25.5 C
Kottayam
Friday, September 27, 2024

പ്രധാന വില്ലന്‍ മൊബൈല്‍ ഫോണ്‍! സംസ്ഥാനത്ത് പോക്‌സോ കേസ് പെരുകി

Must read

പത്തനംതിട്ട: പഠനാവശ്യങ്ങള്‍ക്കായി കുട്ടികളുടെ കൈവശം മൊബൈല്‍ ഫോണുകള്‍ നിത്യോപയോഗ വസ്തുവായതോടെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ചതിക്കുഴികള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന കുട്ടികളെ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായി പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി.

മൊബൈല്‍ ഫോണ്‍ ദുരുപയോഗം സംബന്ധിച്ച ആശങ്കകള്‍ രക്ഷിതാക്കളും അധ്യാപകരും വിവിധതലങ്ങളില്‍ ഇതിനോടകം ഉയര്‍ത്തിയിട്ടുണ്ട്. അടൂരില്‍ കഴിഞ്ഞ ദിവസം സമാനമായ രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കി, ഉടുമ്പന്‍ചോല പമ്പാടുംപാറ, വിടാവേലിയില്‍ വീട്ടില്‍ വിജേഷ് (24) അറസ്റ്റിലായത് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തെത്തി പീഡിപ്പിച്ചതായാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മേലുള്ള അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്.

അടൂരില്‍ത്തന്നെ മറ്റൊരു കേസില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ഫോണില്‍ കൂടി പരിചയപ്പെട്ടു പീഡിപ്പിച്ച കേസിലും യുവാവ് അറസ്റ്റിലായി. ആനയടി അരുവണ്ണൂര്‍ വിള കിഴക്കേതില്‍ വീട്ടില്‍ സതീഷ് ഉണ്ണി (20)യെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വാട്ട്സാപ്പ് വഴി പരിചയപ്പെട്ടു സൗഹൃദത്തിലായ പെണ്‍കുട്ടിയെ ആരുമില്ലാതിരുന്ന സമയത്തു വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് കേസ്. സ്‌കൂള്‍ അധികൃതരുടെയും വീട്ടുകാരുടെയും പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പീഡനത്തിനിരയായ വിവരം അറിയുന്നത്.

പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ ജയകൃഷ്ണനെ (22) കഴിഞ്ഞ ദിവസം പമ്പാ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളാണ് ജയകൃഷ്ണന്‍. പോക്സോ കേസിലാണ് ഇയാളും അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം കഴിക്കാമെന്നു പറഞ്ഞ് ക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ ഇയാള്‍ നേരത്തെ ശ്രമിച്ചിരുന്നു. നാട്ടുകാര്‍ ഇതു തടയുകയും ചെയ്തതാണ്. ക്ലാസ് ആരംഭിച്ചതോടെ പെണ്‍കുട്ടി താമസിക്കുന്ന ഹോസ്റ്റലിലേക്കു മടങ്ങി. അവിടെ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭിണിയാണെന്നു കണ്ടെത്തി. തുടര്‍ന്നു നടത്തിയ കൗണ്‍സലിംഗിലൂടെയാണ് പീഡനവിവരം വെളിപ്പെട്ടത്.

കോന്നിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചു ഗര്‍ഭണിയാക്കിയ സംഭവത്തില്‍ അറസ്റ്റ് നടന്നു. അച്ഛനും അമ്മയും പതിമൂന്നു വയസുള്ള മകളും ഒരുമിച്ചായിരുന്നു താമസം. ഒന്നര വര്‍ഷത്തോളമായി ഹോസ്റ്റലില്‍നിന്നാണ് കുട്ടി പഠിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നു ഹോസ്റ്റലില്‍നിന്നു പെണ്‍കുട്ടി വീട്ടില്‍ എത്തിയപ്പോഴാണ് പീഡനത്തിന് ഇരയായതെന്നു പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുവില്‍നിന്നാണ് പോലീസില്‍ വിവരം എത്തിയത്. തുടര്‍ന്ന് പിതാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

Popular this week