്രവുമായ മൊഴികളാണു ദമ്പതികള്‍ നല്‍കുന്നത്. തങ്ങളെ നയിക്കുന്ന പ്രകൃതിയുടെ അദൃശ്യശക്തികളാണു പെണ്‍മക്കളെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഇവര്‍ പറഞ്ഞതായാണു വിവരം. മക്കളെ പുനരുജ്ജീവിപ്പിക്കാന്‍ 24 മണിക്കൂര്‍ സമയം നല്‍കണമെന്ന് ഇവര്‍ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. അമ്മ പദ്മജ വിചിത്രമായ രീതിയിലാണ് പെരുമാറുന്നതെന്നും പോലീസ് പറയുന്നു. ഇരുവരുടെയും മാനസിക നിലയും പരിശോധിക്കും. ഞായറാഴ്ചയാണ് പെണ്മക്കള്‍ രണ്ടുപേരെയും താന്ത്രിക പൂജയുടെ ഭാഗമായി ദമ്പതികള്‍ തലക്കടിച്ചു കൊന്നത്.

എന്നാല്‍ ഈ പൂജയെ കുറിച്ച് പെണ്‍കുട്ടികള്‍ക്കും അറിയാമായിരുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട അലോഖ്യയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ ഇക്കാര്യങ്ങള്‍ ഇവര്‍ക്കും അറിയാരുന്നു എന്ന സൂചനയാണ് നല്‍കുന്നത്. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും അടുത്തിടെയായി യുവതി പങ്കുവച്ച പോസ്റ്റുകള്‍ ഏറെ ദുരൂഹത നിറയുന്നതാണ്. സഹോദരിമാരുടെ പെരുമാറ്റത്തില്‍ പലവിധ മാറ്റങ്ങളും ഉണ്ടായിരുന്നതായി സുഹൃത്തുക്കളും മൊഴി നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button