25.5 C
Kottayam
Friday, September 27, 2024

ഒന്നരവയസുകാരനെ കൊന്നത് ഭര്‍ത്താവെന്ന് ആവര്‍ത്തിച്ച് ശരണ്യ,ഒടുവില്‍ മാറ്റി പറഞ്ഞ് കുറ്റസമ്മതം,ശരണ്യയുടെ കള്ളി പൊളിഞ്ഞത് ഇങ്ങനെ

Must read

കണ്ണൂര്‍:തയ്യില്‍ കടപ്പുറത്ത് ഒന്നര വയസുകാരന്റെ മൃതദേഹം കണ്ടെത്തിയ വാര്‍ത്ത അമ്പരപ്പോടെയാണ് നാട്ടുകാര്‍ കേട്ടത്.പോലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവില്‍ അരുംകൊലയുടെ പിന്നിലുള്ളത് സ്വന്തം അമ്മ തന്നെയാണെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

കാമുകനൊപ്പം സ്വസ്ഥമായി ജീവിയ്ക്കുന്നതിനായി സ്വന്തം ഭര്‍ത്താവിനെ പ്രതിക്കൂട്ടിലാക്കാനാണ് ശരണ്യം ശ്രമിച്ചത്. ഇതിനായി ആഴ്ചകള്‍ നീണ്ട ആസൂത്രണം തന്നെ നടത്തി.ആദ്യ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് പ്രണവിനെ കൊലയാളിയാക്കുന്നതിനായുള്ള നീക്കങ്ങളാണ് ശരണ്യയുടെ ഭാഗത്തുനിന്നുമുണ്ടായത്.യുക്തി ഭദ്രമായ തെളിവുകള്‍ നിരത്തി കൊലയാളി നിങ്ങള്‍ തന്നെയെന്ന് പോലീസ് സമര്‍ത്ഥിച്ചതോടെ ശരണ്യയ്ക്ക് കീഴടങ്ങാതെ തരമില്ലായിരുന്നു.

കുറ്റം കൃത്യം തെളിയും മുമ്പ്ശരണ്യ പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്

1.മൂന്നു മാസത്തിനുശേഷമാണു കഴിഞ്ഞ ശനിയാഴ്ച പ്രണവ് വീട്ടില്‍ വന്നത്.
2.അന്നു വീട്ടില്‍ തങ്ങണമെന്നു നിര്‍ബന്ധം പിടിച്ചു. അച്ഛന് ഇഷ്ടമല്ലാത്തതിനാല്‍, അച്ഛന്‍ മീന്‍പിടിക്കാന്‍ കടലില്‍ പോകുന്ന ഞായറാഴ്ച വരാന്‍ ആവശ്യപ്പെട്ടു.
3.ഞായറാഴ്ച പ്രണവ് വീട്ടിലെത്തി.

4.ശരണ്യയും പ്രണവും കുഞ്ഞും രാത്രിയില്‍ ഒരു മുറിയില്‍ ഉറങ്ങാന്‍ കിടന്നു.

5പുലര്‍ച്ചെ മൂന്നോടെ കുഞ്ഞ് എഴുന്നേറ്റു കരഞ്ഞു. കുഞ്ഞിന് വെള്ളം കൊടുത്ത ശേഷം പ്രണവിനൊപ്പം കിടത്തി.
6.ചൂടുകാരണം താന്‍ ഹാളില്‍ കിടന്നു.
7.രാവിലെ ആറരയ്ക്ക് അമ്മ വിളിച്ചുണര്‍ത്തുമ്പോഴാണു കുഞ്ഞിനെ കാണാനില്ലെന്നു മനസ്സിലായത്.

തെളിവുകള്‍ എതിരായതോടെ മാറ്റിപ്പറഞ്ഞത്:

1.ഭര്‍ത്താവു ഞായറാഴ്ച രാത്രി വീട്ടില്‍ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിന്റെ കൊലപാതകവും താന്‍ ആസൂത്രണം ചെയ്തു.
2.ഞായറാഴ്ച രാത്രി മൂന്നു പേരും ഒരു മുറിയില്‍ ഉറങ്ങാന്‍ കിടന്നു.
3.പുലര്‍ച്ചെ മൂന്നിന് എഴുന്നേറ്റ് കുഞ്ഞുമായി ഹാളിലെത്തി.
4.കുഞ്ഞിനെ എടുക്കുന്നതു കണ്ട പ്രണവിനോട്, മുറിയില്‍ ചൂടായതിനാല്‍ ഹാളില്‍ കിടക്കുന്നുവെന്നു മറുപടി നല്‍കി.

5.ഹാളിലെ കസേരയില്‍ കുറച്ചുനേരം ഇരുന്നശേഷം പിന്‍വാതില്‍ തുറന്നു കുഞ്ഞുമായി പുറത്തേക്ക്.
6.50 മീറ്റര്‍ അകലെയുള്ള കടല്‍ഭിത്തിക്കരികില്‍ എത്തിയശേഷം മൊബൈല്‍ വെളിച്ചത്തില്‍ താഴേക്കിറങ്ങി.
7.കുഞ്ഞിനെ കടല്‍ഭിത്തിയില്‍ നിന്നു താഴേക്കു വലിച്ചിട്ടു.
8.കല്ലുകള്‍ക്കിടയില്‍ വീണ കുഞ്ഞു കരഞ്ഞു.

9.കരച്ചില്‍ ആരും കേള്‍ക്കാതിരിക്കാന്‍ കുഞ്ഞിന്റെ മുഖം പൊത്തി.
10.വീണ്ടും ശക്തിയായി കരിങ്കല്‍ക്കൂട്ടത്തിനിടയിലേക്കു വലിച്ചെറിഞ്ഞു.
11തിരിച്ചുവീട്ടിലെത്തി അടുക്കളവാതില്‍ വഴി അകത്തു കയറി ഹാളില്‍ ഇരുന്നു, കുറച്ചു നേരം കഴിഞ്ഞു കിടന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

Popular this week